Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷിന് പാര്‍ട്ടി കൊടുത്ത പണി

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സിജ പി.എസ് by സിജ പി.എസ്
May 26, 2019, 07:58 am IST
in Kerala

പാലക്കാട്: ഉറച്ച സീറ്റെന്ന് കരുതിയ പാലക്കാട് കൈവിട്ടത്തിന്റെ ആഘാതത്തിലാണ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും. പാലക്കാട് തുടര്‍ച്ചയായി ഏഴാം തവണ ചെങ്കൊടി പാറുമെന്ന കണക്കുകൂട്ടല്‍ തകര്‍ത്തത് പാര്‍ട്ടിയിലെ വൈരവും രാജേഷിന്റെ ഞാനെന്ന ഭാവവും. 

ചുരുങ്ങിയ വോട്ടിന് ജയിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കാര്‍ തന്നെ തല്ലിക്കെടുത്തിയത്. തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചനയുണ്ടായെന്ന് ആരോപിച്ച് രാജേഷ് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും ഒരു സ്വാശ്രയ കോളേജ് മുതലാളിയുടെ ഇടപെടല്‍ വോട്ട് ചോര്‍ച്ചയ്‌ക്ക് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാജേഷ്, ഇത്തവണ 11,637 വോട്ടുകള്‍ക്ക് തോറ്റു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോങ്ങാട് പോലും വന്‍തോതില്‍ വോട്ട് ചോര്‍ന്നു.

പി.കെ. ശശി എംഎല്‍എയും രാജേഷും തമ്മിലുള്ള പോര് പാലക്കാട് സിപിഎമ്മിനെ ഉലച്ചിരുന്നു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നില്‍ രാജേഷും സംഘവുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ശശിക്കെതിരെ പരാതി നല്‍കാന്‍ എല്ലാ പിന്തുണയും നല്‍കിയത് രാജേഷും ഭാര്യാ സഹോദരനും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് നിധിന്‍ കണിച്ചേരിയുമായിരുന്നു. ഈ വൈരാഗ്യം ശശി അനുകൂലികള്‍ വോട്ടിങ്ങില്‍ തീര്‍ത്തു. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ജിഷ്ണു പ്രണോയിയോടുള്ള വഞ്ചനയെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിപ്പിച്ചു. ശശിയുടെ തട്ടകമായ മണ്ണാര്‍ക്കാട്ട് വോട്ടുചോര്‍ന്നെന്ന് ആരോപിച്ച് തോല്‍വി ഉറപ്പിച്ചപ്പോള്‍ തന്നെ  രാജേഷ് രംഗത്തെത്തിയത് ഈ വൈരത്തിന്റെ ആഴം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ പലയിടത്തുമുള്ള സിപിഎം-സിപിഐ പോരും ഇടതിന്റെ വോട്ട് നഷ്ടപ്പെടുത്തി. പലയിടത്തും സിപിഐക്കാര്‍ വോട്ട് മറിച്ചു. മുന്‍ എംപി എന്‍. കൃഷ്ണദാസിന്റെ പദ്ധതികളെ രാജേഷും, രാജേഷിന്റെ പദ്ധതികളെ കൃഷ്ണദാസും വിമര്‍ശിച്ചിരുന്നു. വി.എസ് പക്ഷ നേതാവായിരുന്ന കൃഷ്ണദാസിന്റെ ഇടപെടലും തോല്‍വിക്കു കാരണമായെന്ന് വിലയിരുത്തുന്നവരും പാര്‍ട്ടിയിലുണ്ട്. 

മണ്ഡലത്തിനായി കാര്യമായൊന്നും നേടിയെടുക്കാന്‍ രാജേഷിന് കഴിഞ്ഞില്ലെന്ന് പാര്‍ട്ടിക്കാര്‍  തന്നെ കുറ്റപ്പെടുത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് താത്വകമായി അവലോകനം നടത്തി, ആവിഷ്‌കാര സ്വതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുക മാത്രമാണ് രാജേഷിന്റെ പണിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. സ്വന്തം കാര്യം വന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെല്ലാം മടിയില്‍ തിരുകിയെന്നും ഇവര്‍ ആരോപിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടിക്കാരെ ഗൗനിക്കാതെ അവരെ പുച്ഛിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. ജനകീയ നേതാവെന്ന് വാദിക്കുമ്പോഴും ഞാനെന്ന ഭാവം ഒരു വിഭാഗം പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സത്രീ പ്രവേശനത്തിലുള്‍പ്പെടെ സ്വീകരിച്ച നിലപാടുകളും രാജേഷിനെ തിരിഞ്ഞുകൊത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

Gulf

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.