Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താടകയ്‌ക്ക് ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 03:14 am IST
in Samskriti

സുന്ദനെ ഭസ്മാവശേഷനാക്കിയ വിവരമറിഞ്ഞ് പകരം വീട്ടാനെത്തിയ താടകയെയും പുത്രന്മാരേയും അഗസ്ത്യന്‍ ശപിച്ച് രാക്ഷസരാക്കി. പിന്നീടവര്‍ രാക്ഷസവംശത്തിന്റെ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലും രാക്ഷസചക്രവര്‍ത്തിയായിരുന്ന രാവണനൊന്നിച്ച്  ലങ്കയിലും താമസിച്ചു. പിന്നീട്  താടകയും മക്കളും പാലവനത്തില്‍ സ്ഥിരതാമസമാക്കി. 

വനദേവതകളും മനുഷ്യരും പാലവനത്തിലെത്താറില്ല. മേഘമോ സൂര്യനോ ഇതിനു മീതേക്കൂടി കടന്നു പോകാറില്ല. മാരീചനും സുബാഹുവും തന്റെ യാഗം മുടക്കാന്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന്‍ പറഞ്ഞു നിര്‍ത്തി.

പെട്ടെന്ന് താടകാഗിരിയോട് ചേര്‍ന്നുള്ള വനത്തില്‍ നിന്ന്  താടക ശൂലവുമായി അവര്‍ക്കു നേരെ പാഞ്ഞടുത്തു. താടകയെ ചൂണ്ടി ഇതാണ് ആ ദുഷ്ടരാക്ഷസിയെന്ന് വിശ്വാമിത്രന്‍ പറഞ്ഞു. ഇവള്‍ ഭയങ്കരിയാണെങ്കിലും സ്ത്രീയായതു കൊണ്ട് കൊല്ലുന്നത് പാതകമല്ലേയെന്ന് ചോദിച്ച രാമനോട് സ്ത്രീഹത്യ പാപമല്ലെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശ്വാമിത്രന്‍ വിശദീകരിച്ചു.

കുമുതിയെന്ന നീചസ്ത്രീയെ ഇന്ദ്രന്‍ നിഗ്രഹിച്ചതും ഭൃഗുരാമന്‍ അമ്മയായ രേണുകയെ വധിച്ചതും രാമന് പറഞ്ഞു കൊടുത്തു. ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെ രക്ഷിക്കുകയാണ് രാജധര്‍മമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും താടക അവര്‍ക്ക് അരികിലേക്ക് എത്തിയിരുന്നു. രാമനെ നോക്കി അട്ടഹസിച്ച ശേഷം ഒരു വലിയ പാറക്കല്ലെടുത്ത് വിശ്വാമിത്രന് നേരെ എറിഞ്ഞു. ഉടനെ രാമന്‍ ബാണത്താല്‍ ആ വലിയ പാറ പൊടിച്ചു കളഞ്ഞു.

ക്ഷുഭിതയായ താടക വായും പിളര്‍ത്തി രാമനു നേരെ പാഞ്ഞടുത്തു. രാമന്റെ  അസ്ത്രമേറ്റ് താടകയുടെ വക്ഷസ്സു പിളര്‍ന്ന് കാടാകെ രക്തത്താല്‍ മുങ്ങി. ഒരു വന്‍മല പോലെ അവള്‍ നിലം പതിച്ചു. വൈകാതെ  അവളൊരു ഗന്ധര്‍വ സുന്ദരിയായി പരിണമിച്ചു. ശാപമോചനം നേടിയ താടക, രാമനെ വന്ദിച്ച് ഗന്ധര്‍വലോകത്തേക്ക് മടങ്ങി. അവിടെ നിന്ന് യാത്ര പുനരാരംഭിച്ച വിശ്വാമിത്രനും രാമലക്ഷ്മണന്‍മാരും സരയൂ, ഗോമതി നദികളുടെ സംഗമസ്ഥലത്തെത്തി. ഗോമതീനദിയുടെ കഥയും വിശ്വാമിത്രന്‍ രാജകുമാരന്മാരെ പറഞ്ഞുകേള്‍പ്പിച്ചു. 

ബ്രഹ്മപുത്രന്റെ മകനായിരുന്നു കുശനാഭന്‍. സുന്ദരികളായ കുറേ പുത്രിമാരുണ്ടായിരുന്നു കുശനാഭന്. വായുഭഗവാന്‍ ഈ തരുണീമണികളെ കണ്ടു മോഹിച്ചു. തന്റെ ഭാര്യമാരാകാന്‍ വായു ഭഗവാന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും ആ കന്യകമാര്‍ വിസമ്മതിച്ചു. വായു അവരെ ശപിച്ച് വിരൂപികളാക്കി. ഒടുവില്‍ കുശനാഭന്‍ തന്റെ പുത്രിമാരെ ബ്രഹ്മദത്തമുനിക്ക് വിവാഹം ചെയ്തു നല്‍കി. മുനി തന്റെ ദിവ്യത്വം കൊണ്ട്  അവരെ വീണ്ടും സുന്ദരികളാക്കി. 

പുത്രന്മാര്‍ ഇല്ലാതിരുന്ന കുശനാഭന് യാഗം നടത്തിയതിന്റെ ഫലമായി ഒരു പുത്രന്‍ പിറന്നു. ഗാഥിയെന്നാണ് അവന് പേരു നല്‍കിയത്. കഥപറയുന്നതിനിടയില്‍ ഗാഥി തന്റെ പിതാവാണെന്നും വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ അറിയിച്ചു. കൗശികയെന്നൊരു സഹോദരിയുമുണ്ടായിരുന്നു വിശ്വാമിത്രന്. ഭൃഗുപുത്രനായ ഋചീകനായിരുന്നു കൗശികയുടെ പതി. ഒരിക്കല്‍ ബ്രഹ്മാവിനെ കാണാന്‍ ഋചീകന്‍ പുറപ്പെട്ടു. വിരഹദുഃഖം സഹിക്കവയ്യാതെ ഭര്‍ത്താവിനെ അനുഗമിച്ച കൗശികയെ ഋചീകന്‍ ശപിച്ച് നദിയാക്കി മാറ്റി.    അങ്ങനെ കൗശിക പുണ്യനദിയായ ഗോമതിയായിത്തീര്‍ന്നു. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.