Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ വധിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് കടത്തിക്കൊണ്ടുവന്ന ആയിരം തോക്കുകളില്‍ ഒന്നെന്ന് സംശയം

അനീഷ് അയിലം by അനീഷ് അയിലം
Jan 12, 2020, 09:15 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍  ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്.

പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍  2017ല്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്‌ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്  കേരളത്തില്‍ തെരച്ചില്‍  നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ തോക്കുകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയില്‍പ്പെട്ട തോക്കുകളാണ് കളിയിക്കാവിളയില്‍ എസ്‌ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ്  പോലീസ് നിഗമനം. 

കൊച്ചിയില്‍  തോക്കുകള്‍ എത്തിയെന്നായിരുന്നു അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധ ഇടപാടുകാരനായ  ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്  മധ്യപ്രദേശിലെ സാന്‍ദ്ധ്വയിലെ ആയുധ നിര്‍മാണ ശാലയില്‍ നിന്നും തുര്‍ക്കി നിര്‍

മിത ബ്ലാങ്ക് ഗണ്‍ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) അടക്കം നിരവധി തോക്കുകള്‍ പിടിച്ചെടുത്തു. സിനിമാ ഷൂട്ടിങ് സായുധ പരിശീലനം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധ സംഘടനകള്‍ക്കും കൈമാറിയതായും കണ്ടെത്തി.

ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികളായ  എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍  കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഏജന്റ്മാരെന്ന വ്യാജേന കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും 2017 ജൂലൈയില്‍ കള്ളത്തോക്കുകളുമായി  ദല്‍ഹിയില്‍ അറസ്റ്റിലാകുകയും ചെയ്തു. ഇരുവരും എറണാകുളം ബ്രോഡ്‌വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയെന്നും തോക്കുകള്‍ കൊച്ചിയിലേക്ക് എത്തിച്ചെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ  ദല്‍ഹിയില്‍ നിന്നും 17 തോക്കുകളുമായി രണ്ട് പേര്‍ കൂടി പിടിയിലായിരുന്നു. ഇവയെല്ലാം മധ്യപ്രദേശിലെ ആയുധ ശാലയില്‍ നിര്‍മിച്ചതാണെന്നും കണ്ടെത്തിയിരുന്നു. 

പിസ്റ്റളുകളാണ് എസ്‌ഐയെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന്  ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ്‌ഐ രഘു ബാലാജി മൊഴി നല്‍കിയിട്ടുണ്ട്.  സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകളുടെ ഭാഗങ്ങള്‍ക്ക് 7.62 മില്ലിമീറ്റര്‍ വലിപ്പമുണ്ടെന്നാണ് വിവരം. ഇത് വിരല്‍ ചൂണ്ടുന്നത് ഒമ്പത് എംഎം പിസ്റ്റളിലേക്കാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനാകൂവെന്ന് കന്യാകുമാരി എസ്പി ഡോ. ശ്രീനാഥ് പറഞ്ഞു. കേരളത്തിലേക്കെത്തിയ തോക്കുകള്‍ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും അന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരള പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

പുതിയ വാര്‍ത്തകള്‍

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.