സതാംപ്ടണ്: ജോ റൂട്ടിന്റെ സെഞ്ചുറിയും പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍ , മാര്‍ക്ക് വുഡ്് എന്നിവരുടെ തീപാറുന്ന ബൗളിങ്ങും ഇംഗ്ലണ്ടിന് ലോകപ്പില്‍ മിന്നുന്ന വിജയം സമ്മാനിച്ചു. മുന്‍ ചാമ്പ്യന്മാരായ വിന്‍ഡീസിനെ ആതിഥേയര്‍ എട്ട്് വിക്കറ്റിന് മുക്കി. 101 പന്ത് ശേഷിക്കെയാണ് ഇംഗ്ലണ്ട് ജയിച്ചുകയാറിയത്. ആതിഥേയരുടെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് നാല് മത്സരങ്ങളില്‍ ആറു പോയിന്റായി.
പേസര്‍മാരായ ആര്‍ച്ചറും വുഡുമുയര്ത്തിയ കൊടുങ്കാറ്റില്‍ വിന്‍ഡീസിന്റെ ഇന്നിങ്ങ്സ് 44.4 ഓവറില്‍ 211 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് മുന്നില്‍ നിന്ന് നയിച്ച റൂട്ടിന്റെ ശതകത്തില്‍ ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട് വിക്കറ്റിന് 213 റണ്‍സ് നേടി. ജോ റൂട്ട് 94 പന്തില്‍ 100 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പതിനൊന്ന് പന്ത് റൂട്ട് അതിര്‍ത്തികടത്തി. ഈ ലോകകപ്പില്‍ റൂട്ടിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ഓപ്പണര്‍ ബെയര്‍സ്റ്റോ (45), ക്രിസ് വോക്സ് (40) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്്. ആറു റണ്‍സ് എടുത്ത ബെന്‍സ്റ്റോക്സ് പുറത്താകാതെ നിന്നു.
മാര്‍ക്ക് വുഡ് 6.4 ഓവറില്‍ പതിനെട്ട് റണ്‍സിന് മൂന്ന്് വിക്കറ്റ് വീഴ്ത്തി. പതിനൊന്നാമനായി ഇറങ്ങിയ ഷാനോണ്‍ ഗബ്രീയലിനെ ക്ലീന്‍ ബൗള്‍ഡാക്കി വുഡ്് വിന്‍ഡീസിന്റെ ഇന്നിങ്ങ്സിന് തിരശീലയിട്ടു. ആര്‍ച്ചര്‍ ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജോ റൂട്ട് 5 ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഇംഗ്ലീഷ് പേസില്‍ ആടിയുലഞ്ഞു. നാല് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ലൂയിസ് പുറത്തായി. ക്രിസ് ബോക്സിന്റെ പന്തില്‍ ലൂയിസിന്റെ വിക്കറ്റ് തെറിച്ചു. രണ്ട് റണ്‍സാണ് സമ്പാദ്യം.
തുടര്‍ന്നെത്തിയ ഷായ് ഹോപ്പിനെ കാഴ്ചക്കാരനാക്കി ക്രിസ് ഗെയ്ല് രക്ഷാപ്രവര്‍ത്തനം നടത്തി. പക്ഷെ വിന്‍ഡീസ് സ്കോര്‍ 52 റണ്‍സിലെത്തിയപ്പോള്‍ ഗെയ്ലും വീണു. 41 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 36 റണ്‍സ് കുറിച്ച ഗെയ്ല് പ്ലങ്കറ്റിന്റെ പന്തില്‍ ബെയര്സ്റ്റോയ്ക്ക്് പിടികൊടുത്തു. പിന്നാലെ ഷായ് ഹോപ്പും കളം വിട്ടു. പതിനൊന്ന് റണ്‍സാണ് നേട്ടം. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
പൂരനും ഹെറ്റ്മെയറും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് സ്കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങി. നാലാം വിക്കറ്റില്‍ ഇവര്‍ 89 റണ്‍സ് നേടി. 39 റണ്‍സ് എടുത്ത ഹെറ്റ്മെയറെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പൂരന് 78 പന്തില്‍ 63 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്സറും അടിച്ച പൂരരെ ആര്‍ച്ചര്‍ മടക്കി. ആന്ദ്രെ റസല്‍ പതിനാറ് പന്തില്‍ രണ്ട് സിക്സറും ഒരു ഫോറും അടക്കം 21 റണ്‍സ് നേടി. ബ്രാത്ത്വെയ്റ്റ് 14 റണ്‍സിന് കീഴടങ്ങി.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്ഡങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
വിന്‍ഡീസ്: ക്രിസ് ഗെയ്ല് സി ബെയര്‍സ്റ്റോ ബി പ്ലങ്കറ്റ് 36, ലൂയിസ് ബി വോക്സ് 2, ഷായ് ഹോപ്പ് എല്‍ബിഡബ്ളിയു ബി വുഡ് 11, എന്‍. പൂരന് സി ബട്ലര് ബി ആര്‍ച്ചര്‍ 63, ഹെറ്റ്മെയര്‍ സി ആന്‍ഡ് ബി റൂട്ട് 39, ഹോള്‍ഡര്‍ സി ആന്‍ഡ് ബി റൂട്ട് 9, ആന്ദ്രെ റസ്സല്‍ സി വോക്സ് ബി വുഡ് 21, ബ്രാത്ത്വെയ്റ്റ് സി ബട്ലര് ബി ആര്‍ച്ചര്‍ 14, കോട്രല്‍ എല്‍ബിഡബ്ളിയു ബി ആര്‍ച്ചര്‍ 0, ഒഷെയ്ന് തോമസ് നോട്ടൗട്ട് 0, ഗബ്രീല് ബി വുഡ് 0, എക്സ്ട്രാസ് 17, ആകെ 44.4 ഓവറില്‍ 212.
വിക്കറ്റ് വീഴ്ച: 1-4, 2-54, 3-55, 4-144, 5-156, 6-188, 7-202, 8-202, 9-211.ബൗളിങ്: ക്രിസ് വോക്സ് 5-2-16-1, ആര്‍ച്ചര്‍ 9-1-30-3, പ്ലങ്കറ്റ് 5-0-30-1, മാര്‍ക്ക് വുഡ് 6.4-0-18-3, ബെന്‍സ്റ്റോക്സ് 4-0-25-0, റഷീദ് 10-0-61-0, ജോ റൂട്ട് 5-0-27-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: