Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലത്തൂര്‍ നമ്പിയുടെ ‘അടി’ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 12:28 pm IST
in Samskriti

ആലത്തൂര്‍ നമ്പിയുടെ ഇല്ലത്ത് അപ്ഫന്മാരാണ് വൈദ്യത്തില്‍ ഏറെ വൈദഗ്ധ്യം കാട്ടിയിരുന്നത്. എങ്കിലും അച്ഛന്‍ നമ്പിമാരുടെ ഗുരുത്വത്തിനും കൈപുണ്യത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. 1092 ല്‍ അന്തരിച്ച അപ്ഫന്‍ നമ്പിയുടെ ജ്യേഷ്ഠന് പേരും പെരുമയും കുറവായിരുന്നു. ചെറിയൊരു ഉന്മാദാവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ചികിത്സാരംഗത്ത് അതികേമന്‍. 

അദ്ദേഹം ഒരിക്കല്‍ ഒറ്റപ്പാലത്തിനടുത്തുള്ള ഒരു സ്ഥലത്ത്  പോയി മടങ്ങി വരുമ്പോള്‍ കുതിരവട്ടത്തു വലിയ നായരുടെ ഭൃത്യന്മാര്‍ എതിരേ വരുന്നതു കണ്ടു. വലിയ നായര്‍ക്ക് കലശലായ വയറുവേദന വന്നപ്പോള്‍ ആലത്തൂര്‍ നമ്പിയെ കൂട്ടി കൊണ്ടുവരാനായി പുറപ്പെട്ടവരായിരുന്നു അവര്‍. മൂത്ത നമ്പിയെ കണ്ടപ്പോള്‍ ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ കൂട്ടിക്കൊണ്ടു പോയി. വേദനയുടെ കാഠിന്യം സഹിക്ക വയ്യാതെ, ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായിരുന്നു നായര്‍. 

അവിടെ എത്തിയ ഉടനെ നമ്പി, ‘എനിക്ക് നല്ല ദാഹമുണ്ട് അതിനു വല്ലതും തയ്യാറാക്കി വെയ്‌ക്കണം’ എന്നു പറഞ്ഞ് കുളിക്കാന്‍ പോയി. നമ്പി കുളിച്ചെത്തിയപ്പോഴേക്കും അഞ്ചാറു കരിക്കും പത്തുപതിനഞ്ച് പൂവന്‍ പഴവും തയാറാക്കി വച്ചിരുന്നു. നമ്പി അതില്‍ രണ്ടു കരിക്കെടുത്ത് തുളച്ച് വെള്ളം തലയിലൊഴിച്ചു. രണ്ടു പഴവും തിന്നു. അതിനുശേഷം രോഗിയോട്, ‘കുറച്ചു പഴം തിന്നാമോ’  എന്നു ചോദിച്ചു.

വയ്യെന്ന് നായര്‍ പറഞ്ഞെങ്കിലും നമ്പി ഒരു പഴത്തിന്റെ കഷ്ണമെടുത്ത് നിര്‍ബന്ധിച്ചു നായരെക്കൊണ്ട് കഴിപ്പിച്ച. അതു കഴിഞ്ഞ്,  ‘ ഇപ്പോഴെങ്ങനെയുണ്ട്?’ എന്നു ചോദിച്ചു. ‘ വേദന കുറച്ചു കുറഞ്ഞതായി തോന്നുന്നു’ വെന്ന് നായര്‍ പറഞ്ഞു. പിന്നീട്  ആ പഴം മുഴുവന്‍ കുറേശ്ശെയായി നമ്പി തീറ്റിച്ചു. എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോള്‍ വളരെ ഭേദമുണ്ടെന്ന് നായര്‍ മറുപടി നല്‍കി. നമ്പി വീണ്ടുമൊരു പഴം കൂടി തീറ്റിച്ചു. ഒരു കരിക്കു പൊട്ടിച്ച് വെള്ളവും കുടിപ്പിച്ചു. അതോടെ വലിയ നായരുടെ വയറുവേദന പൂര്‍ണമായും ശമിച്ചു. നമ്പി അവിടെ നിന്നിറങ്ങി യാത്ര തുടര്‍ന്നു. ഒരു മീനമാസത്തിലെ മധ്യാഹ്നത്തിലായിരുന്നു അത്. 

ചുട്ടു പൊള്ളുന്ന വെയിലില്‍ നടക്കാനാവാതെ നമ്പി അടുത്തുള്ളൊരു പടിപ്പുരയില്‍ കയറിയിരുന്നു. അതൊരു ധനികന്റെ വീടിന്റെ പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവര്‍ കാഴ്ചയില്‍ വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. പക്ഷേ അയാള്‍ക്ക് കുറച്ചു നാള്‍ മുമ്പ് ബധിരത  ബാധിച്ചു. യാതൊരു ചികിത്സയും ഫലിച്ചില്ല. ആ നേരത്താണ് നമ്പി അവിടെയെത്തിയത്. ആ വീട്ടിലുള്ളവര്‍ക്കാര്‍ക്കും നമ്പിയെ മുന്‍പരിചയമുണ്ടായിരുന്നില്ല. നമ്പിയെ പരിയചമുള്ളൊരാള്‍ അന്നേരത്ത് അവിടെയെത്തി. നമ്പി ആരെന്ന് അയാള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി.  

വീട്ടുകാര്‍ ഉടന്‍ തന്നെ ചെവികേള്‍ക്കാനാവാത്ത വ്യക്തിയെ നമ്പിയുടെ അരികിലേക്കയച്ചു. നമ്പി ഉടന്‍ തന്നെ കുറച്ച് കോട്ടെണ്ണ( വിളക്കിലൊഴിക്കുന്ന ഒരു തരം എണ്ണ) വരുത്തി രോഗിയുടെ തലയിലൊഴിച്ച് വെയിലത്തു നിര്‍ത്തി. വെയിലുകൊണ്ട്  അയാള്‍ തളര്‍ന്നു. വീട്ടുകാരെല്ലാം അതു കണ്ടു സങ്കടപ്പെട്ടു.

എങ്ങനെയെങ്കിലും അയാളെ ആ സങ്കടക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ നമ്പിയോട് കേണപേക്ഷിച്ചു. ഉടനെ നമ്പി അയാളുടെ രണ്ടു ചെകിട്ടത്തും ശക്തിയില്‍ ഓരോ അടി കൊടുത്തു. അത് കൊണ്ടതോടെ രോഗിക്ക് കേള്‍വി ശക്തി തിരിച്ചു കിട്ടി. നന്ദി പറയാന്‍ വാക്കുകളില്ലാതെ നിന്ന വീട്ടുകാരോട് യാത്രചോദിച്ച് നമ്പി ആലത്തൂര്‍ക്ക് പുറപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.