Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വിനീദേവകളുടെ മടക്കയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 03:52 am IST
in Samskriti

ആലത്തൂര്‍ നമ്പിയുടെ ശിഷ്യന്മാരായ ബ്രാഹ്മണകുമാരന്മാര്‍ തലവേദനയുമായെത്തിയ രോഗിയെ നിമിഷങ്ങള്‍ക്കകം ചികിത്സിച്ചു ഭേദമാക്കിയത് അസാധാരണ വേഗത്തിലായിരുന്നു. നമ്പി കുളിക്കാന്‍ പോയ നേരത്തായിരുന്നു അവശനിലയില്‍ രോഗിയെത്തിയത്. കുമാരന്മാര്‍ പുറത്ത്‌പോയി എന്തോ പച്ച മരുന്നുകളുമായി എത്തി. അതിന്റെ ചാറെടുത്ത് രോഗിയുടെ തലയില്‍ തേച്ചപ്പോള്‍ തലയുടെ തൊലി പൊങ്ങി വന്നു. അതിനകത്ത് കയറിപ്പറ്റിയിരുന്ന ചെറുപ്രാണികളെ പുറത്തെടുത്ത ശേഷം അവര്‍ അതേ പച്ചിലച്ചാറുതേച്ച്  തൊലി പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. 

നിമിഷങ്ങള്‍ക്കകം  അസുഖക്കാരന്റെ തലവേദന മാറി. മുറിയടച്ചിട്ട്് ചെയ്ത ഈ ക്രിയകളെല്ലാം നമ്പിയുടെ മക്കള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.  വാതില്‍ തുറന്ന് പുറത്തിറങ്ങിയ കുമാരന്മാര്‍, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും’  എന്ന് ഉണ്ണികളെ നോക്കി പറഞ്ഞു. കൈയില്‍ പറ്റിയ മരുന്ന് അവര്‍ തൂണിന്മേല്‍ തേച്ച ശേഷം അതിന്റെ പിശിട് ആരും കാണാതെ ദൂരേക്ക് എറിഞ്ഞു. കുളികഴിഞ്ഞെത്തിയ നമ്പി, പുത്രന്മാര്‍ക്കൊപ്പം ഉണ്ണാനിരുന്നു. അവര്‍ കുറച്ചു മുമ്പുണ്ടായ സംഭവങ്ങളെല്ലാം നമ്പിയോട് വിശദീകരിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാര്‍ അവിടെയെത്തി. അവര്‍ നമ്പിക്കു നേരെ ഒരു ഗ്രന്ഥം നീട്ടി. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി ഗ്രന്ഥം വാങ്ങിയത്. കുമാരന്മാര്‍ യാത്രപറയാനെത്തിയതായിരുന്നു. 

ഇത് തങ്ങളുടെ ഗുരുദക്ഷിണയാണെന്നും ഇല്ലത്തുള്ളവരല്ലാതെ മറ്റാരും ഇത് കാണരുതെന്നും നമ്പിയെ അവര്‍ ഓര്‍മിപ്പിച്ചു. നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ ഈ ഗ്രന്ഥമെടുത്തു നോക്കിയാല്‍ പ്രതിവിധി കണ്ടേക്കുമെന്ന് പറഞ്ഞ് അവര്‍  പുറത്തോട്ടിറങ്ങി. കുറച്ചു ദൂരം വരെ നമ്പി അവരെ അനുഗമിച്ചു. നിങ്ങള്‍  മനുഷ്യരല്ലെന്ന് തോന്നുന്നുവെന്നും ആരെന്ന് വ്യക്തമാക്കിക്കൂടേയെന്നും  നമ്പി അവരോട് ചോദിച്ചു. ഞങ്ങള്‍ പക്ഷികളോ ദേവതകളോ ആണെന്നു വിശ്വസിച്ചു കൊള്ളാനായിരുന്നു അവരുടെ മറുപടി. വന്നത് ആയുര്‍വേദത്തിന് ഫലസിദ്ധി കൂട്ടാനാണെന്നും പറഞ്ഞു.

പടിപ്പുരയ്‌ക്ക് തീവെച്ചതും കവ്യന്‍ എടുത്ത് നായാടികള്‍ക്ക് കൊടുത്തതും പുഴയില്‍ ഉന്തിയിട്ടതുമെല്ലാം എന്തിനായിരുന്നുവെന്നും ആകാംക്ഷയോടെ നമ്പി ആരാഞ്ഞു. ‘ഈ ഇല്ലത്തിന് അഗ്‌നിബാധയുണ്ടാകാനൊരു യോഗമുണ്ടായിരുന്നു. അത് തീരട്ടെയെന്നു കരുതിയാണ് അന്ന് തീയിട്ടത്. കവ്യനെടുത്ത് കൊടുത്തത് നായാടികള്‍ക്കല്ല. ശ്രാദ്ധത്തിന്റെ സമയം അതിക്രമിച്ചതിനാല്‍ പിതൃക്കള്‍ നായാടികളുടെ രൂപത്തില്‍ വന്നു വിളിച്ചതാണ്. അവരുടെ ശാപമില്ലാതിരിക്കാനാണ് അതെടുത്ത് കൊടുത്തത്.  ഗംഗ, യമുനാ, സരസ്വതി സാന്നിധ്യമുണ്ടായിരുന്ന നേരത്താണ് അങ്ങയെ പുഴയില്‍ തള്ളിയിട്ടത്. ആ സമയത്ത് സ്‌നാനം ചെയ്തതിനാല്‍ ത്രിവേണീ സംഗമസ്‌നാനത്തിന്റെ ഫലം ലഭിക്കും.’  ഇത്രയും പറഞ്ഞ ശേഷം അവര്‍ മുറ്റത്തിറങ്ങി, ആല്‍ത്തറയില്‍ കയറി അപ്രത്യക്ഷരായി.  അവരുടെ സംഭാഷണത്തില്‍ നിന്ന് വന്നത് അശ്വനീദേവകളാണെന്ന് നമ്പിക്ക് മനസ്സിലായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.