Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുഹമ്മദ് നബിക്കും അഫ്ഗാനിസ്ഥാനെ രക്ഷിക്കാനായില്ല, മുഹമ്മദ് ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യക്ക് 11 റണ്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 11:33 pm IST
in Sports

സതാംപ്ടന്‍: ലോകകപ്പ്  ക്രിക്കറ്റില്‍ ആവേശം  അവസാന ഓവര്‍വരെ നിന്ന കളിയില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് പുറത്തായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്. അര്‍ധ സെഞ്വറി(52) യുമായി നിന്ന  മുഹമ്മദ് നബി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്താകുന്നതുവരെ ഇന്ത്യ തോല്‍വി മണക്കുകയായിരുന്നു.

അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുര്‍ റഹ്മാന്‍ എന്നിവരെ പുറത്താക്കി ഷാമി  ഇന്ത്യന്‍ തോല്‍വി ഒഴിവാക്കുകയായിരുന്നു.

അവസാന ഓവറില്‍ വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാല്‍ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ പന്തുബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാത്തു. മൂന്നാം പന്ത് നബി ഉയര്‍ത്തി അടിച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തി. തുടര്‍ന്നെത്തിയ അഫ്താബ് ആലം, മുജീബുര്‍ റഹ്മാന്‍ എന്നിവരെ ക്ലീന്‍ ബോള്‍ ചെയ്താണ് ഷമി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഷമിയുടെ ആദ്യ ഹാട്രിക്ക്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടിയാണിത്. 

9.5 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഷമി നാലു വിക്കറ്റ് വീഴ്‌ത്തി. ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

225 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടര്‍ന്നത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു. ആറാമത്തെ ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായെ ഷമി പുറത്താക്കി ആദ്യവിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

ആദ്യമെറിഞ്ഞ  രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും മൂന്നാം ഓവറില്‍ നെയ്ബിനെ വിജയ് ശങ്കറിന്റെ കൈകളില്‍ എത്തിച്ചു. ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ ഇന്ത്യക്ക് ശ്വാസം വീണു. ഒരോവറില്‍ തന്നെ റഹ്മത് ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും ബുമ്ര പുറത്താക്കിയതോടെ അട്ടിമറി വിജയം അകന്നു. ഒരറ്റത്ത് മുഹമ്മദ് നബി പിടിച്ച് നിന്നതോടെ അഫ്ഗാന്‍ പ്രതീക്ഷകള്‍ കൈവിട്ടില്ല.  അവസാന ഓവറുകളിലെ സമര്‍ദങ്ങളിലേക്ക് കളി നീങ്ങിയെങ്കിലും ഇന്ത്യക്ക് തോല്‍വി ഒഴിവാക്കാനായി.

നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  ഹസ്രത്തുള്ള സസായ് (10), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗര്‍ അഫ്ഗാന്‍ (8), നജിബുള്ള സദ്രാാന്‍ (21), റാഷിദ് ഖാന്‍ (14) എന്നിവരാണ് പുറത്തായ മറ്റ് അഫ്ഗാന്‍ താരങ്ങള്‍

 ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് വീരന്മരുടെ പ്രകടനം ദയനീയമായിരുന്നു. റണ്‍ എടുക്കാന്‍ ഇന്ത്യ വിഷമിച്ച കളിയില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 224 റണ്‍സ് മാത്രം. 63 പന്തില്‍ 67 റണ്‍സെടുത്ത ക്്യാപ്റ്റന്‍ വിരാട് കോലി, 68 പന്തില്‍  52 റണ്‍സെടുത്ത കേദാര്‍ ജാദവ് എന്നിവരുടെ അര്‍ധസെഞ്വറികളാണ് ഇന്ത്യയുടെ സ്‌ക്കോര്‍ 200 കടത്തിയത്്

15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ഓപ്പണര്‍മാര്‍ രണ്ടുപേരും പുറത്തായി 12 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ 53 പന്തില്‍ 30 റണ്‍സ് എടുത്താണ് കെ എല്‍ രാഹുലിന്റെ മടക്കം. മുജീബുര്‍ റഹ്മാന്റെ പന്തില്‍ രോഹിത് ബൗള്‍ഡാകുകയായിരുന്നു. മുഹമ്മദ് നബിയുടെ പ്ന്ത് രാഹുല്‍ റിവേള്‌സ് സ്വീപ്പ് ചെയ്‌തെങ്കിലും ഉയര്‍ന്ന് തേര്‍ഡമാന്‍ പോയിന്റില്‍ നിന്ന ഹസ്രത്തുള്ള ഹസാസിയുടെ കയ്യിലെത്തുകയായിരുന്നു. 41 പന്തില്‍ 29 റണ്‍സെടുത്ത വിജയ് ശങ്കര്‍ റഹ്മത് ഷായുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണു പുറത്തായത്. 52 പന്തില്‍ 28 റണ്‍സുമായി മഹേന്ദ്രസിങ് ധോണിയെ റാഷിദ് ഖാന്റെ പന്തില്‍ ഇക്രം അലിഖില്‍ സ്റ്റംപു ചെയ്തു പുറത്താക്കി.

ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുല്‍ദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു

അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബും മുഹമ്മദ് നബിയും. രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം, റാഷിദ് ഖാന്‍, റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.