ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും പരിശോധന നടത്തിയാല്‍ പിടിക്കപ്പെടുമെന്നും സുബ്രമണ്യന്‍ സ്വാമി. കൊക്കെയ്‌നാണ് രാഹുല്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്നു പരിശോധന നടത്താനുള്ള പഞ്ചാബ്‌സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സ്വാമി.
പഞ്ചാബിലെ സര്‍ക്കാര്‍ഉദ്ദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് ഉത്തരവിട്ടത്. ജനങ്ങളെ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ആ തീരുമാനമെടുത്തവരെ പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്ത് എത്തിയത്.
ഹര്‍സിമ്രതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ ഉദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയെ ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഭീഷണിയുയര്‍ത്തുന്ന മയക്കുമരുന്ന് മാഫിയയെ പിടിച്ചുകെട്ടുമെന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഞ്ചാബ് മന്ത്രിസഭയുടെ തീരുമാനം.















