Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐപിഎസ് ഓഫീസറുടെ ആത്മഹത്യ; മമതയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 10:48 am IST
in India

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്‌ട്രീയ പകപോക്കലില്‍ മനംനൊന്ത് റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ ഗൗരവ് ചന്ദ്ര ദത്ത്ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി.  അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചിമത്തി മമതയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

ഗൗരവ് ചന്ദ്ര ദത്ത് ആത്മഹത്യ ചെയ്ത സ്ഥലത്തു നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി പോസ്റ്റിങ് നല്‍കാതെ ദ്രോഹിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരെടുത്തു പറയുന്ന ആത്മഹത്യക്കുറിപ്പാണ് പുറത്തു വന്നിരുന്നത്. കൊല്‍ക്കത്ത സിറ്റി കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷിക്കാന്‍ പരാക്രമം കാണിച്ച മമത  ഇത്രയും കാലം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനോടു കാട്ടിയ നെറികേടിന്റെ തെളിവുകളാണ് ഈ കത്തിലുള്ളത്. 

കൊല്‍ക്കത്തയിലെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച ദത്തിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിലായിരുന്നു. 2009ല്‍ ഇടതുമുന്നണി ഭരണകാലത്ത് ദത്തിനെതിരെ രണ്ടു കോണ്‍സ്റ്റബിള്‍മാരുടെ ഭാര്യമാര്‍ ഉന്നയിച്ച പീഡന ആരോപണത്തിന്റെ പേരുപറഞ്ഞാണ് നിര്‍ബന്ധിത കാത്തിരിപ്പ് (കംപല്‍സറി വെയ്റ്റിങ്) എന്ന ശിക്ഷ മമതയും നടപ്പാക്കിയത്.

2009ല്‍ പോലീസ് ട്രെയിനിങ് കോളേജിലെ അഴിമതി തടയാനുള്ള ദത്തിന്റെ നടപടികള്‍ക്കു പിന്നാലെ ഉയര്‍ന്നുവന്ന പീഡന ആരോപണം അക്കാലത്തു തന്നെ സംശയത്തിന് ഇടനല്‍കിയിരുന്നു. കൃത്യമായി അന്വേഷിക്കാതെ കേസു നീട്ടിക്കൊണ്ടു പോകുകയായിരുന്നു സര്‍ക്കാര്‍. 

2011ല്‍ മമത അധികാരത്തില്‍ വന്നതു മുതല്‍ ദത്ത് നീതിക്കായി ശ്രമിക്കുന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ആകാവുന്ന ശ്രമങ്ങളെല്ലാം ദത്ത് നടത്തി. കാക്കിയിട്ട അടിമകളെ മാത്രം സംരക്ഷിക്കുന്ന മമത ദത്തിന്റെ അപേക്ഷകള്‍ തള്ളി. ഉചിതമായ നടപടിയെടുത്താലും ദത്തിനെ തന്റെ താളത്തിനൊത്തു തുള്ളാന്‍ കിട്ടില്ല എന്ന് മമതയ്‌ക്ക് അറിയാമായിരുന്നു. 

കംപല്‍സറി വെയ്റ്റിങ്ങിലായിരിക്കെത്തന്നെ 2018 ഡിസംമ്പര്‍ മുപ്പത്തൊന്നിന് ദത്ത് റിട്ടയറായി. കൃത്യമായ പോസ്റ്റിങ് ഇല്ലായിരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടിന്നത് അനിശ്ചതത്വത്തിലായിരുന്നു. ഏതു തസ്തികയില്‍ നിന്നു വിരമിച്ചു എന്നു പറയാന്‍ ദത്തിന് കഴിയുമായിരുന്നില്ല.

ഭാര്യയുടെ ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തില്‍ ദത്ത് അതീവ ദുഃഖിതനായിരുന്നു. സര്‍ക്കാരില്‍ നിന്നു നീതി കിട്ടാത്തതിലുള്ള മാനസികവിഷമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോള്‍ ദത്ത് ജീവനൊകുക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ആത്മഹത്യാക്കുറിപ്പു കൂടാതെ ദത്ത് അടുത്ത ചില സുഹൃത്തുക്കള്‍ക്ക് കത്തെഴുതിയിരുന്നതായി ഭാര്യ ശ്രേയസി ദത്ത് പറഞ്ഞു. 

മമതയുടെ ഭരണത്തില്‍ നീതി കിട്ടുമെന്ന തന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ ദത്ത് പറയുന്നു. സര്‍ക്കാരിന്റെ പ്രതികാരബുദ്ധിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോഴത്തെ എന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങനെയെന്നു പറയാന്‍ വാക്കുകളില്ല, കുറിപ്പില്‍ തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.