ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത ഇസ്ലാമിക വര്‍ഗീയ പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്. നേരത്തെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലിംലീഗ് രഹസ്യ ചര്‍ച്ച നടത്തിയതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ്സും ന്യൂനപക്ഷ വര്‍ഗീയതയുമായി തെരഞ്ഞെടുപ്പില്‍ അവിശുദ്ധ നീക്കുപോക്ക് ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തിലെവിടെയും തങ്ങള്‍ മത്സരിക്കുന്നില്ലെന്നും മുഴുവന്‍ സീറ്റുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടി പ്രഖ്യാപനം. യുഡിഎഫ് അനുകൂല നിലപാട് പരസ്യമാക്കിയതോടെ കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും വെല്‍ഫയര്‍ പാര്‍ട്ടി ഓഫീസുകളിലെത്തി നന്ദിയും രേഖപ്പെടുത്തി തുടങ്ങി. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് നന്ദി പറയുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്‍ഫയര്‍ പാര്‍ട്ടി പുറത്തുവിടുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടതുവലതു മുന്നണികള്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു തുടങ്ങി. മുന്‍കാലങ്ങളില്‍ ഇടതിനെ പിന്തുണച്ചിരുന്ന സംഘടനകള്‍ പലതും ഇത്തവണ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നു എന്നു മാത്രം. ഓരോ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങള്‍ നല്കി ഇത്തരം ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെ തരാതരം പോലെ ഇടതുംവലതും ഉപയോഗിക്കുകയാണ്. ഐഎന്‍എല്‍, കാന്തപുരം വിഭാഗം എന്നിവ ഇടതുപക്ഷത്തിനൊപ്പമാണ്.
മതന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമാക്കി ബിജെപി, സംഘപരിവാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ഇരുമുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: