Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം ചെയ്തിട്ടും നീതി കിട്ടിയില്ല; തങ്ങളെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കി വയനാട്ടിലെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 11:30 am IST
in Kerala

കല്‍പ്പറ്റ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയില്‍ കിടപ്പാടം നഷ്ടമായി നീതിക്കുവേണ്ടി കളക്ട്രേറ്റിനു മുമ്പില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി താമസിച്ച് കുട്ടികളക്കമുള്ള കുടുംബം. രേഖകളെല്ലാം സ്വന്തം പേരിലുണ്ടായിട്ടും താമസിക്കാന്‍ ഒരു കൂരയില്ലാതായതോടെയാണ് ഇരട്ട സഹോദരങ്ങളായ വിപിനും നിധിനും അമ്മ ട്രീസയ്‌ക്കും അച്ഛന്‍ ജെയിംസിനുമൊപ്പം വയനാട് കളക്ടറേറ്റിലേക്ക് താമസം മാറിയത്. 

കളക്ടറേറ്റിനു മുന്നില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയാണ് നാലു പേരടങ്ങുന്ന ഈ കുടുംബം 1560 ദിവസമായി കഴിയുന്നത്. ദിവസങ്ങളും മാസങ്ങളുമായി നീതിക്കായി കേണിട്ടും കുടുംബത്തിന് സര്‍ക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ ഒരു തരത്തിലുള്ള അലിവോ ഉണ്ടായിട്ടില്ല. ഇതോടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമായി രാഷ്‌ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയിരിക്കുകയാണ് കുടുംബം. നാലു വര്‍ഷത്തോളം സമരം നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ കുടുംബത്തോടെ മരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്‌ട്രപതിക്ക് കുടുംബം അപേക്ഷ നല്‍കിയിരിക്കുന്നത്. 

2015 ആഗസ്റ്റ് 15-നാണ് കളക്ടറേറ്റിനുമുന്നില്‍ ഭാര്യ ട്രീസയും രണ്ടു കുട്ടികളുമായി ജയിംസ് സമരം തുടങ്ങിയത്. 1976-ലാണ് വനംവകുപ്പ് ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുനിന്ന് 1966-ല്‍ വയനാട്ടിലേക്ക് കുടിയേറിയ ജോര്‍ജും സഹോദരന്‍ ജോസും കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയില്‍ നിന്നാണ് തൊണ്ടര്‍നാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. നികുതി സ്വീകരിക്കുന്ന രേഖകളുമായി ജോര്‍ജ് സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങി. 

ഇതോടെ 85ാം വയസ്സില്‍ കേസ് നടത്തി പാപ്പരായി സ്വന്തമായി ഒരു തരിമണ്ണ് പോലുമില്ലാതെ ജോര്‍ജ് മരണത്തിന് കീഴടങ്ങി. അതിനുശേഷം ജോര്‍ജ് കൈമാറിയ രേഖകളുമായി മരുമകന്‍ ജെയിംസ് നിയമ പോരാട്ടം തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിടപ്പാടം തിരിച്ചു നല്‍കുന്നതില്‍ അധികൃതരില്‍ നിന്നും ഒരു നീക്കുപോക്കും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ജെയിംസ് കളക്ടറേറ്റിനു മുന്നില്‍ കുടുംബവുമായി എത്തി സമരം ചെയ്യാന്‍ ആരംഭിച്ചത്. വിപിനും നിധിനുമിപ്പോള്‍ 16 വയസ്സായി എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. 

മൂന്നുമാസം മുമ്പ് പരിശോധനക്കെത്തിയ നിയമസഭാസമിതിക്കുമുമ്പിലും വനംവകുപ്പിന്റെ നടപടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഭൂമി തിരിച്ചുനല്‍കാന്‍ 2006 ഒക്ടോബര്‍ 11-ന് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാവാത്തതുപോലെ എല്ലാ അനുകൂല തീരുമാനങ്ങളും ആരുടേയോ ഇടപെടലില്‍ തടഞ്ഞുവെയ്‌ക്കപ്പെടുകയാണ്. ഭൂമി കുടുംബത്തിന് തിരികെക്കിട്ടിയാല്‍ തങ്ങളുടെ തെറ്റിന് ശിക്ഷകിട്ടുമെന്ന് ഭയക്കുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്ന് ജെയിംസും കുടുംബവും ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.