Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാഗ്‌രൂപത്തില്‍ അഗ്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:07 am IST
in Samskriti

ന വിലക്ഷണത്വാധികരണം തുടരുന്നു

സൂത്രം  അഭിമാനിവ്യപദേശസ്തു വിശേഷാനുഗതിഭ്യാം 

അഭിമാനി ദേവതകളെപ്പറ്റിയുള്ള വ്യപദേശമാണ് അത് എന്ന് വിശേഷവും അഭിവ്യാപ്തിയും പറഞ്ഞിട്ടുള്ളതുകൊണ്ട് മനസ്സിലാക്കാം.

ശ്രുതിയില്‍ ജലം, അഗ്‌നി, ഭൂമി തുടങ്ങിയ ജഡതത്വങ്ങള്‍ക്ക്  ചൈതന്യത്തെ ആരോപിച്ച് വര്‍ണിക്കുന്നുണ്ട്.

അചേതന വസ്തുക്കളായ മണ്ണ് പറഞ്ഞു, വെള്ളം പറഞ്ഞു, തേജസ് ഈക്ഷിച്ചു എന്ന് പറഞ്ഞത് അവയിലെ അഭിമാനി ദേവതകളെ ഉദ്ദേശിച്ചാണ്

ഭോക്താവ് അഥവാ അനുഭവിക്കുന്നയാള്‍ ചേതനമാണെന്നും ഭൂതങ്ങളും ഇന്ദ്രിയങ്ങളും അചേതനമാണെന്നുമാണ് വിശേഷ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമാന ദേവതകള്‍ അചേതന വസ്തുക്കളില്‍ വ്യാപിച്ചിരിക്കുന്നതായും പറയുന്നു. ആ അഭിമാനദേവതകളാണ് ചേതനങ്ങളായി പ്രവര്‍ത്തിക്കുന്നത്.

ഛാന്ദോഗ്യത്തില്‍ അഗ്നി, ജലം, അന്നം എന്നിവയുടെ ഉല്‍പ്പത്തി പറഞ്ഞ ശേഷം അവയെ ദേവതകളായി പറയുന്നു.

അതുപോലെ ഐതരേയത്തില്‍ അഗ്നി വാക്‌രൂപത്തില്‍ മുഖത്തും  വായുപ്രാണ രൂപത്തില്‍ നാസികയിലും ഇരുന്നു എന്ന് കാണാം. ഇങ്ങനെ വിശേഷ വര്‍ണനകളാല്‍ ജഡതത്വങ്ങളില്‍ ദേവതമാരെ ആരോപിച്ചിരിക്കുകയാണ്.

അചേതനമായ ജഗത്ത് ചേതനമായ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് പറയുന്നത് ശരിയല്ല എന്നതിന്റെ തെളിവാണിത്. എന്നാല്‍ അടുത്ത സൂത്രം അതിനെ . നിഷേധിക്കുന്നു.

സൂത്രം  ദൃശ്യതേ തു

എന്നാല്‍ കാണപ്പെടുന്നുണ്ടല്ലോ

ചേതനത്തില്‍ നിന്ന് അചേതനവും അചേതനത്തില്‍ ചേതനമായതും ഉണ്ടാകുന്നതായി ലോകത്തില്‍ കാണുന്നതിനാല്‍ ബ്രഹ്മത്തില്‍ നിന്ന് ജഗത്തുണ്ടാകുന്നതിന് വിരോധമില്ല എന്ന് ഈ സൂത്രം പറയുന്നു. ചേതനനായ മനുഷ്യനില്‍ നിന്നും നഖം, രോമം മുതലായവ വളര്‍ന്നു വരുന്നുണ്ട്.

‘യഥാ സത: പുരുഷാത് കേശലോമാനി യഥാക്ഷ രാത് സംഭവതീഹ വിശ്വം’ എന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്.

അചേതനമായ ചാണകം, മൃതദേഹം മുതലായവയില്‍ നിന്ന് പുഴുക്കളും കൃമികളും ഉണ്ടാകാറുണ്ട്. അതിനാല്‍ പൂര്‍വപക്ഷത്തിന്റെ വാദം നിഷേധിക്കുന്നു.

മനുഷ്യ ദേഹം ജഡമാണെന്നും അതില്‍ നിന്നാണ് നഖവും രോമവുമൊക്കെ ഉണ്ടാകുന്നതെന്നും വാദിച്ചാല്‍ ബ്രഹ്മത്തിന്റെ കാര്യത്തിലും അങ്ങനെയാകാം. അക്ഷര ബ്രഹ്മത്തില്‍ നിന്ന് ജഡമായ ജഗത്തിന്റെ ഉല്‍പ്പത്തിയെ അംഗീകരിക്കുക തന്നെ വേണം.

ബ്രഹ്മത്തിനും രണ്ട് അംശങ്ങളുണ്ട്. തൈത്തിരീയത്തില്‍ ‘വിജ്ഞാനം ചാവിജ്ഞാനം ച സത്യം ചാനൃതംചാഭവത്’. ഇത്തരത്തില്‍ നോക്കുമ്പോള്‍ അവിജ്ഞാന അംശത്തില്‍ നിന്നാണ് ജഗത്ത് ഉണ്ടായതെന്ന് കരുതാം. സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മത്തിന്റെ സത്താംശം ജഗത്തില്‍ മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്നു.

 ജഗത്തിന്റെ ഉത്പത്തിയെ തര്‍ക്കം കൊണ്ട് അറിയാനാകില്ല എന്ന് ശ്രുതിയില്‍ പറയുന്നു. രൂപമില്ലാത്തതിനാല്‍ ബ്രഹ്മം പ്രത്യക്ഷ പ്രമാണത്തിനും വിഷയമല്ല.അടയാളം മുതലായവയുടെ അഭാവം മൂലം അനുമാനം ചെയ്യാനുമാകില്ല.

ആഗമമാത്രം കൊണ്ട് അറിയേണ്ടതാണിത്. അനുഭൂതി നേടിയ ആചാര്യര്‍ ആഗമത്തില്‍ പറയുന്നത് പറയുന്നത് വിശ്വസിക്കണം.

കഠോപനിഷത്തില്‍ ‘നൈഷാ തര്‍ക്കേണ മതിരാപനേയാ പ്രോക്താന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ’

തര്‍ക്കം കൊണ്ട് ഇതറിയാന്‍ കഴിയില്ല. മറ്റുള്ളവര്‍ ഉപദേശിച്ചു തന്നാല്‍ മാത്രമേ  അറിയാനാകുകയുള്ളൂ. ശ്രുതിയ്‌ക്കനുസൃതമായ തര്‍ക്കം കൊണ്ട് മാത്രമേ ഇതിനെ മനസ്സിലാക്കാന്‍ കഴിയൂ. അല്ലാതെ വെറുതെയുള്ള തര്‍ക്കം അറിവിനെ നേടിത്തരില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.