Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് രാഷ്‌ട്ര മനസ്സിന്റെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 04:25 am IST
in Editorial

ഭാരതത്തിന്റെ സുരക്ഷയും വികസനവും സമാധാനവും ആഗ്രഹിക്കുന്നവര്‍ വളരെക്കാലമായി കാതോര്‍ക്കുന്ന വാക്കുകള്‍ രാജ്യത്തിന്റെ സായുധസേനയില്‍നിന്നു തന്നെ ഉണ്ടായിരിക്കുന്നു. അയല്‍രാജ്യമായ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി, ഭാരതത്തിന്റെ അവിഭാജ്യഘടകമായ കശ്മീരില്‍ താവളമടിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരര്‍ക്ക് സൈന്യം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.

പാക്കിസ്ഥാനില്‍ നിന്ന് ഇനി അതിര്‍ത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും, കശ്മീര്‍ താഴ്‌വരയില്‍ തോക്ക് താഴെ വയ്‌ക്കാത്തവര്‍ തുടച്ചുനീക്കപ്പെടുമെന്നുമാണ് കരസേനാ കമാന്റര്‍ ലെഫ്. ജനറല്‍ കെ.ജെ.എസ്. ഗില്ലന്‍ നല്‍കിയ മുന്നറിയിപ്പ്. ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുള്ള സ്വന്തം മക്കളോട് കീഴടങ്ങാന്‍ പറയണമെന്ന് താഴ്‌വരയിലെ മാതാക്കളോടാണ് കരസേന അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം അവര്‍ വധിക്കപ്പെടുമെന്ന് മുന്നറിയിപ്പും നല്‍കി. 

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാക്ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ആസൂത്രകരായ മൂന്ന് കൊടുംഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഒരു മേജറടക്കം നാല് സൈനികര്‍ ഈ പോരാട്ടത്തില്‍ ബലിദാനികളായി. ഇതിനെത്തുടര്‍ന്നാണ് ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനം സേനയില്‍നിന്നുണ്ടായത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്‍ബലത്തോടെയാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ത്ഥം വരുന്ന ജയ്‌ഷെ മുഹമ്മദിനെ നയിക്കുന്ന മസൂദ് അസ്ഹര്‍, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ് എന്നതില്‍നിന്നു തന്നെ ഈ സംഘടനയുടെ പിതൃത്വം ആര്‍ക്കെന്ന് വ്യക്തം.

ഇസ്ലാമിക ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പുല്‍വാമ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ സ്വന്തം മണ്ണില്‍ ഭീകരരെ പരിശീലിപ്പിക്കുകയും, ആയുധമണിയിച്ച് ജിഹാദികളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍, നിരപരാധികളെ കൊന്നൊടുക്കാന്‍ രക്തദാഹികളായ ഇക്കൂട്ടരെ ഭാരതത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഇതിനെ ചെറുക്കുന്ന സൈന്യത്തേയും മതവെറിയന്മാര്‍ ലക്ഷ്യമിടുന്നു.

ഭീകരരെ ഉപയോഗിച്ച് ഭാരതത്തിനെതിരായ യുദ്ധംതന്നെയാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് തെളിയുമ്പോഴൊക്കെ തെളിവു ചോദിച്ച് മറ്റു രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. പുല്‍വാമ ആക്രമണത്തിനുശേഷവും ചോരപുരണ്ട കരങ്ങള്‍ മറച്ചുപിടിച്ച് പാക് ഭരണാധികാരികള്‍ നാടകം കളിക്കുകയാണ്. 

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് കശ്മീരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പാക്-ഇസ്ലാമിക ഭീകരര്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റംവന്നു. സംഭാഷണത്തിലൂടെ നല്ല ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് താല്‍പ്പര്യമില്ലെന്നുവന്നതോടെ കനത്ത തിരിച്ചടി നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.

കശ്മീരിലെ ഭീകര പ്രവര്‍ത്തനം നിഷ്‌കരുണം അടിച്ചമര്‍ത്തി. ഇതിന്റെ പ്രതികാരമാണ് പുല്‍വാമ ആക്രമണം. പ്രധാനമന്ത്രി പറഞ്ഞതുപോലെ ജനങ്ങളുടെ ചോര തിളയ്‌ക്കുകയാണ്. ബലിദാനികളായ ധീരജവാന്മാരുടെ ഭൗതികദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന ജനത പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനോട് പൊരുത്തപ്പെടുന്നതാണ് കരസേനയുടെ അന്ത്യശാസനം. അനന്തരനടപടികള്‍ക്കായി കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.