Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്കുകളുടെ കെണിയില്‍ വീണ് വായ്‌പക്കാര്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 16, 2019, 10:32 am IST
in Kerala

തിരുവനന്തപുരം:  മനോഹരമായ വീട് പണിയാം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ മോടിപിടിപ്പിക്കാം. വസ്തുവാങ്ങിക്കുന്നതോടൊപ്പം വീട് പണിയുന്നതിനും വരെ വായ്‌പകള്‍ നല്‍കും. ഇങ്ങനെ പോകുന്നു പൊതുമേഖലാ ബാങ്കുകളുടെ മോഹന സുന്ദര വായ്‌പാ പരസ്യങ്ങള്‍. ദീര്‍ഘകാല വായ്‌പകള്‍ എന്ന് ഓമന പേരിട്ടിരിക്കുന്ന വായ്‌പകളില്‍ ഇടത്തരം ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതോടൊപ്പം അവരെ ഞെക്കി കൊല്ലുന്നതിനും ഇടയാക്കുന്നു. 

ഭവനനിര്‍മ്മാണത്തിനായി ദീര്‍ഘകാല വായ്‌പകളാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നത്. പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് വായ്‌പാ കാലാവധി. പത്ത് ലക്ഷം രൂപ വായ്‌പയെടുത്താല്‍ പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന വാഗ്ദാനത്തിലുള്ള വസ്തുവകകള്‍ ബാങ്കിന് ഈടായി നല്‍കും. സഹകരണ  ബാങ്കുകളെക്കാള്‍ പലിശ നിരക്ക് കുറവ് ആയതിനാല്‍ വായ്‌പ എടുക്കുന്നതിന് പ്രചോദനവുമാകുന്നു. മനോഹരമായ വീട് എന്ന സ്വപ്‌നം ഉള്ളതിനാല്‍ ബാങ്കിന്റെ ചതിക്കുഴികള്‍ ഒന്നും നോക്കാതെ വായ്‌പയെടുക്കാന്‍ തയ്യാറാകുന്നു.

8.5 ശതമാനം പലിശയാണ് ഭവന വായ്‌പക്ക്. പത്ത് ലക്ഷം രൂപ പതിനഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘകാല വായ്‌പയായി എടുത്താല്‍ 23 ലക്ഷം രൂപ അടച്ച് തീര്‍ക്കണം. അതായത് വായ്‌പാ തുകയുടെ മൊത്തം പലിശ മുതലിന്റെ കുടെ കൂട്ടിയ ശേഷം തുല്ല്യ ഗഡുക്കളാക്കിയാണ് തിരിച്ചടവ്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ അടവുകളെല്ലാം പലിശ ഇനത്തിലാണ് വരവ് വയ്‌ക്കുന്നത്. തുടര്‍ന്നുള്ള തവണതുക മുതലിലും പലിശ ഇനത്തിലുമായി ഈടാക്കുന്നു. മുതലും പലിശയും ഒരുമിച്ച് ഈടാക്കി തുടങ്ങിയാല്‍ മുതലില്‍ ബാക്കിയുള്ള തുകയ്‌ക്ക് പലിശ ഈടാക്കുന്നുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തെ തവണതുക ഒടുക്കിയത് എല്ലാം  പലിശ ഇനത്തില്‍ ഈടാക്കിയത് ആരും ശ്രദ്ധിക്കുന്നില്ല.

ഇനി വായ്‌പാ പലിശ മുടങ്ങിയാല്‍ എല്ലാം താളം തെറ്റും. പലിശയ്‌ക്ക് പലിശ മാത്രമല്ല വട്ടിപ്പലിശ ഇനത്തില്‍ വായ്‌പ തിരികെ ഒടുക്കേണ്ടി വരും. പലിശ കണക്കാക്കുന്നത്  ബാങ്കിന്റെ റീജ്യണല്‍ ഓഫീസില്‍ നിന്ന് നെറ്റ് സംവിധാനം വഴി ബ്രാഞ്ചിലേക്ക് അയയ്‌ക്കുന്നതിനാല്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ല. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ദീര്‍ഘകാലവായ്‌പ എടുക്കുന്ന ഇടത്തരം കുടുംബങ്ങളെല്ലാം ഈട് വയ്‌ക്കുന്ന ഭൂമിയോ വീടോ വിറ്റ് വായ്‌പ തിരികെ ഒടുക്കേണ്ട അവസ്ഥയിലാണ്. വായ്‌പാ മുടങ്ങിക്കഴിഞ്ഞാല്‍ ഇനി ഒടുക്കേണ്ട തുക ഏതൊക്കെ ഇനത്തില്‍ ആണെന്നുള്ള വിശദ വിവരം ബാങ്ക് ശാഖകളില്‍ നിന്ന് ലഭിക്കില്ല. ഇത്തരത്തില്‍ മനോഹര വീടെന്ന സ്വപ്‌നത്തില്‍ സ്വന്തമായുണ്ടായിരുന്ന ഭൂമി വരെ ജപ്തി നടപടികളിലേക്ക് പോകുന്ന കാഴ്ചയാണ് ദീര്‍ഘകാല വായ്‌പകളില്‍ കാണാന്‍ സാധിക്കുന്നത്.

കേരളത്തില്‍ മാത്രമാണ് ബാങ്കുകളുടെ കെണിയില്‍ ഇടത്തരം കുടുംബങ്ങള്‍ വീണുപോകുന്നതെന്ന് പൊതുമേഖലാ ബാങ്കുകളില്‍ ജോലിനോക്കിയിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബവരവ് കണക്കാക്കാതെ വായ്‌പയിലേക്ക് കടക്കുന്നു. ബാങ്കുകാര്‍ ഇത് മുതലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഇടത്തരക്കാര്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള കെണിയില്‍ വീഴാറില്ലെന്നും ഇവര്‍ പറഞ്ഞു.

സര്‍ഫാസി നിയമം കടുപ്പിച്ചത് യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 2002ല്‍ പാസ്സാക്കിയ സര്‍ഫാസി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതല്‍ കര്‍ക്കശമാക്കിയത് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍. വായ്‌പകളുടെ തിരിച്ചടവ് കുറഞ്ഞപ്പോള്‍ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്നു.

 വായ്‌പാ ഈട് കൈവശപ്പെടുത്തേണ്ട അധികാരം കോടതികളില്‍ നിന്നും ബാങ്കുകള്‍ക്കാക്കി. വായ്‌പാ ഈടായി നല്‍കിയിട്ടുള്ള ഭൂമിയോ വീടോ അറുപത് ദിവസത്തെ നോട്ടീസ് നല്‍കി ഏറ്റെടുക്കാം. എന്നാല്‍ ഇതില്‍ എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ബാങ്ക് ട്രൈബ്യൂണലിനെ സമീപിക്കാം.  തങ്ങള്‍ക്ക് അധികാരം കിട്ടിയതോടെയാണ് ബാങ്കുകള്‍ വായ്‌പാ പരിധിയും കാലയളവും ഉയര്‍ത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.