Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് പ്രകോപനത്തിന് തിരിച്ചടി നല്‍കും: കര, നാവിക, വ്യോമസേനകള്‍ സുസജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 08:01 am IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഏതു പ്രകോപനത്തിനും തിരിച്ചടി നല്‍കുമെന്ന് കര, നാവിക, വ്യോമ സേനകള്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം പാക്കിസ്ഥാനാണെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ പാക് വ്യോമസേന ലക്ഷ്യമിട്ടത് ഇതിന്റെ തെളിവാണെന്നും സൈനിക മേധാവികള്‍ ആരോപിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറത്ത് വീണ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തില്‍ ഉപയോഗിക്കുന്ന അംറാണ്‍ മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. 

വലിയ സംഘം പാക് യുദ്ധവിമാനങ്ങളാണ് ജമ്മുകശ്മീരിലെ രജൗറി സെക്ടറില്‍ ആക്രമിക്കാനെത്തിയതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ അറിയിച്ചു. മിഗ് 21, സുഖോയ് 30,  മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ, പാക് യുദ്ധവിമാനങ്ങളെ തടഞ്ഞു. ആകാശ യുദ്ധത്തില്‍ മിഗ് 21 അയച്ച മിസൈലേറ്റ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നു വീണു. ഇതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമായതും പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായതും. പൈലറ്റിനെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും എയര്‍ വൈസ് മാര്‍ഷല്‍ പറഞ്ഞു. സമാധാനത്തിന്റെ ഭാഗമായാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന ഇമ്രാന്‍ ഖാന്റെ വാദം തള്ളിയ വ്യോമസേന, ജനീവ കരാറിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ മോചിപ്പിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി. 

പാക്കിസ്ഥാന് സമീപം നാവികസേനയെ വിന്യസിച്ചതായി റിയര്‍ അഡ്മിറല്‍ ദല്‍ബീര്‍സിങ് വെളിപ്പെടുത്തി. കരയിലേക്കും ആകാശത്തേക്കും കടലിനടിയിലും ആക്രമിക്കാന്‍ നാവികസേന സജ്ജമാണ്. രാജ്യസുരക്ഷയും പൗരന്മാരുടെ സുരക്ഷയുമാണ് നാവികസേനയുടെ പരിഗണനാ വിഷയമെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞു. 

നൗഷേര, കൃഷ്ണഗാട്ടി സെക്ടറുകളില്‍ പാക് കരസേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് മേജര്‍ ജനറല്‍ സുരേന്ദ്രസിങ് ബാഹല്‍ പറഞ്ഞു. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. രജൗറിയിലെ കരസേനാ ബ്രിഗേഡിയര്‍ ഹെഡ്ക്വാര്‍ട്ടറും ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടറുമായിരുന്നു പാക് യുദ്ധവിമാനങ്ങളുടെ ലക്ഷ്യം. പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ വ്യോമപ്രതിരോധ സംവിധാനം അതിര്‍ത്തിയില്‍ വിന്യസിച്ചതായും മേജര്‍ ജനറല്‍ വ്യക്തമാക്കി. 

പാക് കള്ളങ്ങള്‍ പൊളിച്ച് വ്യോമസേന

”രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും മൂന്ന് പൈലറ്റുമാര്‍ പിടിയിലുണ്ടെന്നും പാക് അധികൃതര്‍ ആദ്യം അവകാശപ്പെട്ടു. രണ്ട് വിമാനവും രണ്ട് പൈലറ്റുമെന്ന് പിന്നീട് പറഞ്ഞു. അവസാനം ഒരു വിമാനവും ഒരു പൈലറ്റുമെന്ന് തിരുത്തി. ഇന്ത്യയുടെ ഒരു മിഗ് 21 വിമാനവും ഒരു പൈലറ്റുമാണ് അതിര്‍ത്തിക്കപ്പുറത്ത് വീണത്. പൈലറ്റ് സുരക്ഷിതനാണ്. 

പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് എഫ് 16 പൈലറ്റുമാര്‍ പാക് അധീന കശ്മീരില്‍ താഴെവീണു. എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചില്ല എന്ന പാക് വാദം തെറ്റ്.  എഫ് 16ല്‍ മാത്രം ഉപയോഗിക്കുന്ന അംറാണ്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വീഴുകയായിരുന്നു, വൈസ് എയര്‍മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എഫ് 16ലെ മിസൈലിന്റെ അവശിഷ്ടങ്ങളും തെളിവിനായി പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.”  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

Kerala

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.