Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനാഥമാവുന്നത് ആത്മാന്വേഷണങ്ങളുടെ കാതലുള്ള കഥനശൈലി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 28, 2019, 02:36 am IST
in Kerala

തൃശൂര്‍: അഷിതയുടെ വിടവാങ്ങലോടെ അനാഥമാവുന്നത് ആത്മാന്വേഷണങ്ങളുടെ കാതലുള്ള സ്ത്രീപക്ഷ കഥനശൈലി. മലയാളത്തില്‍ പെണ്‍മയുടെ സ്വത്വപ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും തീവ്രമായ ആത്മാന്വേഷണത്വരയോടെ സാഹിത്യരചനയെ ആത്മീയസാധനയാക്കി മാറ്റിയ മറ്റൊരെഴുത്തുകാരിയില്ല. 

  അഷിതക്ക് മുന്‍പ് മാധവിക്കുട്ടിയാണ് അത്രമേല്‍ തീക്ഷ്ണമായി പെണ്‍ഭാവുകത്വത്തെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ചത്. മിസ്റ്റിസിസത്തോളമെത്തുന്ന വിഭ്രമാത്മകമായ ഭാഷാശൈലികൊണ്ട് വായനക്കാരെ ആകര്‍ഷിക്കുകയായിരുന്നു മാധവിക്കുട്ടിയും പിന്നീട് അഷിതയും. ശരീരകേന്ദ്രിത പ്രണയം മുതല്‍ ആത്മാന്വേഷണം വരെ മാധവിക്കുട്ടി പ്രമേയമാക്കിയപ്പോള്‍ അഷിത വാക്കുകളിലും രചനകളിലും ഒരു സാധകയെപ്പോലെ മിതത്വം പാലിച്ചു. പക്ഷേ അസാമാന്യമായ ആഴവും മുഴക്കവുമുള്ള രചനകളായിരുന്നു അഷിതയുടേയത്. 

  ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ ഭീതിദമായ ഓര്‍മകള്‍ വേട്ടയാടിയിരുന്നു ആ ഭാവനയെ. രചനകളുടെ കരുത്തും കാതലും നിര്‍ണയിച്ചത് ആ വേദനകളാണ്. സൗന്ദര്യാത്മകമായ ഭാഷാപ്രയോഗങ്ങള്‍ക്കിടയില്‍ സങ്കടങ്ങളുടെയും ആത്മവിലാപങ്ങളുടെയും പെരുങ്കടല്‍ അലറിയാര്‍ക്കുന്നത് അഷിതയുടെ രചനകളില്‍ കാണാം. ഒരിക്കലും പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാന്‍ -എന്നാണ് അഷിത സ്വയം വിലയിരുത്തുന്നത്.  

 ആത്മീയതയുടെ സാന്ത്വനമാണ് ഈ കറുത്തകാലത്തെ മറികടക്കാന്‍ അവരെ പ്രാപ്തയാക്കിയത്. ഗുരു നിത്യചൈതന്യ യതിയുമായുള്ള സമ്പര്‍ക്കം കരുത്തേകി. കഥകളിലും ആദ്യകാലത്തെഴുതിയ കവിതകളിലും ഈ ആത്മീയത തെളിഞ്ഞുനില്‍ക്കുന്നു. കരുത്തുറ്റവരും ജീവിതത്തെ പ്രതീക്ഷയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നോക്കിക്കണ്ടവരുമായിരുന്നു അഷിതയുടെ സ്ത്രീകഥാപാത്രങ്ങള്‍. അതേസമയം ആത്മപീഡയോളമെത്തുന്ന സഹനത്തിന്റെ പ്രതിരൂപങ്ങളുമാണ് പലരും. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും സ്ത്രീയുടെ ഉള്‍ക്കരുത്തിനെയാണ് അഷിതയുടെ കഥാപാത്രങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നത് എന്ന് നിസ്സംശയം പറയാം. പ്രണയെത്തെപ്പോലും ആത്മീയ സാധനയായി കാണുന്നവരാണ് അഷിതയുടെ പലകഥാപാത്രങ്ങളും. ഭാരതീയ സാഹിത്യത്തിലും ദര്‍ശനത്തിലുമുള്ള താല്‍പര്യമാണ് അഷിതയുടെ രചനകളെ സവിശേഷവത്കരിക്കുന്നത്. അശ്ലീലത്തോളമെത്തുന്ന രതിവര്‍ണനകള്‍ കൊണ്ട് പ്രണയവര്‍ണനകളെ നിറംപിടിപ്പിക്കാന്‍ മഹാസാഹിത്യകാരന്മാര്‍ വരെ മത്സരിച്ചിരുന്ന കാലത്താണ് അഷിതയുടെ ആത്മീയപ്രണയ ഭാവനകള്‍ കഥാസാഹിത്യത്തെ സമ്പന്നമാക്കിയത്. 

 വിവര്‍ത്തനസാഹിത്യത്തിനും വിലയേറിയ സംഭാവനകളാണ് അഷിത നല്‍കിയത്. ജലാലുദ്ദീന്‍ റൂമിയുടെ മിസ്റ്റിക് കവിതകളെ മലയാളിക്ക് പരിചയപ്പെടുത്തിയത് അഷിതയാണ്. ലോകപ്രശസ്ത കൃതികള്‍ പലതും മലയാളി വായനക്കാര്‍ക്കായി അഷിത ഭാഷാന്തരപ്പെടുത്തി. അനന്യമായ ഭാഷാശൈലികൊണ്ട് മൗലികരചനകളെപ്പോലെ തന്നെ കരുത്തും ആത്മാംശവും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ വിവര്‍ത്തനങ്ങള്‍.

ബാലസാഹിത്യ രംഗത്തും അഷിതയുടെ രചനകള്‍ വലിയ സംഭാവനകളാണ്. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ മാത്രമുള്ളതായിരുന്നില്ല അഷിതയുടെ ബാലസാഹിത്യം. മനസില്‍ കുട്ടിത്തത്തിന്റെ നന്മകളും കൗതുകവും പേറുന്ന മുതിര്‍ന്നവരും ആ രചനകളെ ആവേശത്തോടെ വായിച്ചു. മുത്തശ്ശിരാമായണവും മറ്റും ആവേശത്തോടെയാണ് വായനക്കാര്‍ സ്വീകരിച്ചത്. ഭസ്മക്കുറികള്‍ എന്ന കഥയില്‍ അഷിത പറഞ്ഞുവയ്‌ക്കുന്നുണ്ട് അവസാനമായി എന്താണ് ഞാന്‍, ഒരുപിടി ഭസ്മം, ചാരം അതുമാത്രമാണ് ഞാന്‍ എന്ന്. ഇന്നലെ പ്രിയപ്പെട്ടവരെ സാക്ഷിനിര്‍ത്തി ഒരുപിടി ചാരമായി ആ കഥാകൃത്ത് മടങ്ങി. മലയാളി ഇനിയും വായിച്ചു തീരാത്ത ഒട്ടേറെ കഥകള്‍ ബാക്കിവെച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.