Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി ഊരുകളില്‍ മനസ്സിന്റെ താളം തെറ്റിയവര്‍ക്ക് ചികിത്സയുമായി തായ്‌ക്കുല സംഘം; രോഗാവസ്ഥയിലുള്ളവരില്‍ 60 ശതമാനം പേരും വനവാസികള്‍

അഗളി പഞ്ചായത്തില്‍ മാത്രം 192 പേരാണ് മാനസികനില താളംതെറ്റിയ നിലയിലുള്ളത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് കൂടുതല്‍ പേര്‍ മാനസിക വെല്ലവിളി നേരിടുന്നത്.

സിജ പി.എസ് by സിജ പി.എസ്
Jan 22, 2020, 12:21 pm IST
in Kerala

പാലക്കാട്: അട്ടപ്പാടിയില്‍ മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്ക് താങ്ങായി തായ്‌ക്കുല സംഘം. അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി, മനസ്സിന്റെ സമനില തെറ്റിയ നാന്നൂറോളം ആളുകളുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ അസുഖം മാറും. ഇതേ തുടര്‍ന്നാണ് തായ്‌ക്കുല സംഘത്തിന്റെ നേതൃത്വത്തില്‍ മനോരോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നത്.

2018ല്‍ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തില്‍ 363 പേരാണ് മാനസികനില തെറ്റി അലയുന്നതായി കണ്ടെത്തിയത്. ഇതില്‍ 188 സ്ത്രീകളും 19 വയസ്സില്‍ താഴെയുള്ള ഏഴ് കുട്ടികളും ഉള്‍പ്പെടും. രോഗാവസ്ഥയിലുള്ളവരില്‍ 60 ശതമാനം പേരും വനവാസികളാണ്.

അഗളി പഞ്ചായത്തില്‍ മാത്രം 192 പേരാണ് മാനസികനില താളംതെറ്റിയ നിലയിലുള്ളത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് കൂടുതല്‍ പേര്‍ മാനസിക വെല്ലവിളി നേരിടുന്നത്.

പട്ടികവര്‍ഗക്കാരില്‍ മാനസികനില തെറ്റുന്ന യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം കൂടിവരുന്നതായും കണ്ടെത്തിയിരുന്നു. തങ്ങളുടെ വംശം നശിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും അവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും തായ്‌ക്കുല സംഘാംഗങ്ങള്‍ പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി സഹകരിച്ച് നാലുമാസം മുമ്പാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

വിദൂര ഊരുകളില്‍ നിന്നടക്കമുള്ള 44 പേരെയാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. 17 മുതല്‍ 60 വയസുവരെയുള്ള 21 സ്ത്രീകളും, 23 പുരുഷന്മാരും ഉള്‍പ്പെടും. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ടും, വീടുകളിലെ പ്രശ്‌നങ്ങളും ഇവരില്‍ പലരുടെയും സമനില തെറ്റിച്ചു.  പീഡനത്തിനിരയായതിനെ തുടര്‍ന്ന് മാനസികനില തെറ്റിയവരും ഉണ്ട്. മനോനില തെറ്റി അലഞ്ഞുതിരിയുന്ന പെണ്‍കുട്ടികളെയും, സ്ത്രീകളെയും ഉപദ്രവിച്ച സംഭവങ്ങളും നിരവധിയാണ്.  

നാലുമാസത്തെ ചികിത്സയിലൂടെ ഇവരില്‍ ഭൂരിഭാഗംപേരും പൂര്‍വ്വസ്ഥിതിയിലേക്കെത്തി. വീടുകളിലേക്ക് തിരിച്ചുപോയവര്‍ കൃത്യമായി മരുന്നും അവശ്യസാധനങ്ങളും തായ്‌ക്കുലസംഘം എത്തിച്ചുനല്‍കുന്നുണ്ട്. ചിലര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ആശുപത്രിയില്‍തന്നെ പാ

ര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതോടൊപ്പം അസുഖം മാറിയവര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നല്‍കുമെന്ന് തായ്‌ക്കുല സംഘാംഗങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. ആരോഗ്യവകുപ്പില്‍ നിന്ന് വാഹനം മാത്രമാണ് ലഭിക്കാറ്. മറ്റു ഫണ്ടുകളോ ധനസഹായമോ സര്‍ക്കാരില്‍ നിന്ന് തായക്കുല സംഘത്തിന് ലഭിക്കുന്നില്ല. പലപദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.

മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട് അട്ടപ്പാടിയിലെ വനവാസി സമൂഹം ഇല്ലാതാകുന്നത് തടയാനാണ് അഞ്ച് വര്‍ഷം മുമ്പ് വനവാസി സ്ത്രീകളും അമ്മമാരും ഉള്‍പ്പെടുന്ന തായ്‌ക്കുല സംഘമെന്ന സംഘടന രൂപീകരിച്ചത്. തങ്ങളുടെ തലമുറകളെ ഇല്ലാതാക്കുന്ന വന്‍വിപത്തിനെ തടയാന്‍ അവര്‍ നടത്തിയ ഉസിര് പോരാട്ടം ഏറെ ശ്രദ്ധനേടിയിരുന്നു. തായ്‌ക്കുല സംഘത്തിന്റെ ആവശ്യപ്രകാരം ആനക്കട്ടിയിലുള്ള തമിഴ്‌നാടിന്റെ മദ്യഷോപ്പ് മാറ്റുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

പുതിയ വാര്‍ത്തകള്‍

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.