Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് കീഴടങ്ങല്‍: നേതൃത്വത്തിനെതിരെ സിപിഐയില്‍ വിമര്‍ശനം ഉയരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 01:03 am IST
in Kerala

ആലപ്പുഴ: പി.വി. അന്‍വറിനെ മുന്‍നിര്‍ത്തി സിപിഎം, സിപിഐയെ തുടര്‍ച്ചയായി അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വം വിനീതവിധേയരായി അധഃപതിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎമ്മിന്റെ ഏകാധിപത്യ നയങ്ങളോട് എന്നും ഏറ്റുമുട്ടിയിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനെ സെക്രട്ടറി കാനം രാജേന്ദ്രന്‍ വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.

സിപിഐയെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അന്‍വറിനെ മുന്‍നിര്‍ത്തി തകര്‍ക്കാനും അപമാനിക്കാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഏറനാട് മണ്ഡലത്തില്‍ മത്സരിച്ചത് സിപിഐയുടെ അഷറഫലി കാളിയത്തായിരുന്നു. എന്നാല്‍, അഷറഫലിക്ക് ലഭിച്ചത് 2700 വോട്ട് മാത്രം. ആ തെരഞ്ഞെടുപ്പില്‍  സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിലെ ഒരു വിഭാഗം അന്‍വറിന് വോട്ട് ചെയ്‌തെന്ന് ആക്ഷേപം ശക്തമായിരുന്നു. എന്നിട്ടും ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സിപിഐ, സിപിഎമ്മിനൊപ്പം നിന്നു. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐയുടെ പ്രമുഖ നേതാവ് സത്യന്‍ മൊകേരിയായിരുന്നു. ആ തെരഞ്ഞെടുപ്പിലും പി.വി. അന്‍വര്‍ സ്വതന്ത്രനായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ് 20,870 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. പി.വി. അന്‍വറിന് 37,123 വോട്ട് ലഭിച്ചു. അന്‍വര്‍ മത്സര രംഗത്തില്ലായിരുന്നുവെങ്കില്‍ സത്യന്‍ മൊകേരി വിജയിക്കുമായിരുന്നു എന്നാണ് സിപിഐക്കാര്‍ പറയുന്നത്.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയെ പരിഹാസ്യരാക്കി ഇതേ അന്‍വറിനെ സിപിഎം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി. അന്‍വര്‍ 11,504 വോട്ടിന്  വിജയിച്ചു. 

എംഎല്‍എയായ  അന്‍വറിനെ ഇത്തവണ സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഭൂമി കൈയേറ്റത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ട അന്‍വറിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സിപിഐ നേതൃത്വം വിനീതവിധേയരായി അംഗീകരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞതോടെ സിപിഐയെ അന്‍വര്‍ ആക്ഷേപിച്ചു തുടങ്ങി. സിപിഐ ജില്ലാ നേതൃത്വവും എഐഎസ്എഫും അന്‍വറിനെതിരെ പ്രതികരിച്ചെങ്കിലും, സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിലാണ് അണികളില്‍ രോഷമുയരുന്നത്.

പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് തിരുത്തല്‍ ശക്തിയായി നിലകൊണ്ട സിപിഐയും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇപ്പോള്‍ സിപിഎമ്മിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളോട് കീഴടങ്ങിയെന്നാണ് അണികളുടെ വിമര്‍ശനം. മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ അണികളില്‍ അമര്‍ഷം ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.