Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 2, 2020, 05:06 am IST
inSamskriti

നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം എന്നതാണ് സൗത്രാന്തികരെ പിന്തുടര്‍ന്ന് വിജ്ഞാനവാദികളുടെ ചോദ്യം. പൂര്‍വപക്ഷം (പ്രതിവാദിയുടെ നിലപാട്) അനുസരിച്ച് ഇന്ദ്രിയസംവേദനങ്ങള്‍ (ലെിമെശേീി)െബാഹ്യപ്രപഞ്ചത്തിന്റെ പകര്‍പ്പ് (രീു്യ) കള്‍ ആണ്. അവയെ എന്തിനു പകര്‍പ്പുകള്‍ എന്നു കരുതണം? ആ സംവേദനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നു കരുതിയാല്‍ പോരെ? ബാഹ്യവസ്തുക്കളുമായി അവയുടെ സ്വത്വങ്ങളുമായി, സത്യത്തില്‍, നമുക്ക് നേരിട്ടൊരു ബന്ധവുമുണ്ടാകുന്നില്ല. അവയെക്കുറിച്ചു സമകാലികമായി നമുക്കുണ്ടാകുന്ന അറിവിലൂടെ അവയെ ഗ്രഹിക്കാനേ നമുക്കു കഴിയുന്നുള്ളൂ; അതുകൊണ്ട് അവ ആ അറിവു തന്നെയാണ്, ആ അറിവു മാത്രമാണ് (സഹോപലംഭനിയമാദ് അഭേദോ നീലതദ്ധിയോഃ). അറിവിലൂടെ മാത്രമാണ് ബാഹ്യവസ്തുപ്രത്യക്ഷം നമുക്കുണ്ടാകുന്നത്. അറിവില്ലെങ്കില്‍ നാം ബാഹ്യവസ്തുക്കള്‍ എന്നു പറയുന്നവയുമായി നമുക്ക് ബന്ധപ്പെടാനേ  സാധ്യമല്ല. അതുകൊണ്ട് അറിവാണ് സ്വയം പ്രകടമാകുന്നത്; അറിവിന്റെ വിക്ഷേപം (ുൃീഷലരശേീി) മാത്രമാണ് ബാഹ്യവസ്തുപ്രപഞ്ചത്തിന്റെ പ്രതീതി നമ്മില്‍ ഉളവാക്കുന്നത്. സ്വപ്നാവസ്ഥ പോലെയാണ്. നമ്മുടെ സ്വപ്നത്തില്‍ ബാഹ്യവസ്തുക്കളില്ല എന്നു നമുക്കെല്ലാം തീര്‍ച്ചയുണ്ട്. അവിടെയും അറിവു മാത്രമാണല്ലോ ഉള്ളത്.

ബാഹ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ നമുക്കുണ്ടാകുന്ന അറിവിന് ഇത്രയേറെ വൈവിധ്യം എന്തുകൊണ്ട്? വസ്തുവൈവിധ്യം അല്ലേ അറിവിന്റെ ഈ വൈവിധ്യത്തിനുകാരണം എന്ന പൂര്‍വപക്ഷത്തിന് ബൗദ്ധവിജ്ഞാനവാദി ഇപ്രകാരമാണ് ഉത്തരം നല്‍കുന്നത്- അറിവിന്റെ വൈവിധ്യത്തിനു കാരണം ബാഹ്യവസ്തുക്കളുടെ വൈവിധ്യമാണ് എന്നു കരുതുന്നത് ശരിയല്ല. അങ്ങിനെ കരുതിയാല്‍ ബാഹ്യവസ്തുക്കള്‍ക്ക് നമ്മുടെ അറിവിനെ പലതരത്തില്‍ സ്വാധീനിക്കാനും നിശ്ചയിക്കാനും ഉള്ള കഴിവ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അനാദിയായ ഈ വിജ്ഞാനപ്രവാഹപരമ്പരയിലെ പൂര്‍വജ്ഞാനക്ഷണ (സിീംഹലറഴല  ാീാലി)േങ്ങള്‍ക്ക് അവയില്‍ അന്തര്‍ലീനങ്ങളും നിയതങ്ങളും ആയ വിശേഷഗുണങ്ങള്‍ ഉണ്ട്. ആ വിശേഷഗുണങ്ങള്‍ ഉപയോഗിച്ച് അവ അടുത്ത ജ്ഞാനക്ഷണങ്ങള്‍ എത്തരത്തിലാകണം എന്നു നിശ്ചയിക്കുന്നു. അതാണ് അറിവിന്റെ വൈവിധ്യത്തിനു കാരണം. അതുകൊണ്ട് ഇവിടെ ഉള്ളത് അറിവു മാത്രമാണ്. ബാഹ്യപ്രപഞ്ചത്തിന്റെ വിക്ഷേപം (ുൃീഷലരശേീി) എന്നത് അറിവിനോടു ചേര്‍ന്നുനിലക്കൊള്ളുന്ന അനാദിയായ വാസന (റലശെൃല) യുടെ സുപ്തശക്തികള്‍ ഉണ്ടാക്കുന്ന അറിവിന്റെ മിഥ്യാചിത്രണമാണ്. പൂര്‍വക്ഷണത്തിലെ അറിവ് തൊട്ടടുത്ത ക്ഷണത്തിലെ അറിവിനെ ഉണ്ടാക്കുന്നു. അതാകട്ടെ അതിനടുത്ത ക്ഷണത്തിലെ അറിവിനു രൂപം നല്‍കുന്നു. ഇത്തരത്തില്‍ അറിവിന്റെ പരമ്പര, പ്രവാഹം ആണ് ഇവിടെ ഉള്ളത് എന്നു കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.