Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൗത്യം പൂര്‍ത്തിയാക്കി ഹുനമാന്‍ രാമസന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:10 am IST
in Samskriti

തീയാളുന്ന വാലുമായി ഹനുമാന്‍ ലങ്കയിലെ ഓരോ മണിമന്ദിരങ്ങള്‍ക്കു മുകളിലൂടെയും ചാടിനടന്നു. ദുഷ്ടനായ രാവണന്റെ നഗരി നിമിഷങ്ങള്‍ക്കകം അഗ്‌നികുണ്ഡമായി മാറി. ഹനുമാന്‍ നടത്തിയ ദഹനത്തിന് വായുഭഗവാന്‍ സംപൂര്‍ണ സഹായം ചെയ്തു കൊടുത്തു. 

വിഭീഷണന്റെ രാജമന്ദിരത്തിലും സീതയിരുന്ന ശിംശിപാ വൃക്ഷത്തിലും മാത്രം തീ പടര്‍ന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സരമയുടെ ലക്ഷ്മീസ്തവവും ത്രിജടയുടെ രാമനാമജപവും സീതയുടെ അഗ്‌നിദേവ പ്രാര്‍ഥനകളുമാണ് ആ രണ്ടു പ്രദേശങ്ങളേയും തീയില്‍ നിന്നും രക്ഷിച്ചത്.

ലങ്കാദഹനത്തിനു ശേഷം ഹനുമാന്‍ സമുദ്രത്തില്‍ വാല്‍ മുക്കി തീകെടുത്തി. വീണ്ടും സീതയ്‌ക്കരികിലെത്തി അനുവാദം വാങ്ങിയ ശേഷം ലങ്കയുടെ വടക്കേ അരികിലെത്തി മഹേന്ദ്രഗിരിയിലേക്ക് കുതിച്ചു. സമുദ്രത്തില്‍, ഹനുമാന് ആതിഥ്യമരുളി മൈനാക പര്‍വതം നില്‍പ്പുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഹനുമാന്‍ ആ ആതിഥ്യം സ്വീകരിച്ചു. വീണ്ടും യാത്ര തുടങ്ങി.

ജാംബവാന്‍, അംഗദന്‍ തുടങ്ങിയവര്‍ മഹേന്ദ്രഗിരിയില്‍ ഹനുമാന്റെ വരവും പ്രതീക്ഷിച്ച് അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് സീതയെ കണ്ടെത്തിയ സന്തോമറിയിച്ചു കൊണ്ട് ഹനുമാന്റെ ശബ്ദം അവിടെയെങ്ങും മാറ്റൊലി കൊണ്ടത്.  പ്രതീക്ഷയോടെ ഇരിക്കുകയായിരുന്ന, പടുവൃദ്ധനെങ്കിലും ഭീമാകാനായ ജാംബവാന്റെ കൈകളിലേക്ക് കൃശഗാത്രനായി മാറിയ ഹനുമാന്‍ ഒരു കുഞ്ഞെന്ന കണക്കേ വന്നു പതിച്ചു. 

വാനരനായകന്മാര്‍ക്കും സേനയ്‌ക്കും സന്തോഷമടക്കാനായില്ല. സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി വന്ന ഹനുമാനെ തോളിലേറ്റി ഘോഷയാത്രയായി അവര്‍ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. സുഗ്രീവന്റെ മധുവനത്തിലാണ് വാനരക്കൂട്ടം ആദ്യമെത്തിയത്. അവിടെ വച്ചവര്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ച് വിശപ്പടക്കി. വാനരസേനയെത്തിയ വിവരമറിഞ്ഞ് സുഗ്രീവന്‍ മധുവനത്തിലെത്തി. സീതയെ  കണ്ടെത്തിയ വാര്‍ത്തയറിഞ്ഞതോടെ അക്കാര്യം രാമനെ അറിയിക്കാന്‍ സുഗ്രീവന് തിടുക്കമായി. 

ഉടനെ എല്ലാവരുമൊരുമിച്ച് രാമസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ കാല്‍ക്കല്‍ പ്രണമിച്ചു നിന്ന ഹനുമാനെ രാമന്‍ സ്നേഹവായ്‌പുകളോടെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ‘ കണ്ടേന്‍…ദേവിയെ കണ്ടേന്‍..’  എന്ന് ഹനുമാന്‍ ഉച്ചത്തിലുരുവിട്ടു കൊണ്ടിരുന്നു. അനന്തരം ശ്രീരാമനോട് സീതയെ കണ്ടെത്തിയ വൃത്താന്തമെല്ലാം ഹനുമാന്‍ വിശദീകരിച്ചു.  സീത നല്‍കിയ ചൂഡാമണി രാമദേവന്റെ കൈകളില്‍ നല്‍കി. അടയാള വാക്യങ്ങളും രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചു. പ്രിയപത്നി സുരക്ഷിതയായിരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ രാമഹൃദയം സന്തോഷത്താല്‍ തുടിച്ചു. 

പിന്നീടൊട്ടും നേരം പാഴാക്കാതെ വാനരനേതക്കാന്മാര്‍ക്കൊപ്പം രാമലക്ഷ്മണന്മാര്‍ ദക്ഷിണ സമുദ്രതീരത്തേക്ക് യാത്രയായി. 

 ( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.