Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ സുരേഷ് ഗോപി തരംഗം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 10, 2019, 04:21 am IST
in Kerala

തൃശൂര്‍: തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഏറെയാണ് തൃശൂരില്‍. ശബരിമല പ്രശ്‌നം മുതല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് വരെ ഇവിടെ ചര്‍ച്ചയാണ്. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള ആശങ്കകളും സജീവ ചര്‍ച്ചാ വിഷയം.  പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും വരണമെന്ന് 64 ശതമാനം തൃശൂര്‍ക്കാരും ആഗ്രഹിക്കുന്നുവെന്ന് ഒരു ചാനല്‍ സര്‍വേ. ഇതാണ് തൃശൂരിന്റെ മനസ്സ്. സംസ്‌കാരത്തെയും പാരമ്പര്യത്തേയും അങ്ങേയറ്റം സ്‌നേഹിക്കുന്ന ജനത. അതിന് ജാതിയും മതവും രാഷ്‌ട്രീയവും തടസമല്ല.

 ചെന്ത്രാപ്പിന്നി മുതല്‍ പൊന്നാനി വരെ വ്യാപിച്ചു കിടക്കുന്ന തീരദേശം, അതിവിശാലമായ കോള്‍ നിലങ്ങള്‍ മുതല്‍ പശ്ചിമഘട്ടം വരെ വ്യാപിച്ച് കിടക്കുന്ന മണ്ഡലം, കലയുടേയും സാഹിത്യത്തിന്റെയും കേന്ദ്രമായ സാംസ്‌കാരിക നഗരി, ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം, പൂരം നിറയുന്ന വടക്കുന്നാഥ സന്നിധി. ചരിത്രത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളുമായി പാലയൂര്‍ പള്ളിയും തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയും. പട്ടിന്റെയും സ്വര്‍ണത്തിന്റെയും ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ വിപണികളിലൊന്ന്. വിശേഷണങ്ങളനവധിയുള്ള തൃശൂര്‍ ഇക്കുറി ആരെ വരിക്കുമെന്നതാണ് ശ്രദ്ധേയം.

 തൃശൂരില്‍ ഇക്കുറി ടേണിംഗ് പോയന്റായത് സുരേഷ് ഗോപിയുടെ കടന്നുവരവാണ്. അനീതിക്കും അധര്‍മ്മത്തിനുമെതിരെ പടനയിക്കുന്ന നായകന്റെ അതേ ഭാവങ്ങളോടെ മലയാളക്കരയുടെ കമ്മീഷണര്‍ തൃശൂരില്‍ അങ്കത്തിനെത്തിയപ്പോഴെ എതിര്‍ ക്യാമ്പുകളില്‍ ആശങ്കയേറി. അല്പം വൈകി പ്രചാരണത്തിന്റെ ചൂടും പുകയും നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് സുരേഷ് ഗോപിയുടെ കടന്നുവരവ്. പക്ഷേ രണ്ട് ദിവസം കൊണ്ട് സുരേഷ് ഗോപി എതിരാളികളെ മറികടന്ന് മുന്നിലെത്തി. ഇപ്പോല്‍ സ്‌കൂള്‍ കുട്ടികള്‍ പോലും തൃശൂരിലെ സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരം സുരേഷ് ഗോപിയെന്ന് മാത്രം. 

എം.പിയായതിന് ശേഷവും അതിന് മുന്‍പും ചെയ്ത ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും സുരേഷ് ഗോപിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ രണ്ട് വട്ടമെങ്കിലും പ്രചാരണം പൂര്‍ത്തിയാക്കുക. അതാണ് ലക്ഷ്യം. വന്‍ ജനക്കൂട്ടമാണ് സുരേഷ് ഗോപി കടന്നുചെല്ലുന്ന സ്ഥലങ്ങളിലെല്ലാം. 

 അതുകൊണ്ട് തന്നെ നിശ്ചയിച്ചതിലും വൈകിയാണ് പര്യടനം. കുറച്ച് നേരമെങ്കിലും സംസാരിക്കാതെ കടന്നുപാകാനാവില്ല ഓരോ സ്വീകരണസ്ഥലത്തും. അത്രക്കുണ്ട് ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവേശം. തൃശൂര്‍ പൂരം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും താന്‍ മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്. ഒരുപാട് വാഗ്ദാനങ്ങളിലല്ല പ്രവൃത്തിയിലാണ് കാര്യം. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. അതേ ശൈലി ഇനിയും തുടരും. സ്വീകരണസ്ഥലങ്ങളില്‍ കാണുന്ന ആവേശം വോട്ടായി മാറിയാല്‍  ഇക്കുറി തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ലോക്‌സഭയിലെത്തും. സുരേഷ്‌ഗോപിയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. 2016 ഏപ്രില്‍ മുതല്‍ രാജ്യസഭാംഗമാണ്.

എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം നേരത്തെ തുടങ്ങി. ഇപ്പോള്‍ കിതക്കുകയാണ്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സിപിഐയാണ്. സിറ്റിങ് എം.പി. സി.എന്‍ ജയദേവനെ ഒഴിവാക്കാന്‍ സിപിഐ നേതൃത്വം തീരുമാനിച്ചപ്പോള്‍ പകരക്കാരനായി ആദ്യം പരിഗണിച്ചത് കെ.പി. രാജേന്ദ്രനെ. പക്ഷേ ജയദേവന്‍ എതിര്‍ത്തു. തന്നെ മാറ്റിയാല്‍ പകരം രാജാജി മാത്യു തോമസ് വേണം എന്നായി നിലപാട്. പാര്‍ട്ടി അതംഗീകരിച്ചു. രാജാജി സ്ഥാനാര്‍ത്ഥിയായി. അവിചാരിതമായി സ്ഥാനാര്‍ത്ഥിയായതിന്റെ അമ്പരപ്പ് രാജാജിക്ക് ഇപ്പോഴും മാറിയിട്ടില്ല. സിപിഐയെ വലക്കുന്ന പ്രധാന പ്രശ്‌നം സിപിഎമ്മിന്റെ നിലപാടാണ്. സിപിഎം കാര്യമായി സഹകരിക്കുന്നില്ല. മണ്ഡലത്തില്‍ പലയിടത്തും ഒരു വര്‍ഷമായി നിരന്തര ഏറ്റുമുട്ടലാണ് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍. ഇത് തെരഞ്ഞെടുപ്പിലും ബാധിക്കാനിടയുണ്ട്. 2006-ല്‍ ഒല്ലൂരില്‍ നിന്ന് രാജാജി എംഎല്‍എ ആയിട്ടുണ്ട്. 2011 ല്‍ അതേ മണ്ഡലത്തില്‍ തോറ്റു. ലേകസ്ഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം.

യുഡിഎഫിലും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പ്രതാപന് നറുക്ക് വീണത്. വി.എം. സുധീരന്റെ ഗ്രൂപ്പുകരനായറിയെപ്പടുന്ന പ്രതാപനെതിരെ എ-ഐ ഗ്രൂപ്പുകള്‍ പരസ്യ പ്രതിഷേധത്തിലാണ്.  ഇതാണ് യുഡിഎഫിന്റെ പ്രചാരണത്തെ വലക്കുന്ന പ്രധാന ഘടകം. നാട്ടികയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തിയിട്ടുള്ള പ്രതാപന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ലോക്‌സഭയിലേക്കിത് കന്നിയങ്കം. രണ്ട് വര്‍ഷത്തോളമായി ഡിസിസി പ്രസിഡന്റാണെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ കുറവാണ്.

 ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ വിശേഷപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ മത്സരം എന്‍ഡിഎയും എല്‍.ഡി.എഫും തമ്മിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

Kerala

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

Kerala

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

India

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

Astrology

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

പുതിയ വാര്‍ത്തകള്‍

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.