Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരങ്ങള്‍ രാജ്യവിരുദ്ധം; ഇടത്-ജിഹാദി ഗൂഢാലോചനയ്‌ക്ക് തെളിവായി ഫ്രീ കശ്മീര്‍ പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 08:51 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി, ജെഎന്‍യു പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു എന്നു പറഞ്ഞ് മുംബൈയില്‍ അരങ്ങേറിയ സമരത്തില്‍ ഉയര്‍ന്നത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും. കശ്മീരിനെ മോചിപ്പിക്കുക എന്നു വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച യുവതി പ്രക്ഷോഭങ്ങളുടെ പിന്നിലെ ഗൂഢാലോചനയുടെ ഏറ്റവും ശക്തമായ തെളിവായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്ന പോസ്റ്ററും മുദ്രാവാക്യങ്ങളും ആഗോളതലത്തില്‍ ചര്‍ച്ചയായി.

 പൗരത്വ നിയമം, ജെഎന്‍യു പ്രശ്‌നങ്ങളില്‍ രാജ്യത്ത് പലയിടത്തും അരങ്ങേറുന്ന സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഇടത്, ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന് പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് മുംബൈയില്‍ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ ഇത്തരത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നതായും അതില്‍ ഒന്നു മാത്രമാണ് ലോകം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. സമരങ്ങള്‍ക്കു പിന്നിലെ രഹസ്യ അജണ്ട വെളിപ്പെടുത്തുന്ന സംഭവമാണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് തുടരുന്നത്. ഇത്ര കടുത്ത ദേശവിരോധം അംഗീകരിക്കുന്ന സര്‍ക്കാരിനെയാണോ നിങ്ങള്‍ ഫാസിസ്റ്റ് എന്നു വിളിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതും വലിയ ചര്‍ച്ചയ്‌ക്ക് വഴിതുറന്നു. 

ഈ സമരം എന്തിനാണ്? മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചോദിച്ചു. ഇത്തരം വിഘടനവാദികളെ മുംബൈയില്‍ അനുവദിക്കുന്നത് എന്തിന്? കശ്മീരിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം ആസാദി സംഘം മുഴക്കിയതും പോസ്റ്റര്‍ ഉയര്‍ത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. മൂക്കിനു താഴെ ഇന്ത്യാ വിരോധ നീക്കം അനുവദിക്കാനാണോ മുഖ്യമന്ത്രി ഉദ്ധവ്ജി ഉദ്ദേശിക്കുന്നത്? ഫഡ്‌നാവിസ് ചോദിച്ചു.

 ദേശവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിയ യുവതിയുടെ മുഖം വ്യക്തമായിരുന്നിട്ടും അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയില്ലാത്തതാണ് അമര്‍ഷം ശക്തമാക്കിയത്. പ്രതിഷേധക്കാരോട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആസാദ് മൈതാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഗ്രാം സിങ് നിഷാന്തര്‍ ഈ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട കാര്യം സമ്മതിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് മഹാരാഷ്‌ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഈ സമീപനമാണ് പ്രതിഷേധക്കാരുടെ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

ജെഎന്‍യു സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച രാത്രി മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടത്തിയ പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിക്കാണിക്കുന്ന യുവതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.