Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ, പുക ആഗോളതലത്തില്‍ അന്തരീക്ഷത്തെ ബാധിക്കും

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 15, 2020, 11:43 am IST
inMarukara

വാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ ‘സ്ട്രാറ്റോസ്ഫിയറില്‍’ (അന്തരീക്ഷത്തിലെ ഊര്‍ദ്ധ്വഭാഗം) എത്തിയെന്ന് നാസ. പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്ന് നാസ പറയുന്നു.  

ജനുവരി എട്ടോടെ പുക തെക്കേ അമേരിക്കയിലെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ ആകാശം മങ്ങിയതായി മാറുകയും വര്‍ണ്ണാഭമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും കാരണമാവുകയും ചെയ്തുവെന്ന് ബഹിരാകാശ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഓസ്ട്രേലിയയില്‍ നൂറുകണക്കിന് തീപിടുത്തങ്ങളില്‍ ദശലക്ഷക്കണക്കിന് ഹെക്ടര്‍ വനം കത്തി നശിച്ചു. കുറഞ്ഞത് 28 പേര്‍ മരിക്കുകയും, രണ്ടായിരത്തോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. ഒരു ബില്യണിലധികം മൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.

റെക്കോര്‍ഡ് തകര്‍ക്കുന്ന ചൂടും വരണ്ട കാലാവസ്ഥയുമാണ് തീ പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഓസ്ട്രേലിയയില്‍ ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സാധാരണമാകാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മനിയിലെ പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ സ്റ്റെഫാന്‍ റഹംസ്റ്റോര്‍ഫ് പറഞ്ഞു.

നാസയുടെ അഭിപ്രായത്തില്‍, ചൂടും വരണ്ടതും അസാധാരണമാംവിധം വലിയൊരു ‘പെറോകുമുലോനിംബസ്’ അഥവാ   തീ തുപ്പുന്ന മേഘവ്യാളിക്ക് കാരണമായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇതു രൂപപ്പെടുക. ഏറെ നശീകരണ പ്രവണതയുള്ളവയാണ് ‘പൈറോക്യുമുലോനിംബസ്’ എന്നു കുപ്രസിദ്ധമായ മേഘപടലം. സ്വന്തമായി ഒരു മേഖലയിലെ കാലാവസ്ഥയെ ‘തീരുമാനിക്കാന്‍’ വരെ കഴിവുള്ള മേഘക്കൂട്ടം! കാട്ടുതീയെത്തുടര്‍ന്നു മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘങ്ങളായി മാറുന്നത്.

എന്നാല്‍, ഇവ മഴയുണ്ടാക്കുന്നതിനേക്കാളും കൂടുതലായി ഇടിമിന്നലാണു സൃഷ്ടിക്കുന്നത്. ഒപ്പം കൊടുങ്കാറ്റും. ഇടിമിന്നല്‍ വഴി പുതിയ ഇടങ്ങളില്‍ കാട്ടുതീ സൃഷ്ടിക്കപ്പെടുമ്പോള്‍ കൊടുങ്കാറ്റ് തീക്കനലുകള്‍ പടരാന്‍ സഹായിക്കുന്നു. അതോടെ മാധ്യമങ്ങള്‍ ‘ഡെ‌ഡ്‌ലി കോംബിനേഷന്‍’ എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ പ്രതിഭാസത്തിനും പൈറോക്യുമുലോനിംബസ് മേഘം കാരണമാകുന്നു. നാസയുടെ പ്രസ്താവനയില്‍ പറയുന്നു.

പെറോകുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണം താരതമ്യേന സാധാരണമാണെങ്കിലും, കാലാവസ്ഥാ നിരീക്ഷകന്‍ മൈക്കള്‍ ഫ്രോമും യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ സഹപ്രവര്‍ത്തകരും 2019 ഡിസംബര്‍ അവസാന വാരത്തിലും 2020 ആദ്യ ആഴ്ചയിലും 20 ലധികം അഗ്നിബാധയുള്ള കൊടുങ്കാറ്റുകള്‍ കണ്ടെത്തി. ‘ഞങ്ങളുടെ നിഗമനത്തില്‍, ഓസ്ട്രേലിയയില്‍ ഉണ്ടായ ഏറ്റവും തീവ്രമായ പെറോകുമുലോനിംബസ് കൊടുങ്കാറ്റ് ഇതാണ്,’ ഫ്രോം പ്രസ്താവനയില്‍ പറഞ്ഞു.

6.2 മൈല്‍ ഉയരത്തില്‍ (മധ്യരേഖയ്‌ക്ക് മുകളില്‍) ആരംഭിക്കുന്ന സ്ട്രാറ്റോസ്ഫിയറിലെത്താന്‍ ഇത് പ്രാപ്തമാക്കുന്നതിലൂടെ ലോകമെമ്പാടും പുക പടരാന്‍ പെറോകുമുലോനിംബസിനെ സഹായിക്കും. ഓസ്ട്രേലിയയ്‌ക്ക് മുകളിലുള്ള പെറോകബ്സ് സംഭവങ്ങള്‍ വഴി സ്ട്രാറ്റോസ്ഫിയറിലേക്ക് വലിച്ചെറിയുന്ന ചില പുക അതിനിടയിലെ ഉയരങ്ങളില്‍ (9 നും 12നും ഇടയ്‌ക്ക്) എത്തിയിരിക്കുന്നു.

‘പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത് നിലവിലെ ഓസ്ട്രേലിയന്‍ തീ ഉയരത്തിന്റെ കാര്യത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ പ്ലൂമുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്നാണ്. കൂടാതെ, സ്ട്രാറ്റോസ്ഫിയറിലേക്ക് നിറച്ച പുകയുടെ അളവ് അടുത്ത ദശകങ്ങളില്‍ നിരീക്ഷിച്ചതില്‍ വച്ച് ഏറ്റവും വലുതായി കാണപ്പെടുന്നു.’ – നാസ പറയുന്നു. പുക സ്ട്രാറ്റോസ്ഫിയറില്‍ എത്തിക്കഴിഞ്ഞാല്‍, അത് മാസങ്ങളോളം അവിടെ തുടരാം. അതിന്റെ ഉറവിടത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ആഗോളതലത്തില്‍ അന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും.

ഓസ്‌ട്രേലിയയയുടെ കിഴക്കന്‍ തീരത്ത് നിന്ന് 1,000 മൈലില്‍ കൂടുതല്‍ അകലെയുള്ള ന്യൂസിലാന്റിനെ പുക  ബാധിക്കുന്നുണ്ട്. നാസയുടെ കണക്കനുസരിച്ച് ചില പ്രദേശങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം മോശമാണെന്നും പര്‍വതശിഖരങ്ങളില്‍ ഇരുണ്ട മഞ്ഞുവീഴ്ചയുണ്ടായതായും പറയുന്നു. കൂടുതല്‍ പ്രാദേശികമായി, ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്നി, മെല്‍ബണ്‍, കാന്‍ബെറ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ പുകയുടെ ഫലമായി വായുവിന്‍റെ ഗുണനിലവാരം അപകടകരമായ രീതിയില്‍ അടുത്തിടെ അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്ത് നൂറിലധികം തീപിടുത്തങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഈ തീപിടുത്തങ്ങളില്‍ പലതും ഇനിയും നിയന്ത്രിക്കാനായിട്ടില്ല. എന്നിരുന്നാലും, ഈ അഗ്നിശമന സീസണില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ‘മെഗാ തീപിടുത്തം’ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

മൂന്ന് മാസത്തിനിടെ സിഡ്നിയില്‍ നിന്ന് വടക്കുപടിഞ്ഞാറായി 800,000 ഹെക്ടറിലധികം ഗോസ്പേഴ്സ് പര്‍വതനിരകള്‍ അഗ്നിക്കിരയായി. എന്നാല്‍, ന്യൂ സൗത്ത് വെയില്‍സിലെ അഗ്നിശമന സേനാംഗങ്ങള്‍ ‘സമതുലിതമായ മുന്നറിവ് പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശത്തിന് ആവശ്യമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനവും ആശ്വാസത്തിന് വക നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

India

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.