Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തിമ ചിരി ആരുടേത്? കര്‍ണാടക ഭയന്ന് മഹാസഖ്യം

കെ.സുജിത് by കെ.സുജിത്
Nov 27, 2019, 07:14 am IST
in India

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്‌ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്‌ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് പാര്‍ട്ടികളെ സംബന്ധിച്ച് തലവേദനയാണ്. ബിജെപി വിരുദ്ധ നീക്കത്തിന്റെ ടേണിങ് പോയിന്റായി കൊട്ടിഘോഷിക്കപ്പെട്ട കര്‍ണാടക പരീക്ഷണം പാളിയതും അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ രാഷ്‌ട്രീയക്കളികളിലെ ആവേശം അതേ പോലെ നിലനിര്‍ത്താന്‍ അവിയല്‍ സഖ്യത്തിന് സാധിക്കില്ലെന്നതാണ് അനുഭവം. മറുവശത്ത് തന്ത്രങ്ങളുമായി മോദിയും അമിത് ഷായും ഫഡ്‌നാവിസും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. 

കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുമായി ഏറെ സാമ്യമുണ്ട് ഇപ്പോഴത്തെ മഹാരാഷ്‌ട്ര  നാടകങ്ങള്‍ക്ക്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ബിജെപി. എന്നാല്‍ മൂന്നാമതായ ജെഡിഎസ്സിനെ മുഖ്യമന്ത്രി പദം നല്‍കി മോഹിപ്പിച്ച് കോണ്‍ഗ്രസ് ജനവിധി അട്ടിമറിച്ചു. മഹാരാഷ്‌ട്രയില്‍ ജനങ്ങള്‍ അനുഗ്രഹിച്ചത് ബിജെപി-ശിവസേനാ സഖ്യത്തെ. ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച ശിവസേനയെ അടര്‍ത്തിയെടുക്കാന്‍ ഇവിടെയും പ്രയോഗിച്ചത് മുഖ്യമന്ത്രി പദമാണ്. ജനങ്ങളുടെ അന്തിമ വിധി അട്ടിമറിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രാഷ്‌ട്രീയ കരുക്കളുമായി കളത്തിലിറങ്ങിയത്.

2018 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മൂന്നാം ദിവസം രാജിവെക്കേണ്ടി വന്നു. ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് 15 ദിവസം നല്‍കിയെങ്കിലും ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദിയുരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തുടക്കം മുതല്‍ കല്ലുകടി തുടങ്ങി. ഭരണസ്തംഭനം തുടര്‍ക്കഥയായി. ഒടുവില്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ്സിനെ പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. ഏതാനും ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ സര്‍ക്കാര്‍ വീണു. യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. 

മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ നാലാം ദിവസമാണ് ഫഡ്‌നാവിസ് രാജിവെച്ചത്. മഹാരാഷ്‌ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ജെഡിഎസ്സുമായി ആശയപരമായ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇതല്ല സ്ഥിതി. തര്‍ക്ക മന്ദിരം തകര്‍ത്തത് അഭിമാനമായി കരുതുന്ന സേനയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നത്. 

ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെതിരെ സേന പ്രചാരണം നടത്തിയത്. രണ്ട് പാര്‍ട്ടികളുടെയും അടിത്തറയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കുന്നതാണ് അധികാരത്തിനായുള്ള ഇപ്പോഴത്തെ ഒത്തുചേരല്‍. മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിരുന്നു. ആഴ്ചകളെടുത്താണ് പൊതുമിനിമം പരിപാടി പോലും തയാറാക്കിയത്. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ന്യൂനപക്ഷ പ്രീണനവും ശിവസേനയുടെ ഹിന്ദുത്വ രാഷ്‌ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവസാന ചിരി ആരുടേതാകുമെന്നതാണ് മഹാരാഷ്‌ട്ര കാത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.