Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റെയ്ഡ് എന്ന പൊല്ലാപ്പ്

കെവിഎസ് ഹരിദാസ് by കെവിഎസ് ഹരിദാസ്
Apr 3, 2019, 11:23 am IST
in Vicharam

പൊതു തെരഞ്ഞെടുപ്പായാല്‍ രാഷ്‌ട്രീയ കക്ഷികള്‍ക്ക് മാത്രമല്ല കള്ളപ്പണക്കാര്‍ക്കും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണും കാതും തുറന്നിരിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്; ഒരു വാട്‌സ്ആപ്പ് മെസ്സേജ്, അല്ലെങ്കില്‍ ഒരു നമ്പറിലേക്ക് മിസ് കോള്‍ മതി. പഴയകാലത്ത് തെരഞ്ഞെടുപ്പിനായി എത്ര പണം ചെലവിട്ടു, അത് എവിടെനിന്ന് കിട്ടി, അത് ആര്‍ക്കൊക്കെ കൊടുത്തു എന്നതൊക്കെ അത്ര ശ്രദ്ധയോടെ ആരും നിരീക്ഷിച്ചിരുന്നില്ല. കണക്ക് കൊടുക്കണം; അത്രതന്നെ. ഇന്നതല്ല സ്ഥിതി. 

പൊതുനിരത്തുകളില്‍ പ്രചരണ വാഹനങ്ങളുടെ കണക്കുകള്‍ എടുക്കുന്നു, ചുമരെഴുത്തും പോസ്റ്ററുകളും ബാനറുകളുമൊക്കെ കണക്കെടുപ്പുകാര്‍ ക്യാമറയില്‍ പകര്‍ത്തുന്നു. തെരഞ്ഞെടുപ്പാവുമ്പോള്‍ അതിര്‍ത്തി കടന്ന് കുഴല്‍പ്പണമായും ഹവാലയായും മറ്റും പണം കൊണ്ടുവന്നിരുന്നത് പതിവാണ്. വാഹനങ്ങള്‍ പോലും തടഞ്ഞുനിര്‍ത്തി പരിശോധിക്കും. ഇതൊക്കെ ചെയ്യുന്നത്, ചെയ്യിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ അധികാരങ്ങള്‍ അവര്‍ക്കാണല്ലോ. 

റെയ്ഡും കുമാരസ്വാമിയും

ഇതിപ്പോള്‍ സൂചിപ്പിച്ചത് അടുത്തിടെ നടന്ന ചില ആദായ നികുതി റെയ്ഡുകള്‍ ചിലരുടെ ഉറക്കം കെടുത്തിയത് കൊണ്ടാണ്. കര്‍ണാടകത്തില്‍ 69 ഇടത്താണ് പരിശോധന നടന്നത്. അതില്‍ ഒരു ജനപ്രതിനിധി പോലും ഉള്‍പ്പെട്ടിരുന്നില്ല എന്നതോര്‍ക്കുക.  ഒട്ടെല്ലാം സര്‍ക്കാര്‍- പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട കരാറുകാര്‍. അവരുടെ വീടുകള്‍, ഓഫീസുകള്‍ ജോലി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍. അതും സംസ്ഥാന സര്‍ക്കാരിന് വേണ്ടുന്ന അറിയിപ്പ് കൊടുത്തിട്ടു തന്നെ. 

റെയ്ഡിന് മുന്‍പ് ആദായനികുതി അധികൃതര്‍ പോലീസ് സഹായം തേടുന്നത് പതിവാണ്; അത് പോലീസ് രഹസ്യമായി സൂക്ഷിക്കും. ഇത്തവണയും അത് ചെയ്തു; അതാണല്ലോ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി അറിഞ്ഞത്; അദ്ദേഹം പാലിക്കേണ്ടുന്ന മര്യാദ കാണിച്ചില്ല. രഹസ്യമായി നല്‍കിയ വിവരം പുറത്തുപറഞ്ഞു. കള്ളപ്പണക്കാര്‍ക്ക് മുന്‍കൂര്‍ സൂചന നല്‍കി എന്നര്‍ഥം. അതൊന്നും പോരാഞ്ഞ്, നാണമില്ലാതെ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും അടക്കം ആദായ നികുതി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പും. നികുതി വെട്ടിപ്പുകാര്‍ക്ക് വേണ്ടി ഒരു മുഖ്യമന്ത്രിയും ഭരണകൂടവും പരസ്യമായി ഇറങ്ങുന്നത് ഇതാദ്യമായിട്ടാവും. മുന്‍പ് നോട്ട് റദ്ദാക്കിയപ്പോള്‍ വല്ലാതെ ബേജാറിലായ കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍  റിസര്‍വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നതാണ് മറ്റൊരു ഓര്‍മ. 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സും ജെഡിഎസും പ്രതിഷേധിക്കുമ്പോള്‍ പഞ്ചാബില്‍ രണ്ട്  സംഭവങ്ങളുണ്ടായി. അവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണല്ലോ. രാത്രി വാഹന പരിശോധനയ്‌ക്കിടെ 9.67 കോടിയോളം പിടിച്ചതാണ് ഒരു സംഭവം. പിടിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലെ പൊലീസു തന്നെ. മറ്റൊന്നിന് കേരളത്തിലും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം കിട്ടി. എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ റെയ്ഡ്ആയിരുന്നു അത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്റെ മേശയില്‍ നിന്ന് പത്ത് കോടി കണ്ടെടുത്ത സംഭവം. എന്തായാലും ഇതിന് തെരഞ്ഞെടുപ്പ് ബന്ധമുള്ളതായി ആരും പറയുന്നില്ല, ഭാഗ്യം. എന്നാല്‍ കണക്ക് വത്തിക്കാനില്‍ പറഞ്ഞോളാം എന്ന് പറഞ്ഞാല്‍ നടക്കുകയുമില്ല.  അച്ചനും കൂട്ടുകാരും എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ കസ്റ്റഡിയിലാണിപ്പോള്‍.

കൊല്‍ക്കത്തയിലെ മമത പോലീസ്

തമിഴ്നാട്ടിലും ശ്രീനഗറിലും  മറ്റും റെയ്ഡുകള്‍ നടന്നു; ഡിഎംകെ ട്രഷററുടെ വസതിയില്‍ പോലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. അവിടെ അവരെത്തിയത് ആദായ നികുതി- പോലീസ് ഉദ്യോഗസ്ഥരായിട്ടല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചാണ്. അതിനേക്കാള്‍ വലിയ പ്രശ്‌നമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ മമത ബാനര്‍ജിയുടെ ബന്ധുവിന്റെ പക്കല്‍ ‘സ്വര്‍ണ്ണ ശേഖരം’ ഉണ്ടായിരുന്നു എന്ന് കസ്റ്റംസ് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ സ്വാഭാവികമായ നടപടിയിലേക്ക് നീങ്ങിയപ്പോള്‍ കൊല്‍ക്കത്തയിലെ മമതപോലീസെത്തി. പിന്നെ കസ്റ്റംസുകാരുടെ കൈയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചു കടന്നു. മുന്‍പ്, സിബിഐയെ അവര്‍ കൈകാര്യം ചെയ്തത് രാജ്യം കണ്ടതാണല്ലോ. അതുപോലെ കസ്റ്റംസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായി നീക്കം. അവര്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുന്നുണ്ട് അതൊക്കെ, പ്രശ്‌നം സുപ്രീംകോടതിയിലുമെത്തിയിരിക്കുന്നു. അതിന്റെ പേരില്‍ മമത നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാതിരുന്നത് കാര്യങ്ങള്‍ ബോധ്യമായതിനാലാവണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.