Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലത്തൂരിലെത്തിയ അശ്വനീ ദേവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:27 am IST
in Samskriti

വൈദ്യശ്രേഷ്ഠന്മാരായ ആലത്തൂര്‍നമ്പിമാരുടെ  ഇല്ലം, പൊന്നാനിയ്‌ക്കടുത്ത് ആലത്തൂരിലാണ്. കൊച്ചിയില്‍ തായങ്കാവു ദേശത്തും അവര്‍ക്ക്  ഒരു ഇല്ലമുണ്ടായിരുന്നു. 

ആലത്തൂര്‍ നമ്പിമാരുടെ ചികിത്സയ്‌ക്ക്  സവിശേഷമായൊരു സിദ്ധിയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട്  ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ആലത്തൂര്‍ നമ്പിയുടെ ഇല്ലത്തിനു സമീപം ‘ വൈദ്യന്‍ തൃക്കോവില്‍ എന്നു പ്രസിദ്ധമായ ഒരു ശിവക്ഷേത്രമുണ്ട്. നമ്പിമാരിലൊരാള്‍ അവിടെ പതിവായി രണ്ടു നേരം ദര്‍ശനം നടത്തുമായിരുന്നു. നമ്പി അമ്പലത്തില്‍ പോകുമ്പോള്‍ വഴിക്കുണ്ടായിരുന്ന ഒരു ആലിന്മേലിരുന്ന് രണ്ട് പക്ഷികള്‍ ‘ കോരുക്ക്, കോരുക്ക്’ എന്ന് ശബ്ദിക്കും. ഒരിക്കല്‍ ആ ശബ്ദം കേട്ട് നമ്പി തിരിഞ്ഞു നിന്നു. 

”കാലേ ഹിതമിതഭോജീ കൃതചംക്രമണ:  

ക്രമേണ വാമശയ: 

 അവിധൃതമൂത്രപുരീഷ: സ്ത്രീഷു യതാത്മാച യോ നര: കോരുക്ക്: 

എന്നു പറഞ്ഞിട്ട് നമ്പി ഇല്ലത്തേക്കു പോയി. അതില്‍പ്പിന്നെ ആ പക്ഷികളെ നമ്പി കണ്ടിട്ടില്ല.’ കോരുക്ക്’ എന്നുള്ളതിന്  രോഗമില്ലാത്തവനാര് എന്നാണര്‍ഥം. ആ ചോദ്യത്തിന് ‘ മിതമായി ഭക്ഷണം കഴിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചു നടക്കുകയും ഇടതുവശം ചെരിഞ്ഞു നടക്കുകയും ചെയ്യുന്നവനും മലമൂത്രവിസര്‍ജനം ക്രമമായി നടത്തുന്നവനും സ്ത്രീകളില്‍ അത്യാസക്തിയില്ലാത്തവനുമായിരിക്കുന്നത് ആരോ അവന്‍ അരോഗിയായിരിക്കും’ എന്നായിരുന്നു നമ്പി നല്‍കിയ മറുപടി. അത് തൃപ്തികരമായതു കൊണ്ടാവാം പക്ഷികള്‍ പിന്നീട് വന്നില്ല. 

അതു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം രണ്ട് ബ്രാഹ്മണകുമാരന്മാര്‍ നമ്പിയുടെ അരികിലെത്തി തങ്ങളെ കൂടെ താമസിപ്പിച്ച് വൈദ്യം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. നമ്പി അതു സമ്മതിച്ചു.

മഹാവികൃതികളായിരുന്നു അവര്‍. അതേസമയം അപാരബുദ്ധിശക്തിയുള്ളവരും.പ്രത്യേക സ്‌നേഹവാത്സല്യങ്ങളോടെയാണ് നമ്പി ആ ശിഷ്യരെ വൈദ്യം പഠിപ്പിച്ചത്. നമ്പി ഒരു വാക്യം പറഞ്ഞ് അതിന്റെ അര്‍ഥം പറഞ്ഞു കൊടുത്താല്‍ അവരത് നാലുവിധത്തില്‍ വ്യാഖ്യാനിക്കും. നമ്പിക്ക് അതില്‍ കോപം തോന്നാറില്ല. പകരം അവരില്‍ നിന്ന് വിശേഷാര്‍ഥങ്ങള്‍ നമ്പി കേട്ടു പഠിക്കും. ഇരുവര്‍ക്കും കുസൃതിത്തരങ്ങളും ആവോളമുണ്ടായിരുന്നു. 

ഒരിക്കല്‍ നമ്പി ഇല്ലാതിരുന്ന ദിവസം  ഇരുവരും പഠിപ്പുര മാളിക തീയിട്ടു ചാമ്പലാക്കി. പക്ഷേ നമ്പി അവരോട് കയര്‍ത്തില്ല. ഒരിക്കല്‍ നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിന് വച്ചിരുന്ന കവ്യന്‍ ( ചോറ്) നമ്പി കാണാതെയെടുത്ത് ഭിക്ഷ ചോദിച്ചു വന്ന നായാടികള്‍ക്ക് കൊടുത്തു. അപ്പോഴും നമ്പി മറുത്തൊന്നും പറഞ്ഞില്ല. 

നമ്പിയും കുമാരന്മാരും ഒരിക്കല്‍ ഒരു രോഗിയെ കാണാന്‍ പോകുംവഴി ഒരു ചെറിയ നദി കടക്കുകയായിരുന്നു. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ നമ്പിയെ അവര്‍ നദിയിലേക്ക് തള്ളിയിട്ടു. നമ്പി നീന്തി അക്കരെയെത്തി. അതിനു ശേഷം മൂവരും രോഗിയുടെ അടുത്തേക്ക് യാത്ര തുടര്‍ന്നു. അപ്പോഴും ശിഷ്യന്മാരോട് നമ്പി കയര്‍ത്തൊന്നും പറഞ്ഞില്ല. 

വിട്ടുമാറാത്ത തലവേദനയുമായി  ഒരാള്‍ ഇടയ്‌ക്കിടെ നമ്പിയെ കാണാനെത്താറുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ വന്നപ്പോള്‍ നമ്പി കുളിക്കാന്‍ പോയതായിരുന്നു. അയാള്‍ വേദന സഹിക്കാതെ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. അതു കണ്ട കുമാരന്മാര്‍ പുറത്തു പോയി രണ്ടുകൂട്ടം പച്ചിലകള്‍ പറിച്ചു കൊണ്ടു വന്നു. പിന്നീട് രോഗിയെയും കൊണ്ട് മുറിക്കകത്തു കയറി സാക്ഷയിട്ടു. 

നമ്പിയുടെ പുത്രന്മാരായ ചെറിയ ഉണ്ണികള്‍ ഇവരെന്താണ് ചെയ്യുന്നതെന്ന് കാണാനായി മുറിയുടെ നിരയ്‌ക്കുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ നോക്കി. കുമാരന്മാര്‍ പച്ചമരുന്ന് തിരുമ്മിപ്പിഴിഞ്ഞ് രോഗിയുടെ തലയില്‍ പുരട്ടി. അപ്പോള്‍ തലയുടെ തൊലി രോമത്തോടെ പൊങ്ങി വന്നു. ആ തൊലിയെടുത്ത് അവര്‍ മാറ്റിവെച്ചെ് തലയില്‍ ഒട്ടിപ്പിടിച്ചിരുന്ന ചെറുപ്രാണികളെ എടുത്ത് മാറ്റി. വീണ്ടും അതേമരുന്നിന്റെ നീരെടുത്ത് തേച്ച്,  തൊലി തലയില്‍ പൂര്‍വസ്ഥിയതിയിലാക്കി. രോഗി സന്തോഷത്തോടെ തിരിച്ചു പോയി. 

കുമാരന്മാര്‍ പുറത്തിറങ്ങിയപ്പോള്‍ മറഞ്ഞു നില്‍ക്കുന്ന ഉണ്ണികളെ കണ്ട് അവരോട്, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും ‘എന്നു പറഞ്ഞു. ബ്രാഹ്മണകുമാരന്മാര്‍  ഉള്ളം കൈയില്‍ പറ്റിയിരുന്ന മരുന്ന് മുറ്റത്തെ തൂണില്‍ തുടച്ചു. പിന്നീട് മരുന്നിന്റെ പിശിട് ആരും കാണാതെ പുറത്തേക്കെറിഞ്ഞു. വൈകാതെ നമ്പി തിരികെയെത്തി, പുത്രന്മാര്‍ക്കൊപ്പം ഊണുകഴിക്കാനിരുന്നു. ഊണു കഴിക്കാനിരുന്നപ്പോള്‍ , തലവേദനക്കാരന്‍ വന്നതു മുതലുള്ള കാര്യങ്ങളെല്ലാം നമ്പിയെ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാരും അവിടെയെത്തി. തങ്ങള്‍ തിരിച്ചു പോകുകയാണെന്ന് അവര്‍ നമ്പിയോട് പറഞ്ഞു. ‘ ഇനി ഞങ്ങള്‍ക്ക് ഇവിടെ നില്‍ക്കാനാവില്ല. അങ്ങയെ ഞങ്ങള്‍ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. അതെല്ലാം സഹിച്ച് ഞങ്ങളെ പഠിപ്പിച്ചതിന്് പ്രതിഫലമായി ഇതിരിക്കട്ടെ  എന്നുപറഞ്ഞ് നമ്പിക്ക് ഒരു ഗ്രന്ഥം സമ്മാനിച്ചു. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി അത് വാങ്ങിയത്. നിങ്ങള്‍ ആരെന്ന് ചോദിച്ചതിന് ഏറെനേരത്തെ ചോദ്യോത്തരങ്ങള്‍ക്കു ശേഷമാണ് അവര്‍ മുപടി പറഞ്ഞത്. അശ്വനീ ദേവന്മാരായിരുന്നു ബ്രാഹ്മണകുമാരന്മാരായെത്തിയ ആ പഠിതാക്കള്‍. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.