Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ വധിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് കടത്തിക്കൊണ്ടുവന്ന ആയിരം തോക്കുകളില്‍ ഒന്നെന്ന് സംശയം

അനീഷ് അയിലം by അനീഷ് അയിലം
Jan 12, 2020, 09:15 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍  ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്.

പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍  2017ല്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്‌ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്  കേരളത്തില്‍ തെരച്ചില്‍  നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ തോക്കുകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയില്‍പ്പെട്ട തോക്കുകളാണ് കളിയിക്കാവിളയില്‍ എസ്‌ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ്  പോലീസ് നിഗമനം. 

കൊച്ചിയില്‍  തോക്കുകള്‍ എത്തിയെന്നായിരുന്നു അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധ ഇടപാടുകാരനായ  ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്  മധ്യപ്രദേശിലെ സാന്‍ദ്ധ്വയിലെ ആയുധ നിര്‍മാണ ശാലയില്‍ നിന്നും തുര്‍ക്കി നിര്‍

മിത ബ്ലാങ്ക് ഗണ്‍ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) അടക്കം നിരവധി തോക്കുകള്‍ പിടിച്ചെടുത്തു. സിനിമാ ഷൂട്ടിങ് സായുധ പരിശീലനം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധ സംഘടനകള്‍ക്കും കൈമാറിയതായും കണ്ടെത്തി.

ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികളായ  എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍  കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഏജന്റ്മാരെന്ന വ്യാജേന കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും 2017 ജൂലൈയില്‍ കള്ളത്തോക്കുകളുമായി  ദല്‍ഹിയില്‍ അറസ്റ്റിലാകുകയും ചെയ്തു. ഇരുവരും എറണാകുളം ബ്രോഡ്‌വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയെന്നും തോക്കുകള്‍ കൊച്ചിയിലേക്ക് എത്തിച്ചെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ  ദല്‍ഹിയില്‍ നിന്നും 17 തോക്കുകളുമായി രണ്ട് പേര്‍ കൂടി പിടിയിലായിരുന്നു. ഇവയെല്ലാം മധ്യപ്രദേശിലെ ആയുധ ശാലയില്‍ നിര്‍മിച്ചതാണെന്നും കണ്ടെത്തിയിരുന്നു. 

പിസ്റ്റളുകളാണ് എസ്‌ഐയെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന്  ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ്‌ഐ രഘു ബാലാജി മൊഴി നല്‍കിയിട്ടുണ്ട്.  സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകളുടെ ഭാഗങ്ങള്‍ക്ക് 7.62 മില്ലിമീറ്റര്‍ വലിപ്പമുണ്ടെന്നാണ് വിവരം. ഇത് വിരല്‍ ചൂണ്ടുന്നത് ഒമ്പത് എംഎം പിസ്റ്റളിലേക്കാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനാകൂവെന്ന് കന്യാകുമാരി എസ്പി ഡോ. ശ്രീനാഥ് പറഞ്ഞു. കേരളത്തിലേക്കെത്തിയ തോക്കുകള്‍ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും അന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരള പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും
Kerala

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

Football

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

Football

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

പുതിയ വാര്‍ത്തകള്‍

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.