ബാഘുസ്(സിറിയ): ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാനത്തെ താവളവും പിടിച്ചെടുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ശക്തമാക്കി. സിറിയയുടേയും ഇറാഖിന്റെയും ഭൂരിപക്ഷം പ്രദേശങ്ങളും കൈയടക്കി വച്ചിരുന്ന ഐഎസ് ഇപ്പോള്‍ സിറിയയിലെ ബാഘുസ് എന്ന പ്രദേശത്തേക്ക് ഒതുങ്ങി.
ഐഎസിന്റെ സിറിയയിലെ അവസാനത്തെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന ഈ പ്രദേശം പിടിക്കാനുള്ള പോരാട്ടത്തിലാണ് അമേരിക്കയും സഖ്യവും. ഇവരുടെ പിന്തുണയോടെ മുന്നേറുന്ന സിറിയന്‍ സൈന്യം മിക്കവാറും എല്ലായിടത്തും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ പത്തു ദിവസമായി ബാഘുസില് നിന്ന് സ്ത്രീകളേയും കുട്ടികളേയും ഒഴിപ്പിച്ചു. അതിനു ശേഷമാണ് ഐഎസിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചത്. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ പിടിക്കാന്‍ അമേരിക്കന്‍ സഖ്യസേനയും സിറിയന്‍ സൈന്യവും ശ്രമിച്ചപ്പോഴുണ്ടായ ചെറുത്തുനില്‍പ്പ് ഇപ്പോള്‍ ഐഎസിന്റെ ഭാഗത്തു നിന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
രാത്രിയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ ബോംബിങ് ഐഎസിന്റെ മിക്കവാറും ഒളിത്താവളങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നുണ്ട്. ബാഘുസില് ഐഎസിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് സിറിയന്‍ സൈന്യത്തിന്റെ അവകാശം.
ഇപ്പോഴും ആയിരത്തിലേറെ ഐഎസ് ഭീകരര്‍ ബാഘുസിലുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമുണ്ട്. അവരെ കവചമാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതിനാല്‍ ഇനിയുള്ള നീക്കം കരുതലോടെയാണെന്ന് സിറിയന്‍ സൈനിക വക്താവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: