കണ്ണൂര്‍: എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, വോട്ടര്‍മാരുടെ മനസ്സുകളെ കീഴടക്കി ദേശീയ ജനാധിപത്യ സഖ്യം കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ മണ്ഡലം പര്യടനം.
രാജ്യം നരേന്ദ്രമോദിയുടെ കൈകളില്‍ ഭദ്രമാണെന്നും തുടര്‍ന്നും ഭാരതം മോദി തന്നെ ഭരിക്കുമെന്നും മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തനിക്ക് വോട്ട് നല്‍കണമെന്നും സികെപി ആവശ്യപ്പെട്ടു. പുതിയ തലമുറയെ ഭാരത പൗരന്മാരെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യമാണ് ഭാരതീയ വിദ്യാനികേതന്‍ നടത്തുന്നത്. രാഷ്ട്രം മാതാവെന്ന സങ്കല്‍പ്പമാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് എല്ലാ കാലത്തും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിട്ടുളളത്. നാം പിന്തുടരുന്ന മഹനീയമായ സംസ്കൃതിയാണ് എതിരാളികളെ പോലും സംഘപരിവാര്‍ ശ്രേണിയിലേക്ക് ആകര്‍ഷിക്കുന്നത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുളള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ധര്‍മ്മത്തിന്റെ പതാക ഉയരുമെന്നും വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കണ്ണൂര്‍ ബിഎംഎസ് ഹാളില്‍ നടന്ന എന്‍ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകര്‍ക്കുളള യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ച് സി.കെ.പി വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് തളാപ്പില്‍ എന്‍ഡിഎ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു. സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല് (സക്ഷമ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുളിച്ചേരിയില്‍ ആരംഭിക്കുന്ന ദിവ്യാംഗസേവാകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച് പ്രവര്‍ത്തകരുമായി സക്ഷമ പ്രവര്‍ത്തകരും ദിവ്യാഗരുമായി കുശലം പറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചും മടങ്ങി. ഉച്ചയ്ക്കു ശേഷം ബിജെപി വിവിധ നിയോജക മണ്ഡലതല ശക്തി സംഗമങ്ങളില്‍ സംബന്ധിച്ചു. ജവാഹര്‍ ലൈബ്രറി ഹാളില്‍ നടന്ന കണ്ണൂര്‍ നിയോജക മണ്ഡലം, മമ്പറത്ത് നടന്ന ധര്‍മ്മടം നിയോജക മണ്ഡലം, പുതിയതെരുവില്‍ നടന്ന അഴീക്കോട് നിയോജക മണ്ഡലം, മഹാദേവ ക്ഷേത്രം ഹാളില്‍ നടന്ന മട്ടന്നൂര്‍ നിയോജക മണ്ഡലം ശക്തിസംഗമങ്ങളിലാണ് സ്ഥാനാര്‍ത്ഥി പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: