Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് സ്വയം കണ്ണാടി നോക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:58 am IST
in Editorial

കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ആശയം മുന്നോട്ടുവച്ചതും, കേന്ദ്രത്തില്‍ ആ പാര്‍ട്ടിയുടെ അധികാരക്കുത്തക അവസാനിപ്പിച്ചതും നരേന്ദ്ര മോദിയും ബിജെപിയുമാണ്. എന്നാല്‍ ഈ ആശയം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജിവച്ചതോടെ ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുന്നു. എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാരിനെ രക്ഷിക്കാന്‍ വഴിവിട്ട് കളിക്കുകയാണ് കോണ്‍ഗ്രസ്സുകാരനായ സ്പീക്കര്‍. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരസ്യപ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന തങ്ങളുടെ നിര്‍ദേശം അവഗണിച്ച സ്പീക്കറെ സുപ്രീം കോടതിയും വിമര്‍ശിച്ചു. ഏതായാലും തത്ക്കാലം തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ച കോണ്‍ഗ്രസ്സും ജെഡിഎസ്സും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ ജനവിധിയുടെ അന്തസ്സു പാലിക്കാതെ ഒരുമിച്ചുചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയാണ് ചെയ്തത്. അധികാരമേറ്റനാള്‍ മുതല്‍ അസ്ഥിരത ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഇരുപാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലും നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കിടയിലും പോര് ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ഉപമുഖ്യമന്ത്രി കെ. പരമേശ്വര എന്നിവര്‍ തമ്മിലുള്ള കടുത്ത ശത്രുത പലയാവര്‍ത്തി പുറത്തുവന്നു. കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് സര്‍ക്കാരുണ്ടാക്കിയത് വിഷം കുടിച്ചതുപോലെയാണെന്നും, തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഒരുഘട്ടത്തില്‍ കുമാരസ്വാമി പരിതപിച്ചു. ഇതിന്റെ തുടര്‍ച്ചയായി വേണം എംഎല്‍എമാരുടെ കൂട്ടരാജിയെ കാണാന്‍.

കര്‍ണാടകയിലെ ഭരണ പ്രതിസന്ധിയുടെ പേരില്‍ കോണ്‍ഗ്രസ്സുകാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു. ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട് സ്വന്തം എംഎല്‍എമാര്‍ രാജിവച്ചതില്‍ ബിജെപി എന്തുപിഴച്ചുവെന്ന് മനസ്സിലാവുന്നില്ല. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുകയല്ല ചെയ്തത്. സ്ഥാനം  രാജി വയ്‌ക്കുകയാണ്. ഇത് പറ്റില്ലെന്നുപറയാന്‍ കോടതിക്കുപോലും അവകാശമില്ല. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതിന് തെളിവാകും. അപ്പോള്‍ കുമാരസ്വാമി രാജിവയ്‌ക്കേണ്ടിവരും. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം തെളിയും. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാവുമോയെന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്.

കോണ്‍ഗ്രസ്സ് ഇപ്പോള്‍ അനാഥമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍നിന്ന് ആ പാര്‍ട്ടിക്ക് ഇനി മോചനമില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ കെട്ടിവച്ച് രാജി നാടകം കളിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതൊരു ചര്‍ച്ചാ വിഷയമാക്കി മകന്റെ കഴിവില്ലായ്‌മയ്‌ക്ക് മറയിടുകയാണ് അമ്മ സോണിയയുമായി ചേര്‍ന്ന് നെഹ്‌റു കുടുംബത്തിന്റെ വൈതാളികര്‍. നയിക്കാന്‍ ആരുമില്ലാത്ത പാര്‍ട്ടിയെ മറ്റുള്ളവര്‍ രക്ഷിച്ചുകൊള്ളണമെന്ന് പറയുന്നത് പരിഹാസ്യമാണ്. കര്‍ണാടകയില്‍ മാത്രമല്ല, അയല്‍ സംസ്ഥാനമായ ഗോവയിലും  കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടു. പത്തുപേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സ് മുക്തഭാരതം വെറും അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ന് കര്‍ണാടകയിലും ഗോവയിലുമാണെങ്കില്‍, നാളെ അത് മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കാം. ഏതുവിധത്തില്‍ നോക്കിയാലും കര്‍ണാടകയിലെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നു വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.