Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വിനീദേവകളുടെ മടക്കയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 03:52 am IST
in Samskriti

ആലത്തൂര്‍ നമ്പിയുടെ ശിഷ്യന്മാരായ ബ്രാഹ്മണകുമാരന്മാര്‍ തലവേദനയുമായെത്തിയ രോഗിയെ നിമിഷങ്ങള്‍ക്കകം ചികിത്സിച്ചു ഭേദമാക്കിയത് അസാധാരണ വേഗത്തിലായിരുന്നു. നമ്പി കുളിക്കാന്‍ പോയ നേരത്തായിരുന്നു അവശനിലയില്‍ രോഗിയെത്തിയത്. കുമാരന്മാര്‍ പുറത്ത്‌പോയി എന്തോ പച്ച മരുന്നുകളുമായി എത്തി. അതിന്റെ ചാറെടുത്ത് രോഗിയുടെ തലയില്‍ തേച്ചപ്പോള്‍ തലയുടെ തൊലി പൊങ്ങി വന്നു. അതിനകത്ത് കയറിപ്പറ്റിയിരുന്ന ചെറുപ്രാണികളെ പുറത്തെടുത്ത ശേഷം അവര്‍ അതേ പച്ചിലച്ചാറുതേച്ച്  തൊലി പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. 

നിമിഷങ്ങള്‍ക്കകം  അസുഖക്കാരന്റെ തലവേദന മാറി. മുറിയടച്ചിട്ട്് ചെയ്ത ഈ ക്രിയകളെല്ലാം നമ്പിയുടെ മക്കള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.  വാതില്‍ തുറന്ന് പുറത്തിറങ്ങിയ കുമാരന്മാര്‍, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും’  എന്ന് ഉണ്ണികളെ നോക്കി പറഞ്ഞു. കൈയില്‍ പറ്റിയ മരുന്ന് അവര്‍ തൂണിന്മേല്‍ തേച്ച ശേഷം അതിന്റെ പിശിട് ആരും കാണാതെ ദൂരേക്ക് എറിഞ്ഞു. കുളികഴിഞ്ഞെത്തിയ നമ്പി, പുത്രന്മാര്‍ക്കൊപ്പം ഉണ്ണാനിരുന്നു. അവര്‍ കുറച്ചു മുമ്പുണ്ടായ സംഭവങ്ങളെല്ലാം നമ്പിയോട് വിശദീകരിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാര്‍ അവിടെയെത്തി. അവര്‍ നമ്പിക്കു നേരെ ഒരു ഗ്രന്ഥം നീട്ടി. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി ഗ്രന്ഥം വാങ്ങിയത്. കുമാരന്മാര്‍ യാത്രപറയാനെത്തിയതായിരുന്നു. 

ഇത് തങ്ങളുടെ ഗുരുദക്ഷിണയാണെന്നും ഇല്ലത്തുള്ളവരല്ലാതെ മറ്റാരും ഇത് കാണരുതെന്നും നമ്പിയെ അവര്‍ ഓര്‍മിപ്പിച്ചു. നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ ഈ ഗ്രന്ഥമെടുത്തു നോക്കിയാല്‍ പ്രതിവിധി കണ്ടേക്കുമെന്ന് പറഞ്ഞ് അവര്‍  പുറത്തോട്ടിറങ്ങി. കുറച്ചു ദൂരം വരെ നമ്പി അവരെ അനുഗമിച്ചു. നിങ്ങള്‍  മനുഷ്യരല്ലെന്ന് തോന്നുന്നുവെന്നും ആരെന്ന് വ്യക്തമാക്കിക്കൂടേയെന്നും  നമ്പി അവരോട് ചോദിച്ചു. ഞങ്ങള്‍ പക്ഷികളോ ദേവതകളോ ആണെന്നു വിശ്വസിച്ചു കൊള്ളാനായിരുന്നു അവരുടെ മറുപടി. വന്നത് ആയുര്‍വേദത്തിന് ഫലസിദ്ധി കൂട്ടാനാണെന്നും പറഞ്ഞു.

പടിപ്പുരയ്‌ക്ക് തീവെച്ചതും കവ്യന്‍ എടുത്ത് നായാടികള്‍ക്ക് കൊടുത്തതും പുഴയില്‍ ഉന്തിയിട്ടതുമെല്ലാം എന്തിനായിരുന്നുവെന്നും ആകാംക്ഷയോടെ നമ്പി ആരാഞ്ഞു. ‘ഈ ഇല്ലത്തിന് അഗ്‌നിബാധയുണ്ടാകാനൊരു യോഗമുണ്ടായിരുന്നു. അത് തീരട്ടെയെന്നു കരുതിയാണ് അന്ന് തീയിട്ടത്. കവ്യനെടുത്ത് കൊടുത്തത് നായാടികള്‍ക്കല്ല. ശ്രാദ്ധത്തിന്റെ സമയം അതിക്രമിച്ചതിനാല്‍ പിതൃക്കള്‍ നായാടികളുടെ രൂപത്തില്‍ വന്നു വിളിച്ചതാണ്. അവരുടെ ശാപമില്ലാതിരിക്കാനാണ് അതെടുത്ത് കൊടുത്തത്.  ഗംഗ, യമുനാ, സരസ്വതി സാന്നിധ്യമുണ്ടായിരുന്ന നേരത്താണ് അങ്ങയെ പുഴയില്‍ തള്ളിയിട്ടത്. ആ സമയത്ത് സ്‌നാനം ചെയ്തതിനാല്‍ ത്രിവേണീ സംഗമസ്‌നാനത്തിന്റെ ഫലം ലഭിക്കും.’  ഇത്രയും പറഞ്ഞ ശേഷം അവര്‍ മുറ്റത്തിറങ്ങി, ആല്‍ത്തറയില്‍ കയറി അപ്രത്യക്ഷരായി.  അവരുടെ സംഭാഷണത്തില്‍ നിന്ന് വന്നത് അശ്വനീദേവകളാണെന്ന് നമ്പിക്ക് മനസ്സിലായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.