Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്‌ഐയെ വധിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് കടത്തിക്കൊണ്ടുവന്ന ആയിരം തോക്കുകളില്‍ ഒന്നെന്ന് സംശയം

അനീഷ് അയിലംbyഅനീഷ് അയിലം
Jan 12, 2020, 09:15 am IST
inKerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍  ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്.

പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍  2017ല്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്‌ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്  കേരളത്തില്‍ തെരച്ചില്‍  നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ തോക്കുകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയില്‍പ്പെട്ട തോക്കുകളാണ് കളിയിക്കാവിളയില്‍ എസ്‌ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ്  പോലീസ് നിഗമനം. 

കൊച്ചിയില്‍  തോക്കുകള്‍ എത്തിയെന്നായിരുന്നു അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധ ഇടപാടുകാരനായ  ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്  മധ്യപ്രദേശിലെ സാന്‍ദ്ധ്വയിലെ ആയുധ നിര്‍മാണ ശാലയില്‍ നിന്നും തുര്‍ക്കി നിര്‍

മിത ബ്ലാങ്ക് ഗണ്‍ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) അടക്കം നിരവധി തോക്കുകള്‍ പിടിച്ചെടുത്തു. സിനിമാ ഷൂട്ടിങ് സായുധ പരിശീലനം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധ സംഘടനകള്‍ക്കും കൈമാറിയതായും കണ്ടെത്തി.

ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികളായ  എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍  കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഏജന്റ്മാരെന്ന വ്യാജേന കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും 2017 ജൂലൈയില്‍ കള്ളത്തോക്കുകളുമായി  ദല്‍ഹിയില്‍ അറസ്റ്റിലാകുകയും ചെയ്തു. ഇരുവരും എറണാകുളം ബ്രോഡ്‌വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയെന്നും തോക്കുകള്‍ കൊച്ചിയിലേക്ക് എത്തിച്ചെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ  ദല്‍ഹിയില്‍ നിന്നും 17 തോക്കുകളുമായി രണ്ട് പേര്‍ കൂടി പിടിയിലായിരുന്നു. ഇവയെല്ലാം മധ്യപ്രദേശിലെ ആയുധ ശാലയില്‍ നിര്‍മിച്ചതാണെന്നും കണ്ടെത്തിയിരുന്നു. 

പിസ്റ്റളുകളാണ് എസ്‌ഐയെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന്  ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ്‌ഐ രഘു ബാലാജി മൊഴി നല്‍കിയിട്ടുണ്ട്.  സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകളുടെ ഭാഗങ്ങള്‍ക്ക് 7.62 മില്ലിമീറ്റര്‍ വലിപ്പമുണ്ടെന്നാണ് വിവരം. ഇത് വിരല്‍ ചൂണ്ടുന്നത് ഒമ്പത് എംഎം പിസ്റ്റളിലേക്കാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനാകൂവെന്ന് കന്യാകുമാരി എസ്പി ഡോ. ശ്രീനാഥ് പറഞ്ഞു. കേരളത്തിലേക്കെത്തിയ തോക്കുകള്‍ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും അന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരള പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

India

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.