Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരങ്ങള്‍ രാജ്യവിരുദ്ധം; ഇടത്-ജിഹാദി ഗൂഢാലോചനയ്‌ക്ക് തെളിവായി ഫ്രീ കശ്മീര്‍ പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 08:51 am IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി, ജെഎന്‍യു പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു എന്നു പറഞ്ഞ് മുംബൈയില്‍ അരങ്ങേറിയ സമരത്തില്‍ ഉയര്‍ന്നത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും. കശ്മീരിനെ മോചിപ്പിക്കുക എന്നു വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച യുവതി പ്രക്ഷോഭങ്ങളുടെ പിന്നിലെ ഗൂഢാലോചനയുടെ ഏറ്റവും ശക്തമായ തെളിവായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്ന പോസ്റ്ററും മുദ്രാവാക്യങ്ങളും ആഗോളതലത്തില്‍ ചര്‍ച്ചയായി.

 പൗരത്വ നിയമം, ജെഎന്‍യു പ്രശ്‌നങ്ങളില്‍ രാജ്യത്ത് പലയിടത്തും അരങ്ങേറുന്ന സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഇടത്, ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന് പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് മുംബൈയില്‍ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ ഇത്തരത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നതായും അതില്‍ ഒന്നു മാത്രമാണ് ലോകം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. സമരങ്ങള്‍ക്കു പിന്നിലെ രഹസ്യ അജണ്ട വെളിപ്പെടുത്തുന്ന സംഭവമാണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് തുടരുന്നത്. ഇത്ര കടുത്ത ദേശവിരോധം അംഗീകരിക്കുന്ന സര്‍ക്കാരിനെയാണോ നിങ്ങള്‍ ഫാസിസ്റ്റ് എന്നു വിളിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതും വലിയ ചര്‍ച്ചയ്‌ക്ക് വഴിതുറന്നു. 

ഈ സമരം എന്തിനാണ്? മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചോദിച്ചു. ഇത്തരം വിഘടനവാദികളെ മുംബൈയില്‍ അനുവദിക്കുന്നത് എന്തിന്? കശ്മീരിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം ആസാദി സംഘം മുഴക്കിയതും പോസ്റ്റര്‍ ഉയര്‍ത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. മൂക്കിനു താഴെ ഇന്ത്യാ വിരോധ നീക്കം അനുവദിക്കാനാണോ മുഖ്യമന്ത്രി ഉദ്ധവ്ജി ഉദ്ദേശിക്കുന്നത്? ഫഡ്‌നാവിസ് ചോദിച്ചു.

 ദേശവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിയ യുവതിയുടെ മുഖം വ്യക്തമായിരുന്നിട്ടും അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയില്ലാത്തതാണ് അമര്‍ഷം ശക്തമാക്കിയത്. പ്രതിഷേധക്കാരോട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആസാദ് മൈതാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഗ്രാം സിങ് നിഷാന്തര്‍ ഈ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട കാര്യം സമ്മതിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് മഹാരാഷ്‌ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഈ സമീപനമാണ് പ്രതിഷേധക്കാരുടെ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

ജെഎന്‍യു സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച രാത്രി മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടത്തിയ പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിക്കാണിക്കുന്ന യുവതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

Kerala

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.