Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തിമ ചിരി ആരുടേത്? കര്‍ണാടക ഭയന്ന് മഹാസഖ്യം

കെ.സുജിത് by കെ.സുജിത്
Nov 27, 2019, 07:14 am IST
in India

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്‌ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്‌ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് പാര്‍ട്ടികളെ സംബന്ധിച്ച് തലവേദനയാണ്. ബിജെപി വിരുദ്ധ നീക്കത്തിന്റെ ടേണിങ് പോയിന്റായി കൊട്ടിഘോഷിക്കപ്പെട്ട കര്‍ണാടക പരീക്ഷണം പാളിയതും അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ രാഷ്‌ട്രീയക്കളികളിലെ ആവേശം അതേ പോലെ നിലനിര്‍ത്താന്‍ അവിയല്‍ സഖ്യത്തിന് സാധിക്കില്ലെന്നതാണ് അനുഭവം. മറുവശത്ത് തന്ത്രങ്ങളുമായി മോദിയും അമിത് ഷായും ഫഡ്‌നാവിസും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. 

കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുമായി ഏറെ സാമ്യമുണ്ട് ഇപ്പോഴത്തെ മഹാരാഷ്‌ട്ര  നാടകങ്ങള്‍ക്ക്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ബിജെപി. എന്നാല്‍ മൂന്നാമതായ ജെഡിഎസ്സിനെ മുഖ്യമന്ത്രി പദം നല്‍കി മോഹിപ്പിച്ച് കോണ്‍ഗ്രസ് ജനവിധി അട്ടിമറിച്ചു. മഹാരാഷ്‌ട്രയില്‍ ജനങ്ങള്‍ അനുഗ്രഹിച്ചത് ബിജെപി-ശിവസേനാ സഖ്യത്തെ. ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച ശിവസേനയെ അടര്‍ത്തിയെടുക്കാന്‍ ഇവിടെയും പ്രയോഗിച്ചത് മുഖ്യമന്ത്രി പദമാണ്. ജനങ്ങളുടെ അന്തിമ വിധി അട്ടിമറിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രാഷ്‌ട്രീയ കരുക്കളുമായി കളത്തിലിറങ്ങിയത്.

2018 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മൂന്നാം ദിവസം രാജിവെക്കേണ്ടി വന്നു. ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് 15 ദിവസം നല്‍കിയെങ്കിലും ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദിയുരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തുടക്കം മുതല്‍ കല്ലുകടി തുടങ്ങി. ഭരണസ്തംഭനം തുടര്‍ക്കഥയായി. ഒടുവില്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ്സിനെ പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. ഏതാനും ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ സര്‍ക്കാര്‍ വീണു. യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. 

മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ നാലാം ദിവസമാണ് ഫഡ്‌നാവിസ് രാജിവെച്ചത്. മഹാരാഷ്‌ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ജെഡിഎസ്സുമായി ആശയപരമായ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇതല്ല സ്ഥിതി. തര്‍ക്ക മന്ദിരം തകര്‍ത്തത് അഭിമാനമായി കരുതുന്ന സേനയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നത്. 

ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെതിരെ സേന പ്രചാരണം നടത്തിയത്. രണ്ട് പാര്‍ട്ടികളുടെയും അടിത്തറയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കുന്നതാണ് അധികാരത്തിനായുള്ള ഇപ്പോഴത്തെ ഒത്തുചേരല്‍. മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിരുന്നു. ആഴ്ചകളെടുത്താണ് പൊതുമിനിമം പരിപാടി പോലും തയാറാക്കിയത്. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ന്യൂനപക്ഷ പ്രീണനവും ശിവസേനയുടെ ഹിന്ദുത്വ രാഷ്‌ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവസാന ചിരി ആരുടേതാകുമെന്നതാണ് മഹാരാഷ്‌ട്ര കാത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

Travel

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.