Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറണം കൃഷിമേഖല

ഡോ. ടി.പി. സെന്‍കുമാര്‍byഡോ. ടി.പി. സെന്‍കുമാര്‍
Jun 27, 2019, 03:02 am IST
inVicharam

ലോകത്തില്‍ ഏറ്റവും ഉയര്‍ന്നനിലയില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിക്കുന്ന വലിയ രാജ്യമായി പുരോഗമിക്കുകയാണ് ഇന്ത്യ. എങ്കിലും രണ്ടുകാര്യങ്ങളില്‍ നമ്മുടെ പ്രതേ്യകശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. അതു കാര്‍ഷികരംഗവും, തൊഴില്‍ രംഗവുമാണ്. ഇന്ത്യയില്‍ ഏകദേശം 55 ശതമാനത്തിലധികം ജനങ്ങള്‍ ഇപ്പോഴും കാര്‍ഷികവൃത്തിയില്‍നിന്നാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. അതേസമയം, നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 17 ശതമാനത്തോളം മാത്രമാണ് കാര്‍ഷികരംഗത്തുനിന്ന് ഉണ്ടാകുന്നത്. അതിലേയ്‌ക്കൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.

സംസ്ഥാന-ദേശീയ തലത്തിലുള്ള കൃഷിയും അനുബന്ധ മേഖലയിലുള്ള മൊത്ത മൂല്യവര്‍ദ്ധിത/മൊത്ത സംസ്ഥാന മൂല്യവര്‍ദ്ധിത ഓഹരികള്‍ 2011-2012 (സ്ഥിര വിലയില്‍-പട്ടിക ഒന്ന്) 

ഇന്ത്യയുടെ ദേശീയ ആഭ്യന്തര മൊത്തവരുമാനം, ആളോഹരി വരുമാനം എന്നിവയിലുണ്ടാകുന്ന വര്‍ദ്ധനവ് പലപ്പോഴും ചെറുകിട കര്‍ഷകരിലും കാര്‍ഷികതൊഴിലാളികളിലും അതേരീതിയില്‍തന്നെ എത്തിപ്പെടുന്നില്ല. 

ഇന്ത്യയുടെ ദേശീയ മൊത്തവരുമാനം, മൊത്ത ആഭ്യന്തര ഉല്‍പാദനം, ആളോഹരിവരുമാനം 2011-2012ലെ കണക്കനുസരിച്ച് (കോടി രൂപയില്‍-പട്ടിക രണ്ട്).

പലപ്പോഴും വലിയ ഭൂവുടമകളും വരുമാനത്തിന്റെ അസന്തുലിതമായ വിതരണവുംമൂലം ചെറുകിട കര്‍ഷകര്‍ക്കും, കാര്‍ഷികമേഖലയോട് അനുബന്ധിച്ച തൊഴിലാളികള്‍ക്കും പൊതുവായി ചൂണ്ടിക്കാണിക്കുന്ന വികസനത്തിന്റെ ശരിയായ ഫലങ്ങള്‍ ലഭിക്കണമെന്നില്ല. വരുമാനം വിതരണം ചെയ്യുന്നതിലുണ്ടാകുന്ന അസമത്വങ്ങള്‍/അസന്തുലിതാവസ്ഥകള്‍ എന്നിവ ഇതിന് വലിയൊരു കാരണമാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍, ജലലഭ്യത, വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, കൂലിയിലും, വളം തുടങ്ങിയവയിലും ഉണ്ടാകുന്ന വര്‍ദ്ധനവുകള്‍ എന്നിങ്ങനെകണക്കിലെടുത്താല്‍ എന്തുകൊണ്ട് കര്‍ഷക ആത്മഹത്യകളും, കാര്‍ഷികരംഗത്തെ ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നുവെന്ന് മനസ്സിലാക്കാം. കാര്‍ഷികകടം എഴുതിതള്ളലും, കര്‍ഷകര്‍ക്ക് ചെറിയ തുകകള്‍ നല്‍കലും ആശ്വാസമാകുമെങ്കിലും ദീര്‍ഘനാളത്തേക്ക് കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റുനടപടികള്‍ ആവശ്യമാണ്.  

തെരെഞ്ഞെടുത്ത രാജ്യങ്ങളിലെ വരുമാനത്തിന്റെ അസന്തുലിതാവസ്ഥ (കോടി രൂപയില്‍-പട്ടിക മൂന്ന്)

ഗിനി ഇന്‍ഡക്‌സ് എന്നത് വരുമാനത്തിലെയും വിതരണത്തിലെയും സന്തുലിതാവസ്ഥയെയും, അസന്തുലിതാവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതാണ്. ഒരുസമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യമായവിധത്തില്‍ വരുമാനം വീതിക്കപ്പെടുമ്പോള്‍ ഗിനി ഇന്‍ഡക്‌സ് പൂജ്യമായിരിക്കും. എന്നാല്‍ ഒരാള്‍ക്കുമാത്രം എല്ലാവരുമാനവും സമ്പത്തും ഉണ്ടാവുകയും, മറ്റെല്ലാവരും വരുമാനമില്ലാത്ത അവസ്ഥയില്‍ പൂര്‍ണമായ അസന്തുലിതാവസ്ഥയെന്ന നിലയില്‍ ഗിനി ഇന്‍ഡക്‌സ് 100ല്‍ ആകും. ഗിനി ഇന്‍ഡക്‌സ് പൂജ്യത്തോടെത്ര അടുത്തുവരുന്നുവോ അത്രയും നല്ലനിലയിലായിരിക്കും വരുമാനത്തിന്റെ വിതരണം നടക്കുന്നത്. മറ്റുപല വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് നല്ലതാണ്. എങ്കിലും വളരെചെറിയ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഓഹരിമാത്രം ലഭിക്കുന്ന കാര്‍ഷിക മേഖലയില്‍ ചെറിയ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭിക്കുന്ന വരുമാനത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെകുറഞ്ഞ വരുമാനമാണ് ലഭിക്കുക.

എന്താണ് മറ്റു നടപടികള്‍?

നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം, 55 ശതമാനത്തോളം വരുന്ന ജനസംഖ്യ വിഭജിച്ച് എടുക്കേണ്ടി വരുന്നതുമൂലം ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം. അതിനാല്‍ ഒന്നാമതായി ചെയ്യേണ്ടത്, കാര്‍ഷിക മേഖലയില്‍നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും, കയറ്റുമതിയും, ആഭ്യന്തരഡിമാന്റും അനുസരിച്ച് വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയുമാണ്. ലോകവിപണിക്കും, രാജ്യത്തിനും ഓരോവര്‍ഷത്തേയ്‌ക്കും വേണ്ടിവരുന്ന വിവിധയിനം ഉല്‍പന്നങ്ങള്‍ എത്ര? അവ എത്രമാത്രം? ഏതെല്ലാം സംസ്ഥാനങ്ങളില്‍ കൃഷിചെയ്യാം? ആവശ്യമെങ്കില്‍ അവ രണ്ടോ മൂന്നോ മാസത്തേയ്‌ക്ക് സ്റ്റോറേജുകളില്‍ എങ്ങനെ സൂക്ഷിക്കാം? അങ്ങനെയുള്ള കാര്യക്ഷമമായ സ്റ്റോറേജുകള്‍ എങ്ങനെ ഉറപ്പാക്കാം? ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഉരുളക്കിഴങ്ങ്, തക്കാളി, സവാള തുടങ്ങിയ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ അത് ഉടനെതന്നെ വിറ്റഴിച്ചില്ലെങ്കില്‍ ചീത്തയായി പോകുമെന്നുള്ളതുകൊണ്ട് കിട്ടുന്നവിലയ്‌ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിനുപകരം രാജ്യത്തെമ്പാടും ഇത്തരം കാര്‍ഷികഉല്‍പന്നങ്ങള്‍ മാസങ്ങളോളം സൂക്ഷിക്കുന്നതിന് സ്റ്റോറേജുകള്‍ ഉണ്ടാക്കിയാല്‍, അധിക ഉല്‍പാദനമോ, ഉല്‍പാദനക്കുറവോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാം. സുസ്ഥിരമായ വിധത്തില്‍ കാര്‍ഷിക ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും, ആയത് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴിതെളിക്കും. 

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചെയ്യാവുന്ന സഹായമായ കടംനല്‍കല്‍, വിത്തും അനുബന്ധ കാര്‍ഷിക ഉപകരണങ്ങളും നല്‍കല്‍ എന്നിവയൊക്കെ സഹായകമാകാറുണ്ടെങ്കിലും നെല്ല്, ഗോതമ്പ് തുടങ്ങി മിക്കവാറും കാര്‍ഷിക ഉല്‍പാദനമേഖലകളില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്ന സമയത്തും, വിളവെടുക്കാന്‍ തുടങ്ങുന്ന സമയത്തുമാണ് പരമാവധി തൊഴിലാളികളെ ആവശ്യമായി വരുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ മാത്രമെ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ശരിയായ തൊഴില്‍ ലഭിക്കുന്നുള്ളൂ. എട്ടുമാസങ്ങളോളം ഇവര്‍ തൊഴില്‍രഹിതരോ, പൂര്‍ണമായി തൊഴില്‍ ഇല്ലാത്തവരോ ആയി കഴിയേണ്ടിവരുന്നു. ഇതും വലിയ അസംതൃപ്തിക്കും, ദാരിദ്ര്യത്തിനും കാരണമാകുന്നുണ്ട്. അതിനാല്‍ കാര്‍ഷികമേഖലയില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ സമ്പത്ത്‌വ്യവസ്ഥയ്‌ക്കും നിലനില്‍പ്പിനും ഏറ്റവുംവലിയ ജനവിഭാഗത്തിന്റെ സംതൃപ്തമായ ജീവിതത്തിനും അനിവാര്യമാണ്.

കാര്‍ഷിക രംഗത്തും വേണം മെയ്‌ക്ക് ഇന്‍ ഇന്ത്യ

 
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.