തിരുവനന്തപുരം: റവന്യൂ സെക്രട്ടറി പതിച്ചു നല്കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. സംസ്ഥാനത്തെ നിര്‍മാണ വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കരിങ്കല്‍ ഖനനത്തിനായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്.
1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് ഇത് പതിച്ചു നല്‍കിയത്. എന്നാല്‍ ഭൂപതിവ് ചട്ടപ്രകാരം നല്കുന്ന ഭൂമിയില്‍ വീടു വെയ്ക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാതെ ഉത്തരവ് ഇറക്കിയതില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ ഉത്തരവ് ഇറങ്ങിയത് റവന്യൂ മന്ത്രിയുടെയും നിയമ വകുപ്പിന്റെയും അനുമതിയില്ലാതെ ക്വാറി മാഫിയയുടെ ഇടപെടല്‍ മൂലമാണെന്നും സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് തന്റെ അറിവോടെ മാത്രം ഭൂനിയമ ഭേദഗതി ചട്ടം ഇറക്കിയാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത്, കൃഷി യോഗ്യമല്ലെന്ന് കൃഷി ഓഫീസറടങ്ങുന്ന സമിതി കണ്ടെത്തുന്ന ഭൂമിയില്‍ കളക്ടറുടെ അനുമതിയോടെ ഖനനം നടത്താമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: