Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആവശ്യം വീണ്ടും തള്ളി; ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ ചര്‍ച്ചയില്ല

കെ.സുജിത് by കെ.സുജിത്
Mar 3, 2019, 06:00 am IST
in India

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന കര്‍ശന നിലപാടുമായി ഇന്ത്യ. ആദ്യം പാക്കിസ്ഥാന്‍ ആദ്യം നടപടിയെടുക്കട്ടെ, ചര്‍ച്ചയുടെ കാര്യം പിന്നീട് ആലോചിക്കാമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കെ ചര്‍ച്ചയ്‌ക്ക് പോകുന്നത് നിലപാട് ദുര്‍ബ്ബലപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഭീകരര്‍ക്കെതിരെ നടപടിക്ക് മറ്റ് രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.  

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ കസ്റ്റഡിയിലിരിക്കെ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. മൂന്ന് തവണ ഫോണ്‍ വിളിച്ചിട്ടും നരേന്ദ്ര മോദി സംസാരിക്കാന്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാന്ധഹാര്‍ വിമാനറാഞ്ചല്‍ മാതൃകയില്‍ വിലപേശലിനാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് മനസ്സിലാക്കിയാണ് മോദി മുഖം തിരിച്ചത്.

നിരുപാധികം അഭിനന്ദനെ തിരിച്ചെത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പൈലറ്റിനെ ഉടന്‍ കൈമാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസനം നല്‍കിയതോടെയാണ് ഇമ്രാന്‍ സമാധാനത്തിന്റെ വക്താവായത്. മോചനം സാധ്യമായെങ്കിലും ഭീകരതയ്‌ക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് പാക്കിസ്ഥാനും മറ്റ് രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കുന്നത്. 

 പതിവ് പരിപാടി  പറ്റില്ല

ഓരോ ഭീകരാക്രമണത്തിലും പ്രതിസന്ധിയിലാകുമ്പോള്‍ ചര്‍ച്ചയും സമാധാനവും പറഞ്ഞ് രക്ഷപ്പെടുന്ന പാക്കിസ്ഥാന്റെ പതിവ് നാടകം ഇത്തവണ വേണ്ടെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. മുംബൈ, ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പുല്‍വാമ ആക്രമണത്തിലും കഴിഞ്ഞ ദിവസം തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന അവസ്ഥയില്‍ സമ്മര്‍ദം ശക്തമാക്കി മുന്നോട്ടുപോവുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

 തിരിച്ചടി തുടരും

ഭീകരര്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കുമെതിരെ ലോകത്തിന് ബോധ്യപ്പെടുന്ന തരത്തിലുള്ള നടപടിയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാലാകോട്ട് മാതൃകയില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് മോദിയുടെ തീരുമാനം. ഇത് സൈനിക നടപടിയല്ലെന്നും പ്രതിരോധമാണെന്നും ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായി പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മടിക്കില്ല. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ടുപോകും. റഷ്യയും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.