Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനെ സന്തുലിതമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 03:21 am IST
in Samskriti

ചിന്താ ശോകപ്രശമനം (ദുഷ്ചിന്തകളെയും ദു:ഖങ്ങളെയും അകറ്റും), ആയുര്‍ വര്‍ധനം

(ആയുസ് വര്‍ധിപ്പിക്കും) ഉത്തമം എന്നാണ് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്ര ജപത്തിന് ഫലം പറഞ്ഞിരിക്കുന്നത്. 

എല്ലാ ദേവന്മാരും നമ: എന്നു ചൊല്ലി പൂജിച്ചാല്‍ തൃപ്തരാകും. എന്നാല്‍ സൂര്യന്‍ മാത്രം പ്രത്യക്ഷ നമസ്‌കാരം  ശരീരം നിലത്ത് പതിച്ചു കൊണ്ടുള്ള  സാഷ്ടാംഗ നമസ്‌കാരം  കൊണ്ടേ തൃപ്തനാകൂ. കണ്മുന്നില്‍ ( പ്രത്യക്ഷം) കണ്ടു നമസ്‌കരിക്കാന്‍ സാധിക്കുന്ന ഏകദേവനും സൂര്യനാണ്. 

‘ആരോഗ്യം ഭാസ്‌കരാത് ഇച്ഛേത് ‘ എന്നാണ്. സൂര്യന് ആരോഗ്യദായകത്വമെന്ന പ്രത്യേകതയുണ്ട്. രോഗാണുക്കളെ നശിപ്പിക്കാന്‍ വെയിലത്തു വെച്ചാല്‍ മതി. സൂര്യ സ്‌നാനം വെള്ളക്കാര്‍ക്ക് പ്രധാനമാണ്. ശരീരത്തിന് വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തിലൂടെ മാത്രമാണ്. സൂര്യനമസ്‌കാരം സാര്‍ഥകമാകുന്നത് സൂര്യനെ നോക്കി ചെയ്യുമ്പോള്‍ തന്നെയാണ്.

ഒരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. നമ്മുടെ ശാസ്ത്രപ്രകാരം ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുണ്ടാകും. പുറത്തുള്ളതെല്ലാം അകത്തുണ്ട്. സൂര്യചന്ദ്രമാരും അകത്തുണ്ട്. സൂര്യന്‍, പിംഗളാ നാഡിയാണ്; പ്രാണനാണ്.ചന്ദ്രന്‍ ഇഡാ നാഡിയാണ്; മനസ്സാണ്. പ്രാണനെ പ്രചോദിപ്പിക്കാനും സന്തുലിതമാക്കാനും സൂര്യനമസ്‌കാരം വേണം.

ചൂടായ പാത്രത്തില്‍ (ആധാരം) നെയ്യ് (ആധേയം) ഒഴിച്ചാല്‍ നെയ്യ് ഉരുകും. ചൂടായ നെയ്യ് തണുത്ത പാത്രത്തിലൊഴിച്ചാല്‍ പാത്രം ചൂടാവും. ചൂടായ പാത്രത്തില്‍ ചൂടായ നെയ്യൊഴിച്ചാല്‍ ചൂടു കൂടുതല്‍ നേരം നിലനില്കും. ജീവന്റെ ആധാരം, ഉപാധി ശരീരമാണ്. ആധേയമാണ് ആത്മാവ്. ആധാരം, ശരീരം യോഗ്യമായാലേ ആത്മാവിന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. അതാണ് ധര്‍മം സാധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ശരീരമാണ് ( ശരീരമാദ്യം ഖലു ധര്‍മ സാധനം) എന്നു പറയുന്നത്. ആഹാരം, വ്യായാമം, വിശ്രമം (നിദ്ര) ഇവയാണ് ശരീരത്തിന് അത്യാവശ്യമായ മൂന്നു കാര്യങ്ങള്‍. ഇവയില്‍ രണ്ടാമത്തേത്, വ്യായാമം, മാത്രമാണ് ഈ ലേഖനത്തിന്റെ വിഷയം.

ലാഘവം കര്‍മ സാമര്‍ഥ്യം

ദീപ്‌തോഗ്‌നിര്‍ മേദസ: ക്ഷയ:

വിഭക്തഘന ഗാത്രത്വം

വ്യായാമാദുപജായതേ.

ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയ ത്തിലെ ദിനചര്യാധ്യായത്തിലെ ശ്ലോകമാണിത്. ശരീരത്തിന് ഭാരമനുഭവപ്പെടാതിരിക്കുക ( ലാഘവം ), പ്രവൃത്തി ചെയ്യാനുള്ള ഉത്സാഹം (കര്‍മ സാമര്‍ഥ്യം), ദഹനശക്തി (ദീപ്‌തോഗ്‌നി:) അനാവശ്യമായ തടിയില്ലാതിരിക്കുക (മേദസ: ക്ഷയ:) ശരീരത്തിന് വഴക്കം ഇവ വ്യായാമം കൊണ്ട് ലഭിക്കും.

എന്നാല്‍ സൂര്യനമസ്‌കാരത്തിന് അനേകം ഗുണങ്ങള്‍ പറയുന്നുണ്ട്. ‘ആദിത്യസ്യ നമസ്‌കാരാന്‍

യേ കുര്‍വന്തി ദിനേ ദിനേ’ 

നിത്യം സൂര്യനമസ്‌കാരങ്ങള്‍ ചെയ്യുന്നവന് ആയുസ്സ്, പ്രജ്ഞാ, ബലം, വീര്യം, തേജസ് എന്നിവ കിട്ടും. അകാലമരണം ഉണ്ടാവില്ല. സര്‍വ വ്യാധികളും നശിക്കും. കാരണം അതു വ്യായാമം മാത്രമല്ല, അനേകം യോഗാസനങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. താളത്തിലും ആഴത്തിലുമുള്ള ശ്വാസ ക്രമം ചേര്‍ന്നതാണ്. പ്രാണനെ സന്തുലിതമാക്കുന്നതാണ്. നട്ടെല്ലിന് വഴക്കം നല്‍കുന്നതാണ്. മനസ്സിന് ഏകാഗ്രതയും ബുദ്ധികൂര്‍മത നല്‍കുന്നതാണ്. സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്. സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍.

(തുടരും)

സൂര്യനമസ്‌കാരം ചെയ്യുന്ന വിധം

പല യോഗാചാര്യന്മാരുടെയും സൂര്യ നമസ്‌കാര പദ്ധതികള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. എല്ലാറ്റിലും പൊതുവായി വരുന്ന ഒരു മാതൃക ഇവിടെ നല്കുന്നു.

ആരംഭ സ്ഥിതി : തലയും ഉടലും ഭൂമിക്കു ലംബമാക്കി നിവര്‍ന്നു നില്‍ക്കുക. കൈകള്‍ വശങ്ങളില്‍ തൂങ്ങിക്കിടക്കും. ശ്വാസമെടുക്കുക.

ഒന്നാം സ്ഥിതി : ശ്വാസം വിടുക. കൈള്‍ നെഞ്ചിന്റെ മധ്യത്തില്‍ തൊഴുത അവസ്ഥ. കൈത്തണ്ടകള്‍ നേര്‍വരയില്‍.

രണ്ടാം സ്ഥിതി : ശ്വാസം എടുക്കുക. കൈകള്‍ ഉയര്‍ത്തി തലയ്‌ക്കു മുകളില്‍ കൊണ്ടുവരിക. കൈത്തണ്ടകള്‍ ചെവിയോടു ചേര്‍ന്നിരിക്കണം. ഉടല്‍ പിന്നോട്ടു വളക്കുക. വയറിനും നെഞ്ചിനും വലിവു കിട്ടും. തല പിന്നോട്ടു തൂക്കിയിടരുത്. കൈ മുട്ടും കാല്‍മുട്ടും നിവര്‍ന്ന്.

മൂന്നാം സ്ഥിതി : ശ്വാസം വിടുക. മുന്നോട്ടു കുനിഞ്ഞ് കാല്‍പ്പത്തിയുടെ വശങ്ങളില്‍ പതിച്ചു വെക്കുക. കൈ  കാല്‍വിരലുകളുടെ അറ്റം നേര്‍രേഖയിലായിരിക്കണം. തല കാല്‍മുട്ടുകളില്‍ ചേരും. (തുടക്കക്കാര്‍ മുട്ട് അല്പം മടക്കാം )

നാലാം സ്ഥിതി : ശ്വാസം എടുക്കുക. കൈകളുടെ ബലത്തില്‍ വലത്തു കാല്‍ പിന്നോട്ടു നീട്ടുക. വലതു കാല്‍മുട്ടു നിലത്തു കുത്തുക. തല ഉയര്‍ത്തുക. കൈകള്‍ നിവര്‍ന്ന് ഭൂമിക്കു ലംബം.

(രണ്ടാമത്തെ നമസ്‌കാരത്തില്‍ ഇടതുകാല്‍.അങ്ങിനെ മാറി മാറി.)

അഞ്ചാം സ്ഥിതി : ശ്വാസം വിടാതെ. ഇടതു കാലും പിന്നോക്കം വലിച്ച് വലതു കാലോടു ചേര്‍ക്കുക. ശരീരവും ശിരസ്സും ഒരു 30 ഡിഗ്രി നേര്‍രേഖയില്‍. അരക്കെട്ടുയരുകയോ തല താഴുകയോ അരുത്.

ആറാം സ്ഥിതി : ശ്വാസം വിടുക. കാല്‍മുട്ട്, നെഞ്ച്, നെറ്റി ഇവ നിലത്തു പതിച്ചു വെക്കുക. അരക്കെട്ട് ഉയര്‍ന്നിരിക്കും.

ഏഴാം സ്ഥിതി : ശ്വാസം എടുക്കുക. അരക്കെട്ട് നിലം തൊടുംവരെ മുന്നോട്ടാഞ്ഞ് ശരീരം പിന്നോട്ടു വളച്ച് തല പിന്നോട്ടു കൊണ്ടു പോവുക. കാലുകളും അരക്കെട്ടും നിലത്തു പതിഞ്ഞിരിക്കും. കൈകള്‍ അല്പം മടങ്ങിയിരിക്കും. ചെവികള്‍ ചുമലില്‍ നിന്നകന്ന്.

എട്ടാം സ്ഥിതി : ശ്വാസം വിടുക. കാല്‍വിരലുകള്‍ അകത്തോട്ടൂന്നി കൈകള്‍ നിരക്കാതെ അരക്കെട്ടുയര്‍ത്തുക. തല കൈകള്‍ ക്കിടയില്‍. ഉപ്പൂറ്റി നിലത്തമരണം. ദൃഷ്ടി കാലുകളില്‍.

ഒമ്പതാം സ്ഥിതി : ശ്വാസം എടുക്കുക. വലതുകാല്‍ മുന്നോട്ടു വലിച്ച് കൈകള്‍ക്കിടയില്‍ വിരലുകള്‍ ഒരേ നേര്‍രേഖയില്‍ വരത്തക്കവണ്ണം വെക്കുക. ഇടതുകാല്‍മുട്ട് നിലത്തൂന്നി മുകളിലേക്കു നോക്കുക. (നാലാം സ്ഥിതി പോലെ )

പത്താം സ്ഥിതി :ശ്വാസം വിടുക. ഇടതുകാല്‍ വലതു കാലോടു ചേര്‍ക്കുക. നെറ്റി മുട്ടില്‍. (മൂന്നാം സ്ഥിതി പോലെ )

പതിനൊന്നാം സ്ഥിതി : ശ്വാസം എടുക്കുക. ശരീരവും കയ്യും ഉയര്‍ത്തി പിന്നോട്ടു വളയുക. (രണ്ടാം സ്ഥിതി പോലെ )

പന്ത്രണ്ടാം സ്ഥിതി : ശ്വാസം വിടുക. കൈകള്‍ താഴ്‌ത്തി ആരംഭ സ്ഥിതിയിലേക്കു വരിക. ശ്വാസമെടുത്ത് ദേഹം സ്വസ്ഥമാക്കി അടുത്ത നമസ്‌കാരത്തിനുതയ്യാറാകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.