Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യന്‍ നയിച്ച പാതയിലൂടെ…

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Sep 28, 2019, 03:59 am IST
inSamskriti

ഒരു സാധകനെ സംബന്ധിച്ച് തീര്‍ത്ഥയാത്ര എന്നത് ഒരു അനിവാര്യതയാണ്. താന്‍ സ്വായത്തമാക്കിയ അറിവിനെ ഉറപ്പിക്കാനും അനുഭവങ്ങളുടെ മൂശയിലിട്ട് സ്ഫുടം ചെയ്ത് തെളിവാര്‍ന്നതാക്കി വേദ്യമാക്കാനും ഉപകരിക്കും തീര്‍ത്ഥയാത്ര. മഹാത്മാക്കള്‍ തപസ്സുചെയ്ത് വസിച്ച സ്ഥലവും പര്‍വ്വതപ്രദേശങ്ങളും നദീതീരങ്ങളും ക്ഷേത്രസങ്കേതങ്ങളും ആശ്രമവാടങ്ങളും ഒക്കെ തീര്‍ത്ഥസ്ഥാനങ്ങളായി മാനിക്കപ്പെടുന്ന ബിംബങ്ങളാണ്. തീര്‍ത്ഥീകരിക്കുന്നത്, ശുദ്ധീകരിക്കുന്നത്, അതാണ് തീര്‍ത്ഥമെന്ന പദത്തിനാല്‍ വിവക്ഷിതമായിരിക്കുന്നത്. 

താനാരാണെന്ന അന്വേഷണവഴിയാണ് ശരിക്കും തീര്‍ത്ഥയാത്രയിലുടനീളം; തന്നിലേക്കുള്ള യാത്ര. തന്റെ സ്വത്വത്തെ തിരിച്ചറിയാനുള്ള യാത്ര. വാസ്തവികമായി പറഞ്ഞാല്‍ തന്നിലേയ്‌ക്കുള്ള തിരിച്ചുനടത്തമാണ്, സ്വത്വം വീണ്ടെടുക്കലാണ് തീര്‍ത്ഥയാത്ര കൊണ്ടു സാധിക്കുന്നത്, സാധിക്കേണ്ടത്. വെളിയിലേയ്‌ക്കു പരതുന്ന പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ആമയെപ്പോലെ ബാഹ്യപ്രപഞ്ചത്തില്‍നിന്നും പിന്‍വലിച്ച് ഉള്ളിലേക്കൊതുക്കുന്നതുമാണ് ലക്ഷ്യം. തന്റെ തനതായ സ്വഭാവത്തെ തിരിച്ചറിയാനും ഇന്ദ്രിയഗോചരങ്ങളായ അനുഭവങ്ങളെയും കാഴ്ചകളെയും തിരിച്ചറിഞ്ഞ് അപഗ്രഥിച്ച് തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് സ്വീകരിച്ചുംകൊണ്ട് ജീവിതത്തില്‍ പതറാതെ പതിയ്‌ക്കാതെ മുന്നോട്ടു പോകാനുള്ള പരിശ്രമമാണ് ശരിക്കും തീര്‍ത്ഥയാത്രകൊണ്ടുദ്ദേശിക്കുന്നത്. 

ഈ തീര്‍ത്ഥയാത്ര ആചാര്യന്റെ കൂടെയാണെങ്കില്‍ ശരിയായ മാര്‍ഗ്ഗദര്‍ശനവും തത്വഗ്രഹണവും സാധിക്കും. അതിനുള്ള ഒരു ഭാഗ്യം സിദ്ധിച്ചത് ജന്മസുകൃത്തിന്റെ ഫലമായിട്ടാണെന്നു കരുതുന്നു. 

അഭിവന്ദ്യ ഗുരുനാഥന്‍ പരമപൂജനീയ ചിദാനന്ദ പുരി സ്വാമികളുടെ (അദ്വൈതാശ്രമം, കൊളത്തൂര്‍) കൂടെ പല പ്രാവശ്യം മൂകാംബികാ ക്ഷേത്രത്തിലും കുടജാദ്രിയിലും ദര്‍ശനം നടത്തുകയും അവിടെ താമസിച്ച് സാധനാനിരതനാവുകയും ചെയ്തതിന്റെ ഒരു ദിവ്യസ്മരണ സുദീപ്തമായി ഇടതടവില്ലാതെ പ്രവഹിക്കുകയാണ് അന്തരാളത്തില്‍. ഓരോ നിമിഷവും തത്ത്വബോധനത്തിനുള്ള പ്രചോദകസ്രോതസ്സായിട്ടായിരുന്നു അനുഗ്രഹാശിസ്സുകളോടെ സ്വാമിജി ഞങ്ങളെ നയിച്ചത്. ഇതുവരെ സ്വാമിജിയില്‍നിന്നും മറ്റാചാര്യന്മാരില്‍നിന്നും കണ്ടും കേട്ടും സ്വായത്തമാക്കിയ ജ്ഞാനശകലങ്ങള്‍ അനുഭവത്തിന്റെയും തികഞ്ഞ ദിശാബോധത്തിന്റെയും ഫലമായുള്ള ദൃഢതയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും വേരുകളെ ഉറപ്പിക്കലായിരുന്നു ഇത്തരം യാത്രകളുടെ ഉദ്ദേശം. ഇവ നമുക്ക് ക്രമികമായി അപഗ്രഥനം ചെയ്ത് തിളങ്ങുന്ന മുത്തുച്ചിപ്പികളായി ഉള്ളില്‍ സൂക്ഷിക്കാം. 

കാലത്ത് കൊല്ലൂരിലെത്തി മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനം നടക്കത്തക്ക തരത്തിലായിരുന്നു പല യാത്രകളും ക്രമീകരിക്കപ്പെട്ടിരുന്നത്. 

മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വീട്ടില്‍നിന്നും പുറപ്പെട്ടു. ആശ്രമത്തിലെത്തി. തീര്‍ത്ഥാടനത്തിനു തയ്യാറായി കുറച്ചുപേരുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് നിര്‍ദ്ദേശശ്രവണത്തോടെ തയ്യാറെടുക്കുന്നു. സന്ധ്യക്ക് സ്വാമിജിയെ പാദനമസ്‌കാരം ചെയ്ത് യാത്ര പുറപ്പെട്ടു, തികച്ചും വ്രതാനുഷ്ഠാനങ്ങളോടെ. മിക്കവാറും ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തിരിച്ചെത്തുന്ന തരത്തിലായിരിക്കും ദിവസങ്ങള്‍ ക്രമീകരിക്കുക. ബാഗുകളും മറ്റു സാമഗ്രികളും അധികമുണ്ടാവില്ല. കഴിവതും ഭാരം കുറയ്‌ക്കും. എങ്കിലും നമുക്കു അത്യാവശ്യം വേണ്ട സാധനസാമഗ്രികള്‍ മാത്രമേ കരുതുകയുള്ളൂ. എന്നാലൂം പ്രാരബ്ധഭാണ്ഡങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാലും ഒഴിവാക്കാനാവതല്ല, അവയെ കൂടെ കൂട്ടുകതന്നെ വേണം. വേണ്ട എന്നു വിചാരിച്ചാലും വരികതന്നെ ചെയ്യും. ചിതയിലടങ്ങുന്നതുവരെ പ്രാരബ്ധം നിഴലുപോലെ കൂടെയുണ്ടാവുകയും ചെയ്യും. അതു സുനിശ്ചിതമാണ്. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ (സുകൃതമായാലും ദുഷ്‌കൃതമായാലും)  ഫലങ്ങളുടെ ഏറ്റക്കുറച്ചിലിനും കൂട്ടിക്കിഴിക്കലിനും ശേഷം ബാക്കി വരുന്നതാണ് പ്രാരബ്ധം. അത് അടുത്ത ജന്മത്തിലേയ്‌ക്കുള്ള പ്രവേശികയാണ്. അതിന്റെ ഫലങ്ങള്‍ നാം അനുഭവിച്ചേ മതിയാകൂ. ‘പ്രാരബ്ധം ത്വിഹ ഭുജ്യതാം’ എന്നാണ് പറയുന്നത്. അതായത് ഭുജിക്കാന്‍ (അനുഭവിക്കാന്‍) ഉള്ളതാണ്. അവ അനുഭവിച്ചു തന്നെ തീര്‍ക്കണം. അതിനുസരിച്ചുള്ള കര്‍മ്മങ്ങളിലൂടെ കടന്നുപോകേണ്ടിയും വരും. 

രാത്രി യാത്രയാണ്. ബസ്സിലാണെങ്കില്‍ കോഴിക്കോട്ടുനിന്നും രാത്രി 8.30 ന്റെ ജയരാജ് ബള്ളാള്‍ ബസ്സ് കിട്ടും. ആദ്യകാലങ്ങളില്‍ ബസ്സില്‍ത്തന്നെയായിരുന്നു യാത്ര. പിന്നീട് സ്വകാര്യ വാഹനത്തിലായി. യാത്ര സ്വകാര്യ വാഹനത്തിലാണെങ്കില്‍ ഉണര്‍ന്നിരിക്കാറാണ് പതിവ്. മിക്കവാറും സ്വാമിജി തന്നെയായിരിക്കും വാഹനത്തിന്റെ സാരഥി. ഉറക്കം വരാതിരിക്കാന്‍ എന്തെങ്കിലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. അതില്‍ കുറെ തമാശകളുമുണ്ടാവും. ഇടയ്‌ക്കിടയ്‌ക്ക് തത്ത്വഗ്രഹണാത്മകമായ സംഭാഷണങ്ങളുമുണ്ടാവും. യാത്രയില്‍ സ്വാമിജി തീര്‍ത്തും നമ്മളിലൊരാളാകും, ഉപചാരങ്ങളൊന്നുമില്ലാതെ. ഈ യാത്ര അത്യന്തം സന്തോഷവും ആത്മവിശ്വാസവും തരുന്നതായി അനുഭവപ്പെടും, അത്രയ്‌ക്ക് മൂല്യവത്തായതാണ് ഗുരുസാമീപ്യം. 

                                                                                                                            (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.