Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊല്ലം ഇത്തവണയും ആടി ഉലയും

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Apr 10, 2019, 04:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കാലുവാരലും കുതികാല്‍വെട്ടും വിഭാഗീയതയും ഫലം നിര്‍ണയിക്കുന്ന രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയതാണ് കൊല്ലത്തിന്റെ രാഷ്‌ട്രീയ ചരിത്രം. ഇടതുകോട്ടയെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഒരു പക്ഷത്തിനോടും സ്ഥിരം മമത മണ്ഡലം കാട്ടിയിട്ടില്ല. 

കേന്ദ്ര പദ്ധതികളുടെ ചുവട് പിടിച്ച് സിറ്റിങ് എംപി എന്‍.കെ. പ്രേമചന്ദ്രനും രാജ്യസഭ എംപി കെ.എന്‍. ബാലഗോപാലും എന്‍ഡിഎയുടെ അഡ്വ. കെ.വി. സാബുവും മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമാകും നടക്കുക. ദേശീയ, സംസ്ഥാന രാഷ്‌ട്രീയ വിഷയങ്ങള്‍ക്കുപുറമെ, സ്ഥാനാര്‍ഥികളുടെ വ്യക്തിവൈശിഷ്ട്യത്തിലും ഊന്നിയാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രചാരണം. 

മഹാപ്രളയവും ഓഖി ദുരന്തവും കശുവണ്ടി മേഖലയിലെ പ്രതിസന്ധികളും ഇരുമുന്നണികളെയും വീര്‍പ്പുമുട്ടിക്കുമെന്ന് ഉറപ്പാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും നല്‍കിയ വലിയ ആത്മവിശ്വാസവുമായാണ് എന്‍ഡിഎ ഇത്തവണ കളത്തിലിറങ്ങുന്നത്. എന്‍ഡിഎ ഒന്നേമുക്കാല്‍ ലക്ഷം വോട്ട് തദ്ദേശത്തിലും ഒന്നര ലക്ഷം വോട്ട് നിയമസഭയിലും നേടി. ശബരിമല പ്രക്ഷോഭത്തില്‍ പോലീസ് പീഡനത്തിന് ഏറ്റവും കൂടുതല്‍ പേര്‍ ഇരയായ ജില്ലയാണ് കൊല്ലം. ശബരിമലകര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടാന്‍ ഹൈക്കോടതിയില്‍ പോരാടിയ അഡ്വ. കെ.വി. സാബുവിന്റെ സ്ഥാനാര്‍ഥിത്വം അതുകൊണ്ടുതന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.

ജില്ലയിലെ ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂര്‍, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. കയര്‍, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരും മണ്ഡലത്തില്‍ വോട്ടര്‍മാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം.

 ആര്‍എസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നാല് തവണയും ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മൂന്ന് തവണയും ഇവിടെ വിജയക്കൊടി പാറിച്ചപ്പോള്‍ സിപിഎം രണ്ട് തവണയും സിപിഐ ഒരു തെരഞ്ഞെടുപ്പിലും കൊല്ലത്ത് വിജയം നേടി. സിപിഎമ്മിലെ പി. രാജേന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ പീതാംബരക്കുറുപ്പ് അദ്ദേഹത്തെ പരാജയപ്പെടുത്തി.

2014-ല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടപ്പോള്‍ ആര്‍എസ്പി ചില കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും തുടര്‍ന്ന് ഇടതുചേരി വിട്ട് യുഡിഎഫ് മുന്നണിയിലെത്തുകയുമായിരുന്നു. 

കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടി ആയിരുന്ന എം.എ.  ബേബിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തി. 2014ല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എ. ബേബിയെ തോല്‍പ്പിച്ചത്. അന്ന് യുഡിഎഫ് 4,08,528, എല്‍ഡിഎഫ് 3,70,879, എന്‍ഡിഎ 58,671 എന്നിങ്ങനെയായിരുന്നു വോട്ട് നില.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

Kerala

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

Parivar

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

Samskriti

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

Kerala

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies