Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തിമ ചിരി ആരുടേത്? കര്‍ണാടക ഭയന്ന് മഹാസഖ്യം

കെ.സുജിത് by കെ.സുജിത്
Nov 27, 2019, 07:14 am IST
in India

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്‌ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്‌ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് പാര്‍ട്ടികളെ സംബന്ധിച്ച് തലവേദനയാണ്. ബിജെപി വിരുദ്ധ നീക്കത്തിന്റെ ടേണിങ് പോയിന്റായി കൊട്ടിഘോഷിക്കപ്പെട്ട കര്‍ണാടക പരീക്ഷണം പാളിയതും അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ രാഷ്‌ട്രീയക്കളികളിലെ ആവേശം അതേ പോലെ നിലനിര്‍ത്താന്‍ അവിയല്‍ സഖ്യത്തിന് സാധിക്കില്ലെന്നതാണ് അനുഭവം. മറുവശത്ത് തന്ത്രങ്ങളുമായി മോദിയും അമിത് ഷായും ഫഡ്‌നാവിസും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. 

കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുമായി ഏറെ സാമ്യമുണ്ട് ഇപ്പോഴത്തെ മഹാരാഷ്‌ട്ര  നാടകങ്ങള്‍ക്ക്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ബിജെപി. എന്നാല്‍ മൂന്നാമതായ ജെഡിഎസ്സിനെ മുഖ്യമന്ത്രി പദം നല്‍കി മോഹിപ്പിച്ച് കോണ്‍ഗ്രസ് ജനവിധി അട്ടിമറിച്ചു. മഹാരാഷ്‌ട്രയില്‍ ജനങ്ങള്‍ അനുഗ്രഹിച്ചത് ബിജെപി-ശിവസേനാ സഖ്യത്തെ. ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച ശിവസേനയെ അടര്‍ത്തിയെടുക്കാന്‍ ഇവിടെയും പ്രയോഗിച്ചത് മുഖ്യമന്ത്രി പദമാണ്. ജനങ്ങളുടെ അന്തിമ വിധി അട്ടിമറിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രാഷ്‌ട്രീയ കരുക്കളുമായി കളത്തിലിറങ്ങിയത്.

2018 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മൂന്നാം ദിവസം രാജിവെക്കേണ്ടി വന്നു. ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് 15 ദിവസം നല്‍കിയെങ്കിലും ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദിയുരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തുടക്കം മുതല്‍ കല്ലുകടി തുടങ്ങി. ഭരണസ്തംഭനം തുടര്‍ക്കഥയായി. ഒടുവില്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ്സിനെ പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. ഏതാനും ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ സര്‍ക്കാര്‍ വീണു. യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. 

മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ നാലാം ദിവസമാണ് ഫഡ്‌നാവിസ് രാജിവെച്ചത്. മഹാരാഷ്‌ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ജെഡിഎസ്സുമായി ആശയപരമായ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇതല്ല സ്ഥിതി. തര്‍ക്ക മന്ദിരം തകര്‍ത്തത് അഭിമാനമായി കരുതുന്ന സേനയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നത്. 

ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെതിരെ സേന പ്രചാരണം നടത്തിയത്. രണ്ട് പാര്‍ട്ടികളുടെയും അടിത്തറയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കുന്നതാണ് അധികാരത്തിനായുള്ള ഇപ്പോഴത്തെ ഒത്തുചേരല്‍. മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിരുന്നു. ആഴ്ചകളെടുത്താണ് പൊതുമിനിമം പരിപാടി പോലും തയാറാക്കിയത്. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ന്യൂനപക്ഷ പ്രീണനവും ശിവസേനയുടെ ഹിന്ദുത്വ രാഷ്‌ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവസാന ചിരി ആരുടേതാകുമെന്നതാണ് മഹാരാഷ്‌ട്ര കാത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Women

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.