Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധുകൈടഭന്മാരുടെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:27 am IST
in Samskriti

ലങ്കയുടെ വടക്കേ ഗോപുരം കടന്ന് രാവണപുത്രന്‍ അതികായന്‍ യുദ്ധത്തിനെത്തിയത് വലിയൊരു സൈന്യത്തിനൊപ്പമാണ്. സൈന്യത്തെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം അതികായന്‍, രാമന് ഒരു സന്ദേശം കൊടുത്തു വിട്ടു. 

തനിക്ക് ലക്ഷ്മണനോട് മാത്രമായി യുദ്ധം ചെയ്യണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. 

സന്ദേശത്തിലെഴുതിയ കാര്യങ്ങള്‍ കൂടുതലറിയാനായി രാമന്‍ വിഭീഷണനെ സമീപിച്ചു. അതികായനെക്കുറിച്ച് നാരദനില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ വിഭീഷണന്‍ രാമനോട് പറഞ്ഞു. അതികായന്റെ ജന്മത്തിന് നിദാനമായ കഥയായിരുന്നു അത്.

ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിഞ്ഞെത്തിയ പ്രളയകാലം. പ്രളയ ജലത്തില്‍ അനന്തനെ ആലിലയാക്കി കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുകയാണ് മഹാവിഷ്ണു.  ശ്രീനാരായണന്റെ നാഭീപത്മത്തില്‍ രാവുറക്കത്തിന് ഒരുങ്ങുകയായിരുന്നു ബ്രഹ്മാവും. പെട്ടെന്ന് ബ്രഹ്മദേവന്റെയുള്ളില്‍ അഹങ്കാരം ഇരച്ചു കയറി. താന്‍ ഉണര്‍ന്നിരുന്നില്ലെങ്കില്‍ ലോകം ശൂന്യം. പിന്നെ സ്ഥിതിയും സംഹാരവും ആവശ്യമില്ല. തന്നെ ആശ്രയിച്ചാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റു രണ്ടു മൂര്‍ത്തികള്‍ക്കും അര്‍ഥമില്ലാതെയാകും. 

ഇങ്ങനെ അഹങ്കാരത്തോടു കൂടി ചിന്തിച്ച് ബ്രഹ്മാവ് നിദ്രയാരംഭിച്ചു. ബ്രഹ്മാവിന്റെ ചിന്തകള്‍ വിഷ്ണു ഭഗവാന് മനസ്സിലായി. ഭഗവാന്‍ തന്റെ കര്‍ണങ്ങളില്‍ നിന്ന് അല്പം കര്‍ണമലമെടുത്ത് വെവ്വേറെയി പ്രളയജലത്തിലേക്ക് ഇട്ടു. അവയില്‍ തേന്‍( മധു)  പോലിരുന്ന കര്‍ണമലം മധുവെന്നും കീടം പോലിരുന്ന കര്‍ണമലം കൈടഭനെന്നും പേരുള്ള രണ്ട് വീരാസുരന്മായി രൂപമെടുത്തു. വൈഷ്ണവാംശമുള്ളതിനാല്‍ അവര്‍ പെട്ടെന്നു തന്നെ അതിശക്തരും അതികായന്മാരുമായ അസുരന്മാരായി മാറി. 

അവര്‍ മദംപൂണ്ടതുപോലെ സമുദ്രത്തില്‍ തുള്ളിച്ചാടി കളിച്ചു. പെട്ടെന്ന് എവിടെ നിന്നോ ‘ഹ്രീം’  എന്നൊരു  മുഴക്കം കേട്ടതോടെ അവരത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിക്കാന്‍ തുടങ്ങി. ആ ജപത്തിന്റെ ശക്തിയില്‍ ശക്തിദേവത പ്രത്യക്ഷപ്പെട്ടു. ദേവത അവര്‍ക്ക് വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സകല ആയുധങ്ങളും സര്‍വത്ര വിജയവും സ്വച്ഛന്ദമൃത്യുവുമാണവര്‍ ചോദിച്ചു വാങ്ങിയ വരങ്ങള്‍. മല്ലിടാന്‍ ആരെയും കിട്ടാഞ്ഞതിനാല്‍ ഇരുവരും പരസ്പരം യുദ്ധം ചെയ്ത് മദോന്മത്തരായി കഴിഞ്ഞു. 

 ഒരിക്കല്‍ സമുദ്രജലപ്പരപ്പില്‍ ഒരു താമരപ്പൂ കൂമ്പി നില്‍ക്കുന്നത് അവര്‍ കണ്ടു. അവരതിന്റെ ഇതളുകളെല്ലാം നുള്ളിപ്പൊളിച്ചു  നോക്കിയപ്പോള്‍ അതിനകത്ത് ബ്രഹ്മാവ് ഉറങ്ങിക്കിടക്കുന്നതു കണ്ടു.  ബ്രഹ്മാവിനെ പുറത്തെടുത്ത് അവര്‍ വെള്ളത്തില്‍ മുക്കപ്പിടിച്ചു.സൃഷ്ടികര്‍ത്താവ് ശ്വാസം കിട്ടാതെ ഞെട്ടിപ്പിടഞ്ഞ് ഉണര്‍ന്നപ്പോള്‍ കണ്ടത് രണ്ട് ഭീകരാസുരന്മാരെയാണ്. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.