Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്തജനവേട്ടയുടെ 62 ദിനരാത്രങ്ങള്‍

അനീഷ് അയിലംbyഅനീഷ് അയിലം
Apr 20, 2019, 02:16 am IST
inVicharam

ശബരിമലയുടെ ചരിത്രത്തില്‍ ഇനി ഒരിക്കലും അയ്യപ്പന്മാര്‍ ക്രൂശിക്കപ്പെട്ട മണ്ഡലകാലവും മകരവിളക്കും ഉണ്ടാകില്ല. പോലീസ് അയ്യപ്പന്മാര്‍ക്ക് പകരം ലാത്തിയും ഷീല്‍ഡും ബൂട്ടുമണിഞ്ഞ സായുധപോലീസ് ആയിരുന്നു ശബരിമലയില്‍. കമാന്‍ഡോകള്‍, തോക്കുധാരികള്‍, ലാത്തിയുമായി റോന്ത് ചുറ്റുന്നവര്‍. സ്വാമി എന്നുവിളിക്കുന്നതുപോലും പോലീസില്‍ വിലക്കി. സ്നേഹവായ്‌പോടെ ഭക്തിയോടെ ജോലിചെയ്തിരുന്ന പോലീസുകാരുടെ മുഖത്ത് നോക്കാനാകാത്തവിധം ഭീകരത. എങ്ങും നിയന്ത്രണങ്ങള്‍. ബാരിക്കേഡുകള്‍, വാവര് സ്വാമിയെ പോലും ബാരിക്കേഡ് വച്ച് അറസ്റ്റ് ചെയ്തു. വാവര് നടയ്‌ക്ക് മുന്നിലും വലിയകാണിക്കയ്‌ക്ക് മുന്നിലും ഭക്തരെ വിലക്കി. വലിയ നടപ്പന്തലില്‍ നില്‍ക്കാന്‍പോലും അവകാശമില്ല. കിടക്കാനിടമില്ല. മാലിന്യകൂമ്പാരത്തിലും കക്കൂസ്മാലിന്യത്തിലും അയ്യപ്പഭക്തര്‍ അഭയം തേടേണ്ടിവന്നു. ഒരുകാലത്തും ഇല്ലാത്ത ക്രൂരതകള്‍ക്കാണ് മണ്ഡലകാലത്ത് ഓരോ അയ്യപ്പഭക്തനും നേരിടേണ്ടി വന്നത്.

പുലര്‍ച്ചെ നടതുറക്കുമ്പോള്‍ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞ് ക്യൂ മരക്കൂട്ടം വരെ എത്തുമായിരുന്നു അതുവരെ. എന്നാല്‍ ശബരിമലയില്‍ കലാപം ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിച്ചതോടെ അയ്യന്റെ നിര്‍മാല്യം കാണാന്‍ പോലീസും ദേവസ്വം ജീവനക്കാരും മാത്രമായിരുന്നു മിക്കദിവസങ്ങളിലും ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30 മുതല്‍ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിട്ടുള്ളൂ. മരക്കൂട്ടത്ത് വീണ്ടും തടയും. പിന്നെ നടതുറന്ന് അരമണിക്കൂര്‍ കഴിഞ്ഞാലേ കടത്തി വിടൂ. ഉച്ചയ്‌ക്ക് നടയടയ്‌ക്കുമ്പോള്‍ വീണ്ടും പമ്പയിലും നിലയ്‌ക്കലും വഴി അടയ്‌ക്കും. മരക്കൂട്ടത്തും ഭക്തരെ പൂട്ടിയിടും. ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളിക്കരുത് എന്ന് എഴുതി നല്‍കിയ ഉത്തരവ് പോലും പോലീസ് ഭക്തര്‍ക്ക് നല്‍കി. ലോഡ്ജുകള്‍ പോലീസ് പിടിച്ചെടുത്തു. ഹോട്ടലുകള്‍ രാത്രി 12 മണിക്ക് അടപ്പിച്ചു. കുളിമുറിയും കക്കൂസും പൂട്ടിയെടുത്തു. ഇതോടെ ഉച്ചയ്‌ക്ക് ശേഷം മലകയറുന്ന ഭക്തര്‍ നെയ്യഭിഷേകം നടത്താനാകാതെ, അതിന്റെ പ്രസാദം വാങ്ങാനാകാതെ വിങ്ങുന്ന നെഞ്ചുമായി മലയിറങ്ങി.

വലിയ നടപന്തലില്‍ നിന്ന് അയ്യപ്പഭക്തരെ ആട്ടി ഓടിച്ചു. വിശ്രമിക്കാന്‍ ഒന്നരകിലോമീറ്ററുകളോളം മലകയറി പാണ്ടിത്താവളത്തിലേക്ക് പോകണം. ഇതോടെ ഭക്തര്‍ കുഴങ്ങി. കിടക്കാന്‍ അല്‍പ്പം ഇടമുള്ളിടത്തെല്ലാം അയ്യപ്പഭക്തര്‍ വിരിവച്ചു. പന്നിക്കൂട്ടം ഇറങ്ങുന്ന വഴികളില്‍പോലും കുട്ടികളുമായി അവര്‍ക്ക് തലചായ്‌ക്കേണ്ടി വന്നു. 

നവംബര്‍ 18ന് രാത്രി സന്നിധാനത്ത് ഹിന്ദുവേട്ട തന്നെ അരങ്ങേറി. നാമപജപം നടത്തിയതിന് അയ്യപ്പഭക്തരെ വലിച്ചിഴച്ച് ഇരുമടിക്കെട്ട് ചവിട്ടി എറിഞ്ഞു. ശരണം വിളികളെ ബൂട്ടും ഷീല്‍ഡും ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. നെയ്യഭിഷേകത്തില്‍ കൂപ്പണ്‍ എടുത്ത് കാത്തിരുന്നവര്‍ ശരണം വിളിച്ചു എന്നതായിരുന്നു പോലീസ് കണ്ടെത്തിയ കുറ്റം. ഹരിവരാസനം കേള്‍ക്കാനായി നാമജപത്തോടെ ഭക്തര്‍ വലിയ നടപ്പന്തലില്‍ എത്തി. ഇതോടെ പോലീസ് യുദ്ധസന്നാഹത്തോടെ പാഞ്ഞടുത്തു. ഹരിവരാസനം കഴിഞ്ഞതോടെ പോലീസ് ഭക്തരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. നാമജപവുമായി ഭക്തര്‍ മാളികപ്പുറത്തേക്ക് നീങ്ങി. എന്നാല്‍ പിറകെ പോയ പോലീസ് അവരെ വലിച്ചിഴച്ചു. മുപ്പതോളം പേരെ ആദ്യം അറസ്റ്റ് ചെയ്തതോടെ ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ ഇരുന്ന് നാമജപം നടത്തി. ഇതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു.

ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവുട്ടിയും നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്തുവീണു. ചവിട്ടേറ്റ് പിടഞ്ഞവരെ അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു. പോലീസ് അക്രമം കണ്ട കന്നി അയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു. വേദനകൊണ്ട് പുളഞ്ഞ ഭക്തരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയാറായില്ല. തീവ്രവാദികളെ കൊണ്ടുപോകുന്നപോലെയാണ് പമ്പയിലേക്ക് പോലീസ് കൊണ്ടുപോയത്. ഇരുമുടിക്കെട്ടുകള്‍ പൊട്ടിച്ചിതറി കിടക്കുന്ന സന്നിധാനം മരിച്ചാലും മറക്കാനാകില്ല. ഹൈക്കോടതി ഇടപെട്ടിട്ടുപോലും നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. 

പതിനെട്ടാം പടിയില്‍ പോലും ഭക്തര്‍ പോലീസിന്റെ ക്രൂരതയ്‌ക്ക് ഇരയായി. പടിക്കെട്ടില്‍ നിന്നും തിരുമറ്റത്തേക്കും കൊടിമരച്ചുവട്ടിലേക്കും ഭക്തരെ വലിച്ചെറിയുന്ന നിരവധി ചിത്രങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചു. സന്നിധാനത്ത് പോലീസ് ലാത്തി ചാര്‍ജ്ജിന് പരിശീലനം നടത്തി. പരിപാവനമായ തിരുമുറ്റത്ത് ബൂട്ടിട്ട് കയറി പിണറായിയുടെ പോലീസ്. ലാത്തിയും ബൂട്ടും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അടിച്ചമര്‍ത്തിയും മണ്ഡലകാലം മുഴുവന്‍ ശരണ മന്ത്രങ്ങള്‍ ഉയാരാതെ സന്നിധാനവും ശബരിമലയും നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ഇടതു സര്‍ക്കാര്‍.

ഈ അടിച്ചമര്‍ത്തിലിന് എതിരെ പൊരുതി, ശരണം വിളിച്ച് തടവറകളിലേക്ക് കയറിപ്പോയവരെ ജനങ്ങള്‍ ഇപ്പോള്‍ നെഞ്ചിലേറ്റുന്നു, അവരെ വിജയതിലകമണിയിക്കാന്‍ കാത്തിരിക്കുന്നു…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.