Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് എല്ലാം തുലച്ചു; ഹീറോയും വില്ലനുമായി മാറി മൊര്‍ത്താദ ഫാള്‍

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 1, 2019, 10:54 pm IST
in Sports

കൊച്ചി: എഫ്‌സി ഗോവയുടെ മൊര്‍ത്താദ ഫാള്‍ ഹീറോയും വില്ലനുമായി മാറിയ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില മാത്രം. പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും 2-2നാണ് എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ പിടിച്ചുകെട്ടിയത്. ഇഞ്ചുറി സമയം തുടങ്ങുന്നതുവരെ 2-1ന് പിന്നിലായിരുന്ന ഗോവയ്‌ക്ക് ലെനി റോഡ്രിഗസാണ് സമനില നേടിക്കൊടുത്തത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാം സമനില. 

ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനായി 61-ാം സെക്കന്‍ഡില്‍ സെര്‍ജിയോ സിഡോഞ്ചയും 59-ാം മിനിറ്റില്‍ റാഫേല്‍ മെസ്സി ബൗളിയും ലക്ഷ്യം കണ്ടപ്പോള്‍ ഗോവയുടെ ആശ്വാസഗോള്‍ നേടിയത് 41-ാം മിനിറ്റില്‍ മൊര്‍ത്താദ ഫാള്‍. എന്നാല്‍ 52-ാം മിനിറ്റിലെ ഫൗളിന് മൊര്‍ത്താദ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതും ഗോവയ്‌ക്ക് തിരിച്ചടിയായി. പിന്നീടുള്ള സമയം 10 പേരുമായാണ് ഗോവ കളിച്ചത്. എന്നിട്ടും വിജയിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. സമനിലയോടെ ആറ് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷട്ടോരി ടീമിനെ മൈതാനത്തെത്തിച്ചത്. കെ.പി. രാഹുലിന് പകരം സഹല്‍ അബ്ദുള്‍ സമദും മുഹമ്മദ് ഹക്കുവിന് പകരം വ്‌ളാറ്റ്‌കോ ഡ്രോബറോവും എത്തി. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 4-4-2 ശൈലിയിലാണ് ഷട്ടോരി ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്. അതേസമയം, ഗോവ എഫ്‌സി കഴിഞ്ഞ മത്സരത്തിലെന്നപോലെ 4-2-3-1 എന്ന ശൈലിയിലാണ് കളത്തിലെത്തിയത്. 

ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ലെന്ന തിരിച്ചറിവില്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് 61-ാം സെക്കന്‍ഡില്‍ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോയില്‍ നിന്നാണ് ഗോളിന്റെപിറവി. രാജു ഗെയ്‌ക്ക്‌വാദ് ഗോവന്‍ ബോക്‌സിലേക്ക് നീട്ടിയെറിഞ്ഞ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ പ്രതിരോധനിര താരം മൊര്‍ത്താദ ഫാളിന് പിഴച്ചു. പന്ത് കിട്ടിയത് സിഡോഞ്ചയുടെ കാലുകളില്‍. പന്ത് കിട്ടിയ സിഡോഞ്ച പായിച്ച ഷോട്ട് ഗോവ ഗോളിയുടെ നീട്ടിയ കൈകളെയും മറികടന്ന് വലയില്‍ കയറി. സീസണിലെ ഉദ്ഘാടന മത്സരത്തിനുശേഷം സ്വന്തം മൈതാനത്ത് ഏറെയൊന്നും  ആഘോഷിക്കാന്‍ കിട്ടാതിരുന്ന മഞ്ഞഗ്യാലറികള്‍  ഗോളിന്റെ ആവേശത്തില്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. വിങ്ങുകളില്‍ കെ. പ്രശാന്തും സഹലുമായിരുന്നു ആതിഥേയരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നായകന്‍ ബെര്‍ത്തലോമിയോ ഒഗ്ബെച്ചെ നിഴല്‍ മാത്രമായതും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തെ പിന്നോട്ടടിച്ചു. 23-ാം മിനിറ്റില്‍ മുഹമ്മദ് റാക്കിപ്പ് നല്‍കിയ മനോഹരമായൊരു പാസ് വലയിലേക്ക് തിരിച്ചുവിടുന്നതില്‍ മെസി പരാജയമായി. ഒരു ഗോളിന്റെ ലീഡോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോവന്‍ സമനിലഗോള്‍ പിറന്നത്. എഡു ബേഡിയ എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ബേഡിയ എടുത്ത ഫ്രീകിക്ക് ടി.പി. രഹ്‌നേഷ് പറന്ന് കുത്തിയകറ്റിയെങ്കിലും  പന്ത് കിട്ടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ്ങിന്. കിട്ടിയ പന്ത് ജാക്കിചന്ദ് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ടു. പന്തിന്റെ വരവിനൊപ്പം ഉയര്‍ന്നുചാടിയ മൊര്‍ത്താദ ഫാള്‍ തന്നെ തടയാനെത്തിയ മെസ്സി ബൗളിയെയും മറികടന്ന് ഉതിര്‍ത്ത ഹെഡ്ഡറിന് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി രഹ്‌നേഷിന് മറുപടിയുണ്ടായില്ല (1-1). ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ്

30 വാര അകലെനിന്ന് ഒഗ്‌ബെച്ചെ പായിച്ച ലോങ്‌റേഞ്ചര്‍ ഗോവന്‍ ഗോളി മുഹമ്മദ് നവാസ് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി സമനിലയില്‍. രണ്ടാം പകുതി തുടങ്ങി അധികം കഴിയും മുന്‍പ് ഗോവക്ക് ഒരു താരത്തെ നഷ്ടപ്പെട്ടു. ബോക്‌സിന് തൊട്ടുപുറത്തുവച്ച് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഒഗ്ബച്ചെയെ  ഗോവയുടെ സമനില ഗോള്‍ നേടിയ മൊര്‍ത്താദ ഫാള്‍ വീഴ്‌ത്തി. ഇതിന് ചുവപ്പുകാര്‍ഡ് കണ്ടാണ് മൊര്‍ത്താത പുറ

ത്തായത്. ഒരു താരത്തിന്റെ മുന്‍തൂക്കം മുതലെടുത്ത് എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ ബ്ലസ്‌റ്റേഴ്‌സ് 59-ാം മിനിറ്റില്‍ വീണ്ടും ലീഡ് നേടി.മലയാളി താരം പ്രശാന്തിന്റെ എണ്ണം പറഞ്ഞ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചത്. 66-ാം മിനിറ്റില്‍ പ്രശാന്തിനെ പിന്‍വലിച്ച് സെയ്ത്യാന്‍ സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 

രï് മിനിറ്റിനുശേഷം സെയ്ത്യാന്‍ സിങ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോവന്‍ ഗോളി മുഹമ്മദ് നവാസ് ഏറെ പണിപ്പെട്ടാണ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയത്. 74-ാം മിനിറ്റില്‍ സഹലിനെ പിന്‍വലിച്ച് ഹാളിചരണ്‍ നര്‍സാരിയും ബ്ലാസ്‌റ്റേഴ്‌സിനായി കളത്തില്‍. തുടര്‍ന്നും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സും സമനിലക്കായി ഗോവയും മികച്ച പ്രകടനം നടത്തി. ഒടുവില്‍ കളി പരിക്ക് സമയത്തേക്ക്. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മന്‍വീര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് റോഡ്രിഗസ് ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമെന്ന സ്വപ്‌നംഇന്നലെയും അസ്ഥാനത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.