Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം ചെയ്തിട്ടും നീതി കിട്ടിയില്ല; തങ്ങളെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കി വയനാട്ടിലെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 11:30 am IST
in Kerala

കല്‍പ്പറ്റ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയില്‍ കിടപ്പാടം നഷ്ടമായി നീതിക്കുവേണ്ടി കളക്ട്രേറ്റിനു മുമ്പില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി താമസിച്ച് കുട്ടികളക്കമുള്ള കുടുംബം. രേഖകളെല്ലാം സ്വന്തം പേരിലുണ്ടായിട്ടും താമസിക്കാന്‍ ഒരു കൂരയില്ലാതായതോടെയാണ് ഇരട്ട സഹോദരങ്ങളായ വിപിനും നിധിനും അമ്മ ട്രീസയ്‌ക്കും അച്ഛന്‍ ജെയിംസിനുമൊപ്പം വയനാട് കളക്ടറേറ്റിലേക്ക് താമസം മാറിയത്. 

കളക്ടറേറ്റിനു മുന്നില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയാണ് നാലു പേരടങ്ങുന്ന ഈ കുടുംബം 1560 ദിവസമായി കഴിയുന്നത്. ദിവസങ്ങളും മാസങ്ങളുമായി നീതിക്കായി കേണിട്ടും കുടുംബത്തിന് സര്‍ക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ ഒരു തരത്തിലുള്ള അലിവോ ഉണ്ടായിട്ടില്ല. ഇതോടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമായി രാഷ്‌ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയിരിക്കുകയാണ് കുടുംബം. നാലു വര്‍ഷത്തോളം സമരം നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ കുടുംബത്തോടെ മരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്‌ട്രപതിക്ക് കുടുംബം അപേക്ഷ നല്‍കിയിരിക്കുന്നത്. 

2015 ആഗസ്റ്റ് 15-നാണ് കളക്ടറേറ്റിനുമുന്നില്‍ ഭാര്യ ട്രീസയും രണ്ടു കുട്ടികളുമായി ജയിംസ് സമരം തുടങ്ങിയത്. 1976-ലാണ് വനംവകുപ്പ് ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുനിന്ന് 1966-ല്‍ വയനാട്ടിലേക്ക് കുടിയേറിയ ജോര്‍ജും സഹോദരന്‍ ജോസും കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയില്‍ നിന്നാണ് തൊണ്ടര്‍നാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. നികുതി സ്വീകരിക്കുന്ന രേഖകളുമായി ജോര്‍ജ് സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങി. 

ഇതോടെ 85ാം വയസ്സില്‍ കേസ് നടത്തി പാപ്പരായി സ്വന്തമായി ഒരു തരിമണ്ണ് പോലുമില്ലാതെ ജോര്‍ജ് മരണത്തിന് കീഴടങ്ങി. അതിനുശേഷം ജോര്‍ജ് കൈമാറിയ രേഖകളുമായി മരുമകന്‍ ജെയിംസ് നിയമ പോരാട്ടം തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിടപ്പാടം തിരിച്ചു നല്‍കുന്നതില്‍ അധികൃതരില്‍ നിന്നും ഒരു നീക്കുപോക്കും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ജെയിംസ് കളക്ടറേറ്റിനു മുന്നില്‍ കുടുംബവുമായി എത്തി സമരം ചെയ്യാന്‍ ആരംഭിച്ചത്. വിപിനും നിധിനുമിപ്പോള്‍ 16 വയസ്സായി എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. 

മൂന്നുമാസം മുമ്പ് പരിശോധനക്കെത്തിയ നിയമസഭാസമിതിക്കുമുമ്പിലും വനംവകുപ്പിന്റെ നടപടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഭൂമി തിരിച്ചുനല്‍കാന്‍ 2006 ഒക്ടോബര്‍ 11-ന് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാവാത്തതുപോലെ എല്ലാ അനുകൂല തീരുമാനങ്ങളും ആരുടേയോ ഇടപെടലില്‍ തടഞ്ഞുവെയ്‌ക്കപ്പെടുകയാണ്. ഭൂമി കുടുംബത്തിന് തിരികെക്കിട്ടിയാല്‍ തങ്ങളുടെ തെറ്റിന് ശിക്ഷകിട്ടുമെന്ന് ഭയക്കുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്ന് ജെയിംസും കുടുംബവും ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.