തൃശൂര്‍: വരടിയത്ത് രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പിടിയില്‍. ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ സഹോദരങ്ങളായ മിജോ എന്ന ഡയ്മന്‍(25), ജിനു(23), വരടിയം തുഞ്ചന്‍ നഗര്‍ ചിറയത്ത് വീട്ടില്‍ സിജോ ജെയിംസ്(31), വരടിയം ചാക്കേരി വീട്ടില്‍ അഖില്‍(23) എന്നിവരാണ് റിമാന് ഡിലായത്.
വോട്ടെടുപ്പ് ദിവസം ബുധനാഴ്ച അര്‍ധരാത്രിയോടെ വരടിയം പാറപ്പുറത്ത് വച്ചാണ് രണ്ടു യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പിക്കപ്പ് വാന്‍ കൊണ്ട് ക്രിസ്റ്റോ, ശ്യാം എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വീഴ്ത്തി, വാളുകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും തൊട്ടടുത്ത കുരിശു പള്ളിക്കടുത്ത്വച്ച് വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെയും, കുടിപ്പകയുടെയും പ്രതികാരമായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. കോഴിക്കോട്ട് സ്വര്‍ണം തട്ടിയെടുത്ത കേസും, തമിഴ്നാടില്‍ വാഹനം പരിശോധിക്കാനെത്തിയ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസും, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കേസുകളും, പേരാമംഗലം സ്റ്റേഷനില്‍ രണ്ട് വധശ്രമകേസും ഇവര്‍ക്കെതിരെ നിലവില്‍ ഉണ്ട്.
കൊല്ലപ്പെട്ട ഇരുവര്‍ക്കും, പരിക്കേറ്റ് ചികിത്സയിലുള്ളവരായ സുഹൃത്തുക്കള്‍ക്കും മയക്കുമരുന്ന്, കഞ്ചാവ് കടത്ത് കേസുകള്‍ നിലവിലുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തേടി പീച്ചി വനപ്രദേശത്തും, ഒട്ടേറെ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. വെട്ടാനുപയോഗിച്ച ആയുധങ്ങള്‍ മണ്ണുത്തിക്കടുത്ത മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടിക്കാനുപയോഗിച്ച പിക്കപ്പ് വാഹനം ഒളിപ്പിച്ചനിലയില്‍ ചേറൂരുള്ള അടിയാറ എന്ന സ്ഥലത്തു നിന്നാണ് പിടിച്ചെടുത്തത്.
സംഘത്തിലെ മറ്റുള്ളവരെയും, സഹായികളേയും പോലീസ് തേടുന്നുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂര്‍ എസിപി പി. ബിജുരാജ്, പേരാമംഗലം സിഐ എ.എ. അഷറഫ്, െ്രെകം സ്ക്വാഡ് എസ്ഐമാരായ പി. ലാല്‍കുമാര്‍, ഗ്ലാഡ്സ്റ്റണ്, ബിനന്‍, എഎസ്ഐമാരായ രാജന്, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ.കെ. രാഗേഷ്, അനില്‍, സുദേവ്, കെ. ഗോപാലകൃഷ്ണന്, പോലീസുകാരായ പഴനി, ജീവന്, കെ. സൂരജ്, ലിന്റോ ദേവസ്സി, സുബീര്‍, മനോജ്, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: