Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലിനും കൊലയ്‌ക്കും നടക്കുന്നവര്‍ പി.എസ്.സിയുടെ ആദ്യ റാങ്കുകളില്‍ എത്തിയത് ദുരൂഹം; പി.എസ്.സി പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 06:51 pm IST
in Kerala

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍. പിഎസ്സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും 28 റാങ്കുകളെക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഉന്നത റാങ്കുകള്‍ നേടാനുള്ള നിലവാരം ആരോപണ വിധേയര്‍ക്ക് ഇല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. കാസര്‍കോട് ജില്ലയിലെ ലിസ്റ്റില്‍ ജോലിക്ക് അപേക്ഷിച്ച ഇവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

#വാളെടുത്തവൻ_വാളാൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സ്ഥിരം ക്രിമിനലുകളും വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രതികളുമായ ശിവരജ്ഞിത്ത്,നസീം എന്നിവർ PSC നടത്തിയ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 1 ഉം 28 ഉം റാങ്കുകാരായതിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ PSC പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തണം.ഇത്രയും ഉന്നത റാങ്കുകൾ നേടാനുള്ള നിലവാരം ആരോപണ വിധേയർക്ക് ഇല്ലെന്ന് സഹപാഠികൾ തന്നെ പറയുന്നു. കാസർകോട് ജില്ലയിലെ ലിസ്റ്റിൽ ജോലിക്ക് അപേക്ഷിച്ച ഇവർക്ക് മാനദണ്ഡങ്ങൾ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ PSC ടെസ്റ്റ് എഴുതാൻ അനുവദിച്ചത്. ഇത്തരം നടപടികളിലൂടെ ഭരണഘടനാ സ്ഥാപനമായ PSCയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. ഒന്നാം റാങ്കുകാരന് 78.33 ശതമാനം മാർക്കും രണ്ടാം റാങ്കുകാരനായ എസ് എഫ് ഐ പ്രവർത്തകന് 78 ശതമാനം മാർക്കും ലഭിച്ചപ്പോൾ മൂന്നാം റാങ്കുകാരന് ലഭിച്ചത് 71 ശതമാനം മാത്രമാണ്. ലക്ഷങ്ങൾ എഴുതുന്ന ഒരു പരീക്ഷയിൽ ഇത്രയും വലിയ അന്തരമുണ്ടാകുന്നത് തന്നെ സംശയകരമാണ്. PSC യെ പിണറായി സർക്കാർ രാഷ്‌ട്രീയവൽക്കരിച്ചിരിക്കുകയാണ്. PSC പരീക്ഷാ നടത്തിപ്പിൽ ഇടപെടുന്നതിന് ഒരു സി.പി.എം ഫ്രാക്ഷൻ തന്നെ പ്രവർത്തിക്കുന്നതായി ശക്തമായ ആരോപണമുണ്ട്. മുൻപ് PSC നടത്തിയ SI പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിരുന്നെന്ന ആരോപണം ഇതുമായി ചേർത്ത് കാണേണ്ടതുമാണ്. ആരോപണങ്ങളുടെ പ്രതിസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. PSC യെ രാഷ്‌ട്രീയമുക്തമാക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി തന്നെ തുലാസിലാവും.

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി സി.പി.എം ഉം സംസ്ഥാന സർക്കാരുമാണ്. ഇത് ഒറ്റപ്പെട്ടതും യാദൃശ്കികവുമാണെന്ന സിപിഎം പ്രചരണം ഒട്ടും ശെരിയല്ല.
പാർട്ടിയുടെ പിന്തുണയോടെ ആസൂത്രിതമായി നടത്തിയ അക്രമ പ്രവർത്തനമാണിത്. ഇപ്പോൾ ഇതിൽ നിന്നും തല ഊരി രക്ഷപെടാനും
ചിലരെ മാത്രം തള്ളി പറയാനും സിപിഎം നേതാക്കൾ നടത്തുന്ന ശ്രമം വെറും പാഴ് വേലയാണ്.

ചില വ്യക്തികളെ മാത്രം കുറ്റക്കാരായി ചിത്രീകരിച്ച് പാർട്ടിക്കും സർക്കാരിനും കൈകഴുകാൻ കഴിയില്ല. കോളേജിലെ അക്രമപ്രവർത്തനങ്ങൾക്ക് വർഷങ്ങളായി സി.പി.എം നൽകി വരുന്ന പിന്തുണയുടെ അനന്തരഫലമാണ് അടുത്തയിടെ അവിടെയുണ്ടായ അതിര് വിട്ട സംഭവങ്ങൾ.ഇടതുപക്ഷ അധ്യാപക സംഘടനയും ഉത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട്.യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെ SFlയ്‌ക്ക് ആധിപത്യമുള്ള എല്ലാ ക്യാംപസുകളും കലാപ കേന്ദ്രങ്ങളാവുകയും വിദ്യാർത്ഥികൾ ഭയത്തിൽ കഴിയേണ്ട സാഹചര്യമുണ്ടാവുകയും അവിടെയെല്ലാം അധ്യയന നിലവാരം ഇടിയുകയും ചെയ്തു.ഇതിനെല്ലാം പിന്നിൽ സി.പി.എം ന്റെ അന്ധമായ രാഷ്ടീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.