Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡിഎന്‍എ ബില്‍ നിയമമായാല്‍?

അശ്വതി ബാലചന്ദ്രന്‍ by അശ്വതി ബാലചന്ദ്രന്‍
Jan 6, 2020, 04:28 am IST
in Vicharam

”കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധമുറപ്പിക്കാന്‍ വേണ്ടിയാണിത്.”

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസിനെപ്പറ്റി വന്ന വാര്‍ത്തകളിലൊന്നാണിത്. കല്ലറയില്‍ മണ്ണിലലിഞ്ഞ ശരീരഭാഗങ്ങളുടെ സാമ്പിളെടുത്താല്‍ എങ്ങനെ ആളെ തിരിച്ചറിയാം എന്ന ചോദ്യത്തിന്, ‘ഡിഎന്‍എ പരിശോധിച്ചാല്‍ പോരെ” എന്ന് പറയാനുള്ള വൈദഗ്ധ്യം മലയാളി നേടിക്കഴിഞ്ഞു. പിതൃത്വ പരിശോധനയ്‌ക്കപ്പുറം ഒരാളെ തിരിച്ചറിയാനും അയാളുടെ സ്വഭാവ സവിശേഷതകള്‍ കണ്ടെത്താനും ഡിഎന്‍എ പഠനത്തിലൂടെ കഴിയും. ഈ സാധ്യതയാവാം ഡിഎന്‍എ റെഗുലേഷന്‍ ബില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നതിന് പിന്നില്‍.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് വിമര്‍ശനമുയര്‍ന്ന ഡിഎന്‍എ ടെക്‌നോളജി റെഗുലേഷന്‍ ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയിലാണ്. ജൂലൈയില്‍ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്ഥിരം സമിതിക്ക് കൈമാറിയത്. സമിതി ഭേദഗതി നിര്‍ദേശിക്കുകയും അത് രാജ്യസഭ പാസാക്കുകയും ചെയ്താല്‍ വീണ്ടും ഈ ബില്‍ ലോക്‌സഭയിലവതരിപ്പിക്കേണ്ടി വരും. ജനിതകഘടന പരിശോധിച്ച് കുറ്റകൃത്യം കണ്ടെത്തുന്നതാണിതിലെ പ്രധാന വ്യവസ്ഥ. ദേശീയ, മേഖലാതലങ്ങളില്‍ ഡിഎന്‍എ ഡാറ്റാ ബാങ്കിനും ശുപാര്‍ശയുണ്ട്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്താണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭ പാസ്സാക്കിയ ബില്ലിന് രാജ്യസഭയില്‍ അംഗീകാരം ലഭിച്ചില്ല. 

ഡിഎന്‍എ എന്നു ചുരുക്കി വിളിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് ശരീരത്തിലോരോ കോശത്തിലുമുണ്ട്. ഓരോ വ്യക്തിയിലും ഇവ വ്യത്യസ്തമാണ്. ഇതിന്റെ പഠനം വഴി വ്യക്തിയുടെ സ്വഭാവ സവിശേഷതയും ജനിതക തകരാറുകളും കണ്ടെത്താം. ഓരോ വ്യക്തിയുടെയും ഡിഎന്‍എയില്‍ തിരിച്ചറിയാവുന്ന ഒരു ഭാഗം (സ്ട്രാന്‍ഡ്) തിരഞ്ഞെടുക്കുകയും അതിനെ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചു പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പിസിആര്‍ എന്ന ഘട്ടമുള്ളതിനാല്‍ എത്ര കുറഞ്ഞ അളവില്‍ സാമ്പിള്‍ ലഭിച്ചാലും അതിനെ പഠനത്തിനാവശ്യമായ അളവിലേക്ക് വികസിപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിഎന്‍എ ഭാഗത്തിലെ ആവര്‍ത്തന സ്വഭാവമുള്ളവയുടെ പഠനവും മറ്റൊരു മാര്‍ഗം തന്നെയാണ്. വിരലടയാളം പോലെ വ്യത്യസ്തമായ ഡിഎന്‍എയുടെ പ്രത്യേകത കണ്ടെത്തുന്ന ഈ വിദ്യയെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് എന്നും വിളിക്കുന്നു. വിദേശ രാജ്യങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും ചികിത്സയ്‌ക്കും ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലിപ്പോള്‍ തന്നെ സസ്യങ്ങളില്‍ ഇത്തരത്തില്‍ ഡാറ്റാ ബേസ് സംവിധാനം നിലവിലുണ്ട്.

2001-ല്‍ ലോകവ്യാപാര കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിലെ ഇരകളെ കണ്ടെത്താനും 2004-ല്‍ ഏഷ്യന്‍ സുനാമിയില്‍പ്പെട്ടവരെ തിരിച്ചറിയാനും ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ ഇത്തരം ഒരു ഡാറ്റ ബേസ് നിലവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും കാണാതായവരെ കണ്ടെത്താനുമായാണ് ഉപയോഗിക്കുക.

ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ നിയമം 1956, ദി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് 1988, തുടങ്ങി 1860 ലെ ഇന്ത്യന്‍ പീനല്‍കോഡിന് കീഴിലുള്ള നിയമ വീഴ്ചകളില്‍ പ്രതിയാകുന്നവരുടെ ഡാറ്റാ ബേസാണാദ്യം തയ്യാറാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരുടെ സമ്മതമില്ലാതെയും സാധാരണ പൗരന്മാരുടെ സമ്മതത്തോടെയുമേ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനാവൂ. പിതൃത്വ തര്‍ക്കത്തിലും, പാരമ്പര്യം വിഷയമാകുന്ന കേസുകളിലും വിദേശയാത്രയ്‌ക്കും അവയവദാനത്തിനും ഇതു നിര്‍ബന്ധമാക്കണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ് ബില്ലിലുള്ളത്. ഡിഎന്‍എ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അനുമതിയുള്ള ലാബുകളിലേ ഇത്തരം ടെസ്റ്റുകള്‍ അനുവദിക്കൂ. മാത്രമല്ല ഈ ലാബുകള്‍ക്ക് ലൈസന്‍സ് രണ്ടുവര്‍ഷത്തേക്കാണ് നല്‍കുക.

ഈ ബില്ലിനെതിരെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ പ്രതിഷേധം നിലവിലുണ്ട്. ഒരുപക്ഷേ ഡിഎന്‍എയില്‍ അടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് വ്യക്തിയുടെ സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയായേക്കാമെന്ന ചിന്തയാണ് ഇതിന് പിന്നില്‍. മാത്രമല്ല ഇത് സാര്‍വ്വത്രികമായാല്‍ ഭാവിയില്‍ രക്തഗ്രൂപ്പുപോലെയോ ആധാര്‍ നമ്പര്‍പോലെയോ തിരിച്ചറിയല്‍ രേഖയാകാനും സാധ്യതയേറെ. ജനിതകരോഗങ്ങള്‍, കുറവുകള്‍, വൈകല്യങ്ങള്‍ ഇവ  വിവേചനത്തിലേക്കും അസമത്വത്തിലേക്കും സമൂഹത്തെ നയിച്ചേക്കാം എന്നും ആശങ്കപ്പെടുന്നു. കേവലം അന്വേഷണ ഉപാധി എന്നതിനപ്പുറം വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സുരക്ഷാ സംവിധാനം കൂടി ഈ ബില്ലില്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പരിഗണനയില്‍ ഇരിക്കുന്ന ഈ ബില്‍ നിയമമായാല്‍ പല സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും സ്വകാര്യ ലംഘനങ്ങള്‍ക്കും വഴിവച്ചേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.