Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേടിയതെല്ലാം ഒരിക്കല്‍ ഉപേക്ഷിക്കപ്പെടും

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jan 7, 2020, 06:14 am IST
inSamskriti

അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്‌ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍ പറയുന്നത് എന്റേത് എന്നു കരുതുന്നതിനെ രക്ഷിക്കാന്‍ മാത്രമാണ്. എന്നാല്‍ ആ അസത്യവും സല്‍കീര്‍ത്തിക്ക് ഹാനികരമാകും എന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല. 

‘സ്ത്രീഷു നര്‍മ വിവാഹേച വ്യര്‍ഥേ പ്രാണസങ്കടേ

ഗോബ്രാഹ്മണാര്‍ഥ ഹിംസായാം നാനൃതം സ്യാജ് ജുഗുപ്‌സിതം’

സ്ത്രീകളോടു സംസാരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അല്‍പം അസത്യമാകാം. സത്യം സത്യമായിത്തന്നെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് തോന്നിയാല്‍ സത്യം ഒഴിവാക്കുന്നതില്‍ തെറ്റില്ല. വേണ്ടപ്പെട്ട ആരെങ്കിലും മരിച്ച വിവരമോ, കടുത്ത അസുഖ ബാധിതനാകുമ്പോഴോ അപകടഘട്ടത്തിലോ എല്ലാം സ്ത്രീയോട് അസത്യ വചനം ആകാം. നര്‍മസംഭാഷണങ്ങള്‍ക്കിടയിലും അല്‍പം അസത്യമൊക്കെയാവാം. പഞ്ചസാരപ്പായസത്തിന്റെ കയ്‌പിനെക്കുറിച്ചും കൈപ്പിഴവന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയെക്കുറിച്ചുമെല്ലാം ഈ അസത്യം ആസ്വദിക്കപ്പെടുകയും കീര്‍ത്തി വര്‍ധകമാവുകയും ചെയ്യും. 

വിവാഹം മുടങ്ങാതിരിക്കാന്‍ ചില സത്യങ്ങള്‍  മൂടിവെയ്‌ക്കപ്പെടാറുണ്ട്. നിത്യവൃത്തി കഴിയാനും പ്രാണന് നാശമുണ്ടാകും എന്ന് തോന്നുമ്പോള്‍ അതൊഴിവാക്കാനും അസത്യമാകാം. മൃഗങ്ങളേയും ബ്രഹ്മജ്ഞാനികളേയും രക്ഷിക്കാനും ഹിംസ ഒഴിവാക്കാനും അസത്യമാകാം. 

കാണുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ കാണുന്നില്ല എന്ന് ദേവീഭാഗവതത്തില്‍ സത്യവ്രതന്‍ പറയുന്നത് ഹിംസ ഒഴിവാക്കാനാണ്.  ആ അര്‍ധസത്യം അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. അദ്ദേഹം ആരാധിക്കപ്പെടുകയും സ്ഥാനമാനങ്ങള്‍ ലഭ്യമാകുകയും ചെയ്തു. 

ശുക്രാചാര്യരുടെ ഉപേദശങ്ങളെ തള്ളിക്കളയാതെ തന്നെ അസത്യത്താല്‍ സദ്കീര്‍ത്തിക്ക് ഭംഗമുണ്ടാകും എന്ന ഗുരുവചനത്തെ പിടിച്ച് മഹാബലി തന്റെ നിലപാട് വ്യക്തമാക്കി. ഭൂമീദേവി സര്‍വംസഹയാണ്. അസത്യവാദിയെ ഒഴികെ എന്തിനേയും ക്ഷമിക്കാനും സഹിക്കാനും ഭൂമീദേവിക്കു കഴിയും. അസത്യവാദി ഭൂമീദേവിക്ക് ഭാരം തന്നെയാണ്. 

‘നാഹം ബിഭേമി നിരയാ

ന്നാധന്യാദസുഖാര്‍ണവാത്

ന സ്ഥാനച്യവനാന്മൃത്യോര്‍ 

യഥാവിപ്രലംഭനാത്”

ദുരിതങ്ങളേയും  ദുഃഖ

പാരാവാരങ്ങളേയും എനിക്ക് ഭയമൊന്നുമില്ല. സ്ഥാനനഷ്ടങ്ങളേയോ, മരണത്തെപ്പോലുമോ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഈ വിശേഷപുരുഷന് വിരാട് പുരുഷന്‍ നല്‍കിയ വാക്ക് പാലിക്കപ്പെടണം. അല്ലെങ്കില്‍ തന്നെ ഈ സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകാനുള്ളതാണല്ലോ. ഇവിടെ നേടിയതൊന്നും ആരും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ല. ദധീചി, ശിബി തുടങ്ങിയവര്‍ ദാനം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വിവേകികളാണ്. പ്രാണന്‍ കളഞ്ഞും ദാനം നിര്‍വഹിക്കണമെന്ന് അവര്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഉപേക്ഷിക്കാനുള്ള മനസ്സിന്റെ ത്യാഗശക്തി അവര്‍ സ്വജീവിതത്തിലൂടെ പഠിപ്പിച്ചതാണ്. 

എനിക്കു മുന്‍പും അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കിയിട്ടുണ്ട്. അവര്‍ക്കൊക്കെ എല്ലാം ഉപേക്ഷിച്ചു പോകേണ്ടതായും വന്നു. കാലം അവരെയെല്ലാം പുറത്താക്കി. ഗുരുദേവാ അങ്ങുതന്നെ പറഞ്ഞു ഇവിടെ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടു സാധാരണക്കാരനല്ലെന്ന്. അതും ഏറെ സന്തോഷകരം. എന്റെ ഭാഗ്യം.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.