Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തേയും പൊങ്കാലയെയും അവഹേളിച്ച് നവോത്ഥാനക്കാര്‍; ‘ അടുപ്പുകൂട്ടേണ്ടതും കുഴി കക്കൂസ് കുത്തുകയും ചെയ്യേണ്ടത് വീട്ടുപറമ്പില്‍’ ; പൊങ്കാല ദിനത്തില്‍ കഞ്ഞിവെക്കല്‍ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2019, 05:27 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന് മുന്നിട്ടിറങ്ങിയ ഒരു കൂട്ടം നവോത്ഥാനക്കാരുടെ അടുത്ത ലക്ഷ്യം ചക്കുളത്ത്കാവ്. ചക്കുളത്ത്കാവിലെ പൊങ്കാലയെ അപമാനിച്ചും പൊങ്കാല ദിനത്തില്‍ പൊങ്കാല വിരുദ്ധ കഞ്ഞിവെക്കല്‍ സമരം നടത്താനും ആഹ്വാനം ചെയ്ത് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്‌മ. വീട്ടിലെ പറമ്പിലോ അന്ധവിശ്വാസ കേന്ദ്രത്തിലോ അടുപ്പുകൂട്ടുകയോ കുഴി കക്കൂസ് കുത്തുകയോ ചെയ്യുക എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചക്കുളത്തുകാവ് ക്ഷേത്രത്തേയും പൊങ്കാലയേയും അങ്ങയേറ്റം അവഹേളിക്കുന്നത്. 

ചക്കുളത്തുകാവിലെ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടുകാര്‍ക്ക്, അന്ധവിശ്വാസം പ്രചരി പ്പിച്ച്, പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റര്‍ ചുറ്റളവില്‍ നടുറോഡില്‍ പൊങ്കാല ഇടുന്നതിനു് യാതൊരു മാനദണ്ഡവും പാലിക്കാതെ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുമതിനല്‍കിയിരിക്കുകയാണ് . അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴിയും മറ്റും വലിയൊരു തുകയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.2000 പോലീസുകാരെയും കൂടാതെ ഫയര്‍ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- വീട്ടിലെപ്പറമ്പിലോ അന്ധവിശ്വാസകേന്ദ്രത്തിലോ അടുപ്പുകൂട്ടുകയോ കുഴി കക്കൂസ് കുത്തുകയോ ചെയ്യുക!

ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനമാണ്.

മനുഷ്യന്റെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശങ്ങളില്‍ ഒന്നായ സഞ്ചാര സ്വാതന്ത്ര്യം പോലും അന്ധവിശ്വാസത്തിന്റെ പേരില്‍ തടയപ്പെടുന്ന ഏക സംസ്ഥാനം എന്ന സ്ഥാനവും കേരളത്തിനാണ്.മാത്രമല്ല ഒരു സ്വകാര്യ കുടുംബക്ഷേത്രത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്ധവിശ്വാസകേന്ദ്രത്തില്‍നിന്നും അന്ധവിശ്വാസങ്ങളെ നടുറോഡിലേക്ക് ആനയിക്കുന്ന നിയമവിരുദ്ധമായ നടുറോഡില്‍ പൊങ്കാല അരങ്ങേറുന്നതും മനുഷ്യാവകാശ ദിനമാമാങ്കങ്ങള്‍ക്കൊപ്പം നമ്പര്‍ 1 കേരളത്തില്‍ ഡിസംബര്‍ 10 ന് നമുക്ക് കാണാനാകും.

ചക്കുളത്തുകാവിലെ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടുകാര്‍ക്ക്, അന്ധവിശ്വാസം പ്രചരി പ്പിച്ച്, പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റര്‍ ചുറ്റളവില്‍ നടുറോഡില്‍ പൊങ്കാല ഇടുന്നതിനു് യാതൊരു മാനദണ്ഡവും പാലിക്കാതെ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുമതിനല്‍കിയിരിക്കുകയാണ് . അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴിയും മറ്റും വലിയൊരു തുകയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.2000 പോലീസുകാരെയും കൂടാതെ ഫയര്‍ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

ഇതിനെതിരെ കഴിഞ്ഞ വിഎസ് മന്ത്രിസഭയുടെ കാലത്ത് നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പിപി സുമനന്‍ എന്ന റിട്ടയേഡ് അദ്ധ്യാപകന്‍ ഹൈ കോടതിയെ സമീപിച്ചിരുന്നു.പബ്ലിക്ക് റോഡ് പണം വാങ്ങിയിട്ടാണ് ഈ സ്വകാര്യ ട്രസ്റ്റിന്റെ ക്ഷേത്രത്തിന് നല്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പിപി സുമനന്‍ കോടതിയില്‍ പോയത്.’പബ്ലിക്ക് റോഡ് വാടകയ്‌ക്ക് കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന്’ ഹൈ കോടതി ഉത്തരവിട്ടു.ചക്കുളത്ത് കാവിലെയും ആറ്റുകാലിലെയും കുടുംബ ക്ഷേത്ര ട്രസ്റ്റിമാര്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ചിലവില്‍ സുപ്രീംകോടതിയില്‍ പോയി.സുപ്രീംകോടതി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് റോഡില്‍ പൊങ്കാല നടത്താന്‍ അനുമതി നല്‍കാന്‍ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ചെയ്തു. അതോടൊപ്പം ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദമലിനീകരണത്തിനെതിരെയും അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി അദ്ദേഹത്തിന് ആനുകൂലമായി വിധിച്ചു.എന്നാല്‍ നടുറോഡില്‍ പൊങ്കാലയും മൈക്ക് വെച്ച് ദൈവത്തെ വിളിച്ച് അലമുറയിടുന്നതും അനുസ്യൂതം ഇന്നും തുടരുകയാണ്.

കോടതി വിധിയും നിയമങ്ങളുമെല്ലാം കാറ്റില്‍ പറത്തി എതിര്‍ക്കാന്‍ ആളില്ലാത്തതിനാല്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എംഎല്‍എ മാര്‍ക്കുവരെ കൈക്കൂലികൊടുത്ത് ചക്കുളത്തുകാവിലെ രാധാകൃഷ്ണന്‍ നമ്പൂതിരി റോഡിലെ കലാപരിപാടി ഇപ്പോഴും തുടരുകയാണ്. നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും കരപ്രമാണിമാരും പൂശാരിമാരും എല്ലാവരുംകൂടി വീതംവെച്ച് അന്ധവിശ്വാസത്തെ അന്ധവിശ്വാസ കേന്ദ്രത്തില്‍നിന്നും പൊതുനിരത്തിലേക്കും നമ്മുടെ വീടിന്റെ ഉമ്മറത്തേയ്‌ക്കും വരെ ആനയിക്കുമ്പോഴും സംഘിപ്പേടി ബാധിച്ച് പുനരുത്ഥാനകേരളം മൗനം പാലിക്കുകയാണ്.

അന്ധവിശ്വാസികള്‍ക്ക് മോക്ഷം കിട്ടാന്‍ പറമ്പില്‍ കഞ്ഞിവെക്കണമെങ്കില്‍ അത് അന്ധവിശ്വാസകേന്ദ്രത്തിലോ വീട്ടിലെ പറമ്പിലോ ചെയ്യുക ‘ ഡിസംബര്‍ 10 ന് നടക്കുന്ന പൊങ്കാല വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മയുടെ ഐക്യദര്‍ഢ്യം അറിയിക്കുന്നു ! വീട്ടിലെപ്പറമ്പിലോ അന്ധവിശ്വാസകേന്ദ്രത്തിലോ അടുപ്പുകൂട്ടുകയോ കുഴി കക്കൂസ് കുത്തുകയോ ആയിക്കോളൂ നടുറോഡില്‍ നിയമവിരുദ്ധ പൊങ്കാല അവസാനിപ്പിക്കുക! നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.