Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷിന് പാര്‍ട്ടി കൊടുത്ത പണി

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സിജ പി.എസ് by സിജ പി.എസ്
May 26, 2019, 07:58 am IST
in Kerala

പാലക്കാട്: ഉറച്ച സീറ്റെന്ന് കരുതിയ പാലക്കാട് കൈവിട്ടത്തിന്റെ ആഘാതത്തിലാണ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും. പാലക്കാട് തുടര്‍ച്ചയായി ഏഴാം തവണ ചെങ്കൊടി പാറുമെന്ന കണക്കുകൂട്ടല്‍ തകര്‍ത്തത് പാര്‍ട്ടിയിലെ വൈരവും രാജേഷിന്റെ ഞാനെന്ന ഭാവവും. 

ചുരുങ്ങിയ വോട്ടിന് ജയിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കാര്‍ തന്നെ തല്ലിക്കെടുത്തിയത്. തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചനയുണ്ടായെന്ന് ആരോപിച്ച് രാജേഷ് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും ഒരു സ്വാശ്രയ കോളേജ് മുതലാളിയുടെ ഇടപെടല്‍ വോട്ട് ചോര്‍ച്ചയ്‌ക്ക് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാജേഷ്, ഇത്തവണ 11,637 വോട്ടുകള്‍ക്ക് തോറ്റു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോങ്ങാട് പോലും വന്‍തോതില്‍ വോട്ട് ചോര്‍ന്നു.

പി.കെ. ശശി എംഎല്‍എയും രാജേഷും തമ്മിലുള്ള പോര് പാലക്കാട് സിപിഎമ്മിനെ ഉലച്ചിരുന്നു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നില്‍ രാജേഷും സംഘവുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ശശിക്കെതിരെ പരാതി നല്‍കാന്‍ എല്ലാ പിന്തുണയും നല്‍കിയത് രാജേഷും ഭാര്യാ സഹോദരനും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് നിധിന്‍ കണിച്ചേരിയുമായിരുന്നു. ഈ വൈരാഗ്യം ശശി അനുകൂലികള്‍ വോട്ടിങ്ങില്‍ തീര്‍ത്തു. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ജിഷ്ണു പ്രണോയിയോടുള്ള വഞ്ചനയെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിപ്പിച്ചു. ശശിയുടെ തട്ടകമായ മണ്ണാര്‍ക്കാട്ട് വോട്ടുചോര്‍ന്നെന്ന് ആരോപിച്ച് തോല്‍വി ഉറപ്പിച്ചപ്പോള്‍ തന്നെ  രാജേഷ് രംഗത്തെത്തിയത് ഈ വൈരത്തിന്റെ ആഴം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ പലയിടത്തുമുള്ള സിപിഎം-സിപിഐ പോരും ഇടതിന്റെ വോട്ട് നഷ്ടപ്പെടുത്തി. പലയിടത്തും സിപിഐക്കാര്‍ വോട്ട് മറിച്ചു. മുന്‍ എംപി എന്‍. കൃഷ്ണദാസിന്റെ പദ്ധതികളെ രാജേഷും, രാജേഷിന്റെ പദ്ധതികളെ കൃഷ്ണദാസും വിമര്‍ശിച്ചിരുന്നു. വി.എസ് പക്ഷ നേതാവായിരുന്ന കൃഷ്ണദാസിന്റെ ഇടപെടലും തോല്‍വിക്കു കാരണമായെന്ന് വിലയിരുത്തുന്നവരും പാര്‍ട്ടിയിലുണ്ട്. 

മണ്ഡലത്തിനായി കാര്യമായൊന്നും നേടിയെടുക്കാന്‍ രാജേഷിന് കഴിഞ്ഞില്ലെന്ന് പാര്‍ട്ടിക്കാര്‍  തന്നെ കുറ്റപ്പെടുത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് താത്വകമായി അവലോകനം നടത്തി, ആവിഷ്‌കാര സ്വതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുക മാത്രമാണ് രാജേഷിന്റെ പണിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. സ്വന്തം കാര്യം വന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെല്ലാം മടിയില്‍ തിരുകിയെന്നും ഇവര്‍ ആരോപിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടിക്കാരെ ഗൗനിക്കാതെ അവരെ പുച്ഛിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. ജനകീയ നേതാവെന്ന് വാദിക്കുമ്പോഴും ഞാനെന്ന ഭാവം ഒരു വിഭാഗം പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സത്രീ പ്രവേശനത്തിലുള്‍പ്പെടെ സ്വീകരിച്ച നിലപാടുകളും രാജേഷിനെ തിരിഞ്ഞുകൊത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)
India

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.