Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് രാഷ്‌ട്ര മനസ്സിന്റെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 04:25 am IST
in Editorial

ഭാരതത്തിന്റെ സുരക്ഷയും വികസനവും സമാധാനവും ആഗ്രഹിക്കുന്നവര്‍ വളരെക്കാലമായി കാതോര്‍ക്കുന്ന വാക്കുകള്‍ രാജ്യത്തിന്റെ സായുധസേനയില്‍നിന്നു തന്നെ ഉണ്ടായിരിക്കുന്നു. അയല്‍രാജ്യമായ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി, ഭാരതത്തിന്റെ അവിഭാജ്യഘടകമായ കശ്മീരില്‍ താവളമടിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരര്‍ക്ക് സൈന്യം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.

പാക്കിസ്ഥാനില്‍ നിന്ന് ഇനി അതിര്‍ത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും, കശ്മീര്‍ താഴ്‌വരയില്‍ തോക്ക് താഴെ വയ്‌ക്കാത്തവര്‍ തുടച്ചുനീക്കപ്പെടുമെന്നുമാണ് കരസേനാ കമാന്റര്‍ ലെഫ്. ജനറല്‍ കെ.ജെ.എസ്. ഗില്ലന്‍ നല്‍കിയ മുന്നറിയിപ്പ്. ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുള്ള സ്വന്തം മക്കളോട് കീഴടങ്ങാന്‍ പറയണമെന്ന് താഴ്‌വരയിലെ മാതാക്കളോടാണ് കരസേന അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം അവര്‍ വധിക്കപ്പെടുമെന്ന് മുന്നറിയിപ്പും നല്‍കി. 

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാക്ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ആസൂത്രകരായ മൂന്ന് കൊടുംഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഒരു മേജറടക്കം നാല് സൈനികര്‍ ഈ പോരാട്ടത്തില്‍ ബലിദാനികളായി. ഇതിനെത്തുടര്‍ന്നാണ് ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനം സേനയില്‍നിന്നുണ്ടായത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്‍ബലത്തോടെയാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ത്ഥം വരുന്ന ജയ്‌ഷെ മുഹമ്മദിനെ നയിക്കുന്ന മസൂദ് അസ്ഹര്‍, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ് എന്നതില്‍നിന്നു തന്നെ ഈ സംഘടനയുടെ പിതൃത്വം ആര്‍ക്കെന്ന് വ്യക്തം.

ഇസ്ലാമിക ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പുല്‍വാമ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ സ്വന്തം മണ്ണില്‍ ഭീകരരെ പരിശീലിപ്പിക്കുകയും, ആയുധമണിയിച്ച് ജിഹാദികളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍, നിരപരാധികളെ കൊന്നൊടുക്കാന്‍ രക്തദാഹികളായ ഇക്കൂട്ടരെ ഭാരതത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഇതിനെ ചെറുക്കുന്ന സൈന്യത്തേയും മതവെറിയന്മാര്‍ ലക്ഷ്യമിടുന്നു.

ഭീകരരെ ഉപയോഗിച്ച് ഭാരതത്തിനെതിരായ യുദ്ധംതന്നെയാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് തെളിയുമ്പോഴൊക്കെ തെളിവു ചോദിച്ച് മറ്റു രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. പുല്‍വാമ ആക്രമണത്തിനുശേഷവും ചോരപുരണ്ട കരങ്ങള്‍ മറച്ചുപിടിച്ച് പാക് ഭരണാധികാരികള്‍ നാടകം കളിക്കുകയാണ്. 

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് കശ്മീരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പാക്-ഇസ്ലാമിക ഭീകരര്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റംവന്നു. സംഭാഷണത്തിലൂടെ നല്ല ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് താല്‍പ്പര്യമില്ലെന്നുവന്നതോടെ കനത്ത തിരിച്ചടി നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.

കശ്മീരിലെ ഭീകര പ്രവര്‍ത്തനം നിഷ്‌കരുണം അടിച്ചമര്‍ത്തി. ഇതിന്റെ പ്രതികാരമാണ് പുല്‍വാമ ആക്രമണം. പ്രധാനമന്ത്രി പറഞ്ഞതുപോലെ ജനങ്ങളുടെ ചോര തിളയ്‌ക്കുകയാണ്. ബലിദാനികളായ ധീരജവാന്മാരുടെ ഭൗതികദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന ജനത പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനോട് പൊരുത്തപ്പെടുന്നതാണ് കരസേനയുടെ അന്ത്യശാസനം. അനന്തരനടപടികള്‍ക്കായി കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.