Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാ കേസ്; ഒത്തുതീര്‍പ്പിന് ഔദ്യോഗികപക്ഷം തയാറില്ല, രേഖകള്‍ പരസ്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 07:43 am IST
in Kerala

കൊച്ചി: സിറോ മലബാര്‍ സഭയിലെ വിവാദങ്ങളിലും കേസുകളിലും ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് സഭയിലെ കര്‍ദിനാള്‍ വിരുദ്ധ ഔദ്യോഗിക പക്ഷം. ഹൈക്കോടതിയില്‍ കര്‍ദിനാള്‍പക്ഷം വച്ച നിര്‍ദേശത്തിനുന്മേല്‍, മധ്യസ്ഥന്‍ വഴിയുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യത കോടതി ആരാഞ്ഞിരുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വന്ന ഭൂമി വില്‍പ്പനക്കേസും, മറുപക്ഷത്തിനെതിരെ ഇപ്പോള്‍ കോടതിയിലെത്തിയ സഭാ രേഖാ കേസും തമ്മില്‍ ഒത്തുതീര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതോടെ തകരുന്നത്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആരോപണം ഉയര്‍ന്നു. ഇത് വത്തിക്കാനില്‍ പോപ്പിന് മുന്നിലെത്തി, ആലഞ്ചേരിയെ അതിരൂപതാ ചുമതലകളില്‍നിന്ന് നീക്കി നിര്‍ത്തി, ഫാ. ജേക്കബ് മനത്തോടത്തെ അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ തന്നെ നിയോഗിച്ചു. ഇവരാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷം. ഇതിനിടെ സഭയിലെ ചില മെത്രാന്മാരുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നു. ഈ രേഖകള്‍ പോലീസിന് കൈമാറി, തെൡവ് അവതരിപ്പിച്ചവര്‍ക്കെതിരേ കര്‍ദിനാള്‍ പക്ഷക്കാര്‍ കേസ് നല്‍കി. വ്യാജരേഖയെന്ന് ആരോപിച്ചുള്ള ഈ കേസും ഭൂമിവില്‍പ്പനക്കേസും തമ്മിലാണ് ഒത്തുതീര്‍പ്പിന് ചിലര്‍ ശ്രമിച്ചത്. 

വ്യാജരേഖക്കേസില്‍, എതിര്‍പക്ഷം ഫാ. മനത്തോടത്തിനെയും മൂന്ന് ബിഷപ്പുമാരേയും പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, ഇവരെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് ധാരണയുണ്ടായി. ഇക്കാര്യം പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശമുയര്‍ന്നത്. 

വ്യാജരേഖ വിവാദത്തില്‍ അന്വേഷണം കേരള പോലീസില്‍നിന്നു മാറ്റി, ജുഡീഷ്യല്‍  കമ്മീഷനോ സിബിഐയോ അന്വേഷിക്കണമെന്ന് ഔദ്യോഗിക പക്ഷം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയില്‍ സഭയുടെ കീഴിലുള്ള പള്ളികളിലെല്ലാം പ്രാര്‍ഥനയ്‌ക്കിടെ, സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന വിശദീകരണം ഔദ്യോഗികമായി വായിച്ചു. ഹൈക്കോടതിയില്‍ ഔദ്യോഗിക പക്ഷത്തിനായി വാദിച്ച അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍, രേഖകള്‍ വ്യാജമെന്ന മറുപക്ഷത്തിന്റെ വാദം ദുര്‍ബലപ്പെടുത്തുന്നതുമായി. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ പക്ഷമാണ് ധാരണയെന്ന നിലപാടുയര്‍ത്തിയത്.

പക്ഷേ, ഒരു ധാരണയ്‌ക്കും തയാറല്ലെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷം പറയുന്നത്. മാത്രമല്ല, 28 പേജുള്ള തെളിവ് രേഖകളില്‍ നാലു പേജിലെ വിവരങ്ങള്‍ മാത്രമാണ് കര്‍ദിനാള്‍ പക്ഷം നിഷേധിക്കുന്നതെന്ന് അവര്‍ പറയുന്നു. സാമ്പത്തിക ഇടപാടിലെ ബാങ്ക് അക്കൗണ്ട് രേഖകളില്‍ പറയുന്ന പേരുകള്‍ മെത്രാന്മാരുടേതല്ലെന്നാണ് വാദം. എന്നാല്‍, സാമ്പത്തിക നിക്ഷേപങ്ങള്‍, നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ യോഗങ്ങൡല്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ തുടങ്ങിയ ഒട്ടേറെ രേഖകളുണ്ട്. ഇവ വേണ്ടിവന്നാല്‍ പരസ്യമാക്കാമെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷത്തിന്റെ തീരുമാനം. 

അതിരൂപതയ്‌ക്ക് സംസ്ഥാന പോലീസില്‍ വിശ്വാസമില്ല. വ്യാജരേഖ കേസില്‍ കള്ളത്തെളിവുണ്ടാക്കാന്‍ ആരുടെയോ നിര്‍ദേശ പ്രകാരം പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം. രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നും ഔദ്യോഗിക പക്ഷം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.