ശബരിമല: തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നോ എന്നത് ഊഹാ പോഹങ്ങളുടെ അടിസ്ഥാനത്തില്‍ പറയാന്‍ പറ്റില്ലന്ന് കുമ്മനം രാജശേഖരന്. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കില്‍ സിപിഎമ്മിന്റെയും, സിപിഐ യുടെയും ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും. ക്രോസ് വോട്ടിങ് നടന്നാലും തിരുവനന്തപുരത്ത് താന്‍ വിജയിക്കും. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
വോട്ടിംഗ് ശതമാനം വിജയ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായും കുമ്മനം പറഞ്ഞു.ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്നും മികച്ച വോട്ട് വിഹിതമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഇപ്പോള്‍ തെറ്റ് ബോധ്യ പെട്ടിട്ടുണ്ട്. മുന്‍ നിലപാടില്‍ ഉറച്ച് നില്ക്കുന്നില്ലങ്കില് ജനങ്ങളോട് മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനും തയ്യാറാകണം. കുമ്മനം ആവശ്യപ്പെട്ടു.
ശബരിമലയെ സര്‍ക്കാര്‍ കറവപ്പശുവായി കാണുകയാണ്.അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്നു.ശബരിമല ക്ഷേത്രത്തോട് ഉള്ള സര്‍ക്കാരിന്റെ നിലപാട് മാറ്റണം.ശബരിമലയോട് കാണിക്കുന്ന അവഹേളനം അവസാനിപ്പിക്കണം
ഈ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായി മാറും. കേരളത്തില്‍ വലിയ പരിവര്‍ത്തനം ഉണ്ടാവും. ഇടത് വലതു മുന്നണികള്‍ക്കെതിരെ ശക്തമായ എതിര് വികാരം ഉണ്ടായിട്ടുണ്ട് എന്‍ഡിഎ യെ ഒഴിവാക്കി ഇനിയൊരു ഭരണം കേരളത്തില്‍ സാധ്യമല്ല.കുമ്മനം പറഞ്ഞു
ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ എന്‍ഡിഎ ജയിക്കില്ലെന്ന് പിണറായി പറഞ്ഞതിന്റെ അടിസ്ഥാനം എന്തെന്നും കുമ്മനം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: